ന്യൂ ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.

രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ ചികിത്സിച്ച് മറ്റാവുന്ന തീവ്രതയെ ഉള്ളുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രി കേസുകളുടെ എണ്ണം കൂടുന്നില്ല.മറ്റു അസുഖങ്ങളുമായി എത്തുന്നവർക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടാഴ്ചത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 22 ആണ്. ഇന്നലെ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 594 ആണ് . ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,311ൽ നിന്ന് 2,669 ആയി. ജെ.എൻ 1 ന്‍റെ ലക്ഷണങ്ങൾ എന്താണെന്ന് നിലവിൽ കണ്ടെത്തിയിട്ടില്ല. സംസ്ഥാനങ്ങളോട് പ്രതിരോധിക്കുവാനുള്ള സജ്ജീകരണങ്ങൾ ചെയ്യുവാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി 

പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി 

*പനി നിസാരമായി കാണരുത്, ചികിത്സ തേടുക *’മാരിയില്ലാ മഴക്കാലം’ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിൻ മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, എലിപ്പനി, സിക എന്നിവയ്ക്കെതിരേ ജാഗ്രത വേണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ

എന്താണ് സ്ട്രോക്ക്? എങ്ങനെ നേരിടാം?

ഒക്ടോബർ 29 സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാത ദിനമായി ആചരിക്കുന്നു. ആഗോളതലത്തിൽ ഇത് വ്യാപകമാവുന്നതിനാൽ സ്ട്രോക്കിനെക്കുറിച്ച് അവബോധം വളർത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഓരോ 3 സെക്കൻഡിലും ഒരാൾക്ക് സ്ട്രോക്ക് ഉണ്ടാവുന്നു. ഇന്ത്യയിൽ ഇത് മരണത്തിന്‍റെ നാലാമത്തെ പ്രധാന കാരണമാണ്. 2002ൽ ഇന്ത്യയിൽ 22ലക്ഷം

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

 കണ്ണൂർ: ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയും 158 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റര്‍വെന്‍ഷനും പൂര്‍ത്തിയാക്കി. 1,152 കുട്ടികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ അടിയന്തര