തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന് യോഗം നിർദേശിച്ചു. രോഗം ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കല്‍ കോളജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവെക്കണം.

നിലവിലെ ആക്ടിവ് കേസുകളില്‍ ഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരിച്ചവരില്‍ ഒരാളൊഴികെ 65 വയസ്സിന് മുകളിലുള്ളവരാണ്. ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെ.എന്‍-1 വകഭേദം സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമായി.

ആശുപത്രികളിൽ ഐസൊലേഷന്‍ വാര്‍ഡുകള്‍, മുറികള്‍, ഓക്‌സിജന്‍ കിടക്ക, ഐ.സി.യു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇക്കാര്യം ഉറപ്പുവരുത്താൻ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കയും 2454 ഐ.സി.യു കിടക്കയും വെന്റിലേറ്റര്‍ സൗകര്യമുള്ള 937 ഐ.സി.യു കിടക്കയുമുണ്ട്. കോവിഡ് കേസിലെ വര്‍ധന നവംബര്‍ മാസത്തില്‍തന്നെ കണ്ടിരുന്നു. അതനുസരിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാനും യോഗം നിർദേശം നൽകി.

ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന

കോവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്താൻ യോഗത്തിൽ നിർദേശം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പോസിറ്റിവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയ ഏഴ് കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ

ന്യൂഡൽഹി: ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയതിന് നടപടികൾ നേരിട്ട ഏഴ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ. രാജ്യത്തെ 35 മരുന്നുനിർമാണ കമ്പനികളാണ് ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത്. എല്ലാം ചേർന്ന് 1000 കോടിയോളം

നിപ ഭീതി; തമിഴ്നാട് കേരള ചെക്പോസ്റ്റുകളിൽ പരിശോധന

നിപ ഭീതി;  തമിഴ്നാട് കേരള ചെക്പോസ്റ്റുകളിൽ പരിശോധന

ഗൂഡല്ലൂർ: കോഴിക്കോട് നിപ വൈറസ് ബാധയെ തുടർന്ന് രണ്ടു പേർ മരിക്കുകയും രോഗബാധ ഏറ്റവരെ ആശുപത്രികളിൽ ചികിത്സിച്ചുവരുന്ന സാഹചര്യത്തിൽ തമിഴ്നാട് കേരള അതിർത്തി ചെക് പോസ്റ്റുകളിൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ കനത്ത പരിശോധന. താപനില പരിശോധനക്ക്ശേഷമാണ് ടൂറിസ്റ്റുകൾ അടക്കമുള്ള യാത്രക്കാരുടെ വാഹനങ്ങൾ

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗർലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ദൗലഭ്യം നേരിട്ടുവെന്ന് സി.എ.ജി റിപ്പോർട്ട്. 2016-2022 കാലത്തെ രേഖകളാണ് പരിശോധിച്ചത്. മരുന്നുകളുടെ വാതരണത്തിലെ കാലതാമസം, പർച്ചേസ് ഓഡറുകൾ നൽകുന്നതിലെ അപര്യാപ്തത, ബിഡർമാർ ഇല്ലാതിരുന്ന ഇനങ്ങൾ എന്നിവയെല്ലാം കാരണമായെന്നാണ് കണ്ടെത്തൽ. ആശുപത്രികളിൽ 4732 ഇനം മരുന്നുകൾക്ക് ഇൻഡന്റ്