മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിനും ഐ.സി.യുവിനും കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന ചാര്‍ജ് പുനരാരംഭിച്ചതില്‍ പ്രതിഷേധത്തിനൊരുങ്ങി രോഗികളും ബന്ധുക്കളും. വെന്റിലേറ്ററിന് 1000 രൂപയും ഐ.സി.യുവിന് 500 രൂപയുമാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഐ.സിയുവില്‍ പ്രവേശിപ്പിക്കുന്നത്. അതിഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ജീവന്‍ നിലനിര്‍ത്തുന്നതും. ഉയര്‍ന്ന വരുമാനക്കാര്‍ക്കാണ് ഈ രണ്ട് സേവനങ്ങള്‍ക്കും പണം നല്‍കേണ്ടിവരുന്നത്. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് ഈ സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. എന്നാല്‍, ഉയര്‍ന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ കൈവശം വെക്കുന്ന ഭൂരിഭാഗം രോഗികള്‍ക്കും ദിനംപ്രതി മരുന്നുകള്‍ വാങ്ങാനോ ഡയാലിസിസ് തുടങ്ങിയവ ചെയ്യാനോ കഴിയാത്ത സാഹചര്യത്തിലാണ് വെന്റിലേറ്ററിനും ഐ.സി.യുവിനും ചാര്‍ജ് ഏര്‍പ്പെടുത്തിയെതെന്നാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്.

എന്നാല്‍, കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന തുക പുനരാരംഭിക്കുക മാത്രമാണുണ്ടായതെന്നാണ് അധികൃതര്‍ ന്യായീകരിക്കുന്നത്. ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കിടപ്പുരോഗികള്‍ക്ക് നല്‍കിവന്ന ബ്രഡും പാലും നിര്‍ത്തലാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെയാണ് വെന്റിലേറ്ററിനും ഐ.സിയുവിനും വീണ്ടും ചാര്‍ജ് ഏര്‍പ്പെടുത്തി ഇരുട്ടടി നല്‍കിയതെന്നാണ് പൊതുജനങ്ങളുടെയും ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചു

ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. പന്നിപ്പനിയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമായ എ(എച്ച്1എൻ2)വി എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന് പനി ലക്ഷണങ്ങളുണ്ടായിരുന്നെന്നും അതേസമയം പൂർണമായും രോഗമുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി. UK detects its

ഭ്രൂണത്തിനുള്ളിൽ വളരുന്ന മറ്റൊരു ഭ്രൂണം; അത്യപൂർവ രോഗാവസ്ഥയിൽ യുവതി

ഭ്രൂണത്തിനുള്ളിൽ വളരുന്ന മറ്റൊരു ഭ്രൂണം; അത്യപൂർവ രോഗാവസ്ഥയിൽ യുവതി

മുംബൈ: വയറ്റിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്ന (Fetus in fetu) അത്യപൂർവ രോഗാവസ്ഥയിൽ മഹാരാഷ്ട്രക്കാരിയായ യുവതി. ലോകത്താകമാനം ഇത്തരത്തിലുള്ള 200ഓളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ 20ൽ താഴെ കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗവ.

ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനെ തളർത്തി കോളറയും; 388 മരണം

കൈറോ: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ കോളറ പടർന്നുപിടിക്കുന്നു. രണ്ടു മാസത്തിനിടെ, 388 ഓളം പേർ കോളറ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 13,000 ത്തോളം പേർ ചികിത്സയിലാണ്. ഞായറാഴ്ച മാത്രം ആറു പേർ മരണത്തിന് കീഴടങ്ങിയതായും 400 പേർ ചികിത്സയിലായതായും