കൊച്ചി: സംസ്ഥാനത്ത് ഈ വർഷം 1046 പേർ എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 1354875 പേരാണ് പരിശോധന നടത്തിയത്. 648142 പുരുഷന്മാരും 701979 സ്ത്രീകളും 4753 ട്രാൻസ്ജെൻഡേഴ്സുമാണ് പരിശോധനക്ക് വിധേയരായത്. ഇതിൽ 797 പുരുഷന്മാരും 240 സ്ത്രീകളും ഒമ്പത് ട്രാൻസ്ജെൻഡറുകളും പോസിറ്റിവായി.

എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് അധികൃതർ വ്യക്തമാക്കി. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ദേശീയ തലത്തിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്.

2025ഓടെ പുതിയ എച്ച്.ഐ.വി അണുബാധയില്ലാതാക്കാനുള്ള യജ്ഞം ‘ഒന്നായ് പൂജ്യത്തിലേക്ക്’ എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്. 95:95:95 എന്ന ലക്ഷ്യമാണ് കൈവരിക്കാൻ ഉദ്ദേശിക്കുന്നത്. പോസിറ്റിവായ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുകയെന്നതാണ് ഇതിൽ ആദ്യത്തേത്.

അണുബാധിതരായി കണ്ടെത്തിയവരിലെ 95 ശതമാനം എ.ആർ.ടി ചികിത്സക്ക് വിധേയരാകുക, ഇവരിലെ 95 ശതമാനത്തിനും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമതായി ലക്ഷ്യമിടുന്നത്. സമൂഹങ്ങൾ നയിക്കട്ടെ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.

എച്ച്.ഐ.വി നിയന്ത്രണം, ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജ്യോതിസ് കേന്ദ്രങ്ങൾ, ഉഷസ് കേന്ദ്രങ്ങൾ (എ.ആർ.ടി), കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സി.എസ്.സി), പുലരി കേന്ദ്രങ്ങൾ (എസ്.ടി.ഐ), ലക്ഷ്യാധിഷ്ഠിത ഇടപെടൽ കേന്ദ്രങ്ങൾ (ടി.ഐ) എന്നിവിടങ്ങളിലൂടെ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

അണുബാധിതർക്കായി പ്രതിമാസ ചികിത്സ ധനസഹായ പദ്ധതി, പോഷകാഹാര വിതരണ പദ്ധതി, കുടുംബങ്ങളെ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തൽ, അണുബാധിതരായ കുട്ടികൾക്ക് സ്കോളർഷിപ് ആനുകൂല്യങ്ങൾ ലഭ്യമാക്കൽ, ആരോഗ്യപരിരക്ഷ, സ്ത്രീകൾക്ക് സൗജന്യ പാപ്സ്മിയർ പരിശോധന, ലൈഫ്മിഷൻ പദ്ധതിയിലൂടെ ഭവനം ലഭ്യമാക്കൽ തുടങ്ങിയ സാമൂഹികസുരക്ഷ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വർഷം, എച്ച്.ഐ.വി പരിശോധന നടത്തിയവർ

2018- 298106 (പുരുഷന്മാർ), 620346 (സ്ത്രീകൾ),

പൂജ്യം(ട്രാൻസ്ജെൻഡർ), 918452 (ആകെ)

2019- 394642, 798104, 4017, 1196763

2020- 258516, 631186, 3681, 893383

2021- 300714, 701502, 4697, 1006913

2022- 430985, 848840, 4311, 1284136

2023 (ജനുവരി മുതൽ ഒക്ടോബർ വരെ) – 648142, 701979, 4753, 1354874

വർഷം, പോസിറ്റിവായവർ

2018- 875 (പുരുഷന്മാർ), 435 (സ്ത്രീകൾ), പൂജ്യം (ട്രാൻസ്ജെൻഡർ), 1220 (ആകെ)

2019- 794, 412, 5, 1211

2020- 535, 302, 3, 840

2021- 600, 260, 6, 866

2022- 799, 321, 6, 1126

2023 (ജനുവരി മുതൽ ഒക്ടോബർ വരെ)- 797, 240, 9, 1042

Leave a Reply

Your email address will not be published. Required fields are marked *

Explore More

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ…?

2025നെ കാത്തിരിക്കുന്നത് പക്ഷിപ്പനിയോ...?

മഹാമാരികള്‍ തുടർക്കഥകളാവുകയാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌.ഐ.വി, ക്ഷയം എന്നിവയാണ്. ഇത് മൂലം ഓരോ വര്‍ഷവും ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ?

സ്ത്രീകളും പുരുഷന്മാരും പല തരത്തിൽ സമാനമാണ്. എന്നാൽ, സ്‌ട്രോക്പരമായ അപകടസാധ്യതയും ലക്ഷണങ്ങളും വരുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായാണ് കാണുന്നത്. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നതിന്‍റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്നുകൊണ്ട് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത

ചിക്കന്‍പോക്‌സ്; വേണം യഥാസമയം ചികിത്സ

കൊല്ലം: ചിക്കന്‍പോക്‌സ് ബാധിച്ചാൽ യഥാസമയം ചികിത്സ വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയാണ് ചിക്കൻപോക്സ്. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥയിലുളളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.