മെഡിക്കൽ കോളജ്: അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതുപേരിൽ ഒരാൾക്ക് അൽഷിമേഴ്സ് രോഗം ബാധിക്കുന്നതായി വിദഗ്ധർ. രണ്ടു തലമുറകളിൽ പാരമ്പര്യമായി രോഗം ഉണ്ടെങ്കിൽ അടുത്ത തലമുറക്ക് അഞ്ചു ശതമാനം രോഗ സാധ്യതയെന്നും കണ്ടെത്തൽ. ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ നടന്ന അൽഷിമേഴ്സ് മാസാചരണത്തിന് തുടക്കമിട്ട് നടന്ന ബോധവത്കരണ പരിപാടിയിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്.

ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിച്ചാൽ ഏതുഘട്ടത്തിലും അൽഷിമേഴ്സ് രോഗം കണ്ടെത്തി ചികിത്സിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. പാരമ്പര്യമായി അഞ്ചുശതമാനം പേർക്ക് അസുഖം ബാധിക്കുമെങ്കിൽ പാരമ്പര്യേതരമായി 95 ശതമാനം പേരിൽ രോഗ സാധ്യത കണ്ടെത്തുന്നതിനാൽ ജീവിതശൈലീ രോഗ നിയന്ത്രണം കർശനമായി പാലിക്കേണ്ടതുണ്ട്.

കാലതാമസമില്ലാതെ ചികിത്സ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ നെവർ ടൂ ഏർലി, നെവർ ടൂ ലേറ്റ് എന്നതാണ് ഇത്തവണത്തെ അൽഷിമേഴ്സ് ദിന സന്ദേശം. ന്യൂറോളജി വിഭാഗം പ്രഫസർമാരായ ഡോ. രാംശേഖർ മേനോൻ, ഡോ. ശ്യാംകൃഷ്ണൻ നായർ, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. ആശിഷ് വിജയ രാഘവൻ, ഡോ. ശരണ്യ ബി ഗോമതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകൾ ഇവർ ഡോക്ടർമാർക്ക് വിതരണം ചെയ്തിരുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസോസിയേഷൻ (എഫ്.ഡി.സി.എ) പ്രസ്താവനയിൽ

നിപ ; 60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മലപ്പുറം: 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ശനിയാഴ്ച പുലർച്ചെ മുതൽ നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രോഗനിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപവത്കരിച്ച്

പകർച്ചവ്യാധികൾക്ക് കാരണമുണ്ട്; കാലാവസ്ഥ മാറ്റം മുതൽ കാഴ്ചപ്പാടിലെ മാറ്റം വരെ

ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ ചേർന്നതാണ് ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണം. മഞ്ഞപ്പിത്തം മിക്ക ജില്ലകളിലും വ്യാപകമാണ്. കാലാവസ്ഥ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്.