തിരുവനന്തപുരം: കുഷ്ഠരോഗ ബാധിതരെ കണ്ടെത്താന്‍ സര്‍ക്കാരി​െൻറ കാമ്പയിന്‍. രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയതോടെയാണ് ‘സ്പര്‍ശ്’ എന്ന പേരില്‍ കാമ്പയിന്‍ നടത്തുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ച വരെ കാമ്പയിന്‍ നീളും.

കഴിഞ്ഞ വര്‍ഷം 133 പേര്‍ക്ക് കുഷ്ഠരോഗം കണ്ടെത്തി. ഇതില്‍ 117 പേര്‍ക്ക് തീവ്രത കൂടിയ കുഷ്ഠരോഗമായിരുന്നു. രോഗം കണ്ടെത്താന്‍ വൈകിയതും തീവ്രത കൂടിയതും കാരണം ഇതില്‍ ഏഴുപേര്‍ക്ക് അംഗവൈകല്യം സംഭവിച്ചു. നിലവില്‍ 600ലേറെ പേര്‍ സംസ്ഥാനത്ത് കുഷ്ഠരോഗ ചികിത്സയിലുണ്ട്. നിലവിൽ കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണുള്ളത്. ഈ കണക്കുകള്‍ പരിഗണിച്ചാണ് പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

ജില്ലകളില്‍ മെഡിക്കല്‍ കാമ്പുകള്‍ സംഘടിപ്പിച്ചാണ് പരിശോധന. ശരീരത്തില്‍ തടിച്ച പാടുകളോ സ്പര്‍ശനശേഷിയില്ലാത്ത പാടുകളോ ഉള്ളവര്‍ സ്വയം സന്നദ്ധരായി പരിശോധനക്ക് എത്തണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പരമാവധി ബോധവല്‍ക്കരണവും ഈ ദിവസങ്ങളില്‍ നല്‍കും. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ വഴി രോഗം പൂര്‍ണമായും മാറ്റാന്‍ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. വൈറസ് ശരീരത്തില്‍ കയറിയാല്‍ മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ എടുത്താണ് രോഗലക്ഷണം​ പ്രകടമാക്കുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം തീവ്രമാവുകയും അംഗ വൈകല്യം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യും.

വൈറസ് ശരീരത്തില്‍ കയറിയാല്‍ മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ എടുത്താകും രോഗലക്ഷണം കാണിക്കുക. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ രോഗം തീവ്രമാവുകയും അംഗ വൈകല്യം ഉള്‍പ്പെടെ സംഭവിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം:സമ്പർക്ക പട്ടികയിലുള്ളത് 702 പേർ.

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം:സമ്പർക്ക പട്ടികയിലുള്ളത് 702 പേർ.

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‌‍ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23

ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ രണ്ട് ലക്ഷത്തിലധികം നാനോപ്ലാസ്റ്റിക് കണങ്ങൾ

ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ കണ്ടെത്തൽ. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കുപ്പി വെള്ളത്തിലെ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം കണ്ടെത്തിയത്. ഓരോ ലിറ്ററിലും 1,10,000 മുതൽ 3,70,000 വരെ ചെറിയ പ്ലാസ്റ്റിക് ശകലങ്ങളും അവയിൽ 90% നാനോപ്ലാസ്റ്റിക്കുകളും

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

കോവിഡിനേക്കാൾ മാരകമായേക്കാം ‘ഡിസീസ് എക്സ്’; വീണ്ടും മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

ലോകത്തിന്റെ പല ഭാ​ഗങ്ങളിലും കോവിഡ് ഇപ്പോഴും പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറിയിട്ടുണ്ട്. നാലു വർഷത്തോളമായി വൈറസിനെ തടുക്കാനുള്ള രോ​ഗപ്രതിരോധ മാർ​ഗങ്ങളെല്ലാം ആരോഗ്യ വിദഗ്ധർ ചെയ്യുന്നുണ്ട്. ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിക്കുള്ള