ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ കണ്ടെത്തൽ. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കുപ്പി വെള്ളത്തിലെ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം കണ്ടെത്തിയത്. ഓരോ ലിറ്ററിലും 1,10,000 മുതൽ 3,70,000 വരെ ചെറിയ പ്ലാസ്റ്റിക് ശകലങ്ങളും അവയിൽ 90% നാനോപ്ലാസ്റ്റിക്കുകളും അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

യു.എസിൽ ഏറ്റവും കൂടുതൽ വിൽപന നടത്തുന്ന മൂന്ന് ബ്രാൻഡ് കുപ്പിവെള്ളമാണ് പഠനത്തിനായി ഗവേഷകർ തിരഞ്ഞെടുത്തത്. ഒരു ലക്ഷം മുതൽ മൂന്നര ലക്ഷത്തിലധികം പ്ലാസ്റ്റിക് കണങ്ങളാണ് ഓരോ ലിറ്റർ വെള്ളത്തിലും കണ്ടെത്തിയത്. മുൻപ് കണക്കാക്കിയതിനേക്കാൾ നൂറിരട്ടി പ്ലാസ്റ്റിക് കണങ്ങളാണ് ഇപ്പോൾ വിപണിയിലുള്ള കുപ്പിവെള്ളത്തിൽ ഉള്ളതെന്ന് പഠനം പറയുന്നു. ഇതിൽ 90 ശതമാനവും അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളാണ്. പരിശോധിച്ച കുപ്പി വെള്ളത്തിൽ നിന്ന് പ്രത്യേകതരം നൈലോൺ പ്ലാസ്റ്റിക്കാണ് കണ്ടെത്തിയത്. കുപ്പികൾ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന പ്ലാസ്റ്റിക്കാണ് പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി). ഓരോ തവണ കുപ്പി തുറന്ന് അടയ്ക്കുമ്പോഴും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിൽ വീഴുന്നുണ്ടെന്ന് 2021ൽ കണ്ടെത്തിയിരുന്നു.

നാനോപ്ലാസ്റ്റിക്‌സ് ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണ്?

മൈക്രോപ്ലാസ്റ്റിക്കുകളേക്കാൾ ഹാനികരമാണ് നാനോ പ്ലാസ്റ്റിക്. പലപ്പോഴും ഇവ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുൻപ് നാനോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യത്തെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും അത് കണ്ടുപിടിക്കാൻ സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല.

പ്ലാസ്റ്റിക് നിർമാണത്തിൽ ഉപയോഗിക്കുന്ന അപകടകരമായിട്ടുള്ള രാസവസ്തുക്കളായ ബിസ്ഫെനോൾ, ഫ്താലേറ്റ്സ്, ഡയോക്‌സിൻ, ഓർഗാനിക് മാലിന്യങ്ങൾ, ഉയർന്ന അളവിലുള്ള ഘനലോഹങ്ങൾ എന്നിവ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും, വൃക്കകൾ, കരൾ, ഹൃദയം, തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ചെയ്യും.

നാനോപ്ലാസ്റ്റിക്ക് കണങ്ങൾ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അതിവേഗത്തിൽ രക്തത്തിൽ കലരും. പിന്നീട് അവയവങ്ങളിലേക്ക് കടക്കുന്നു. ഗർഭിണികളിൽ പ്ലാസന്റ വഴി ഗർഭസ്ഥ ശിശുവിലും നാനോപ്ലാസ്റ്റിക് എത്താൻ സാധ്യതയുള്ളതായി ഗവേഷകർ വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: തലസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ നവജാത ശിശുക്കൾക്കുമായി സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ. ‘അൻമോൾ’ (ANMOL – Advanced Newborn Monitoring for Optimal Lifecare) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഡൽഹിയിലെ ആരോഗ്യമേഖലയിൽ

പകർച്ചവ്യാധികൾ ഒഴിയുന്നില്ല; ജൂലൈയിൽ 74 മരണം

പാലക്കാട്: മഴ അൽപം ശമിച്ചെങ്കിലും സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികൾ ബാധിച്ച് ജൂലൈയിൽ മാത്രം 74 മരണങ്ങളാണുണ്ടായത്. ഇതിൽ കൂടുതൽ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേർ. ഇതിനുപുറമെ 22 മരണങ്ങൾ എലിപ്പനി ബാധിച്ചാണോയെന്ന്

എച്ച്1 എൻ1 കേസുകൾ കൂടി; ആലപ്പുഴ ജില്ലയിൽ ആശങ്ക

ആലപ്പുഴ: ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണം. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവുമൊടുവിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.