ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അളവ് വളരെ കൂടുതലുള്ളതും കുറഞ്ഞ പോഷകാഹാരം നൽകുന്നതുമായ ജങ്ക് ഫുഡ് ഉപഭോക്താക്കളുടെ എണ്ണത്തിൽ രാജ്യത്ത് ഭയാനകമായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എം.പി സുജിത് കുമാർ രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തെ പൗരൻമാരുടെ ആരോഗ്യം മുൻനിർത്തി, ഉപഭോഗം നിരുത്സാഹപ്പെടുത്താൻ ജങ്ക് ഫുഡുകൾക്ക് അധിക ആരോഗ്യ നികുതി ഏർപ്പെടുത്തണമെന്നും അദ്ദേഹം സഭയോട് ആവശ്യപ്പെട്ടു.

ജങ്ക് ഫുഡിന്റെ അമിത ഉപഭോഗവും മോശം ജീവിതശൈലിയുമാണ് പ്രമേഹം, കാൻസർ, പൊണ്ണത്തടി തുടങ്ങി സാംക്രമികേതര രോഗങ്ങൾ രാജ്യത്ത് അപകടകരമായ നിലയിൽ വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പരസ്യകമ്പനികളെ കുട്ടികളെ ലക്ഷമിടുന്നതിനാൽ അവരാണ് ജങ്ക് ഫുഡിന് ഏറ്റവും അധികം അടിമകളാകുന്നത്. ഇത് ആശങ്കജനകമാണ്.

നമ്മുടെ ജനസംഖ്യയുടെ 41 ശതമാനവും 18 വയസിന് താഴെയുള്ളവരാണ്. 2006 നും 2019 നും ഇടയിൽ പാക്ക് ചെയ്ത ജങ്ക് ഫുഡിന്റെ ഉപഭോഗത്തിൽ 40 മടങ്ങ് വർധനവാണുണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ കമ്പനികൾ സമാന ജങ്ക് ഫുഡുകൾ വിദേശത്ത് വിൽക്കുന്നതിനേക്കാൾ ഗുണനിലവാരം ഏറെ കുറഞ്ഞതാണ് ഇന്ത്യയിൽ വിൽക്കുന്നത് എന്നതും നമ്മുടെ പൗരൻമാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇന്ത്യയിലെ പൗരമാരുടെ ആരോഗ്യത്തേക്കാൾ കമ്പനികൾ മുൻഗണന നൽകുന്നത് ലാഭത്തിന് മാത്രമാണെന്നും എം.പി സഭയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന ‘ഷേക്കൺ ബേബി സിൻഡ്രോം’; കുഞ്ഞുങ്ങളിൽ നാലിലൊന്നുപേരും മരിക്കുന്നതായി പഠനം

കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന ‘ഷേക്കൺ ബേബി സിൻഡ്രോം’; കുഞ്ഞുങ്ങളിൽ നാലിലൊന്നുപേരും മരിക്കുന്നതായി പഠനം

അൽഖോബാർ: കുഞ്ഞുങ്ങളെ അമിതമായി കുലുക്കുന്നതു മൂലം സംഭവിക്കുന്ന മസ്തിഷ്ക ക്ഷതമായ ‘ഷേക്കൺ ബേബി സിൻഡ്രോം’ (എസ്.ബി.എസ്) baby-syndrome ബാധിച്ച കുട്ടികളിൽ നാലിലൊന്നുപേർക്കും അകാലമരണം സംഭവിക്കുന്നതായി റിപ്പോർട്ട്. രോഗം അതിജീവിച്ചവർക്ക് സിൻഡ്രോം ബാധിച്ചതിന്റെ ഫലമായി മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്നതായും

ആവശ്യമോ ഇത്ര പ്രോട്ടീൻ!; കൂടിയാലെന്താ കുഴപ്പം ?

ആവശ്യമോ ഇത്ര പ്രോട്ടീൻ!;  കൂടിയാലെന്താ കുഴപ്പം ?

നമ്മുടെ ഡയറ്റിൽ പ്രോട്ടീന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് പഠിപ്പിച്ചതിൽ സോഷ്യൽ മീഡിയക്കും അതിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കും ചെറുതല്ലാത്ത പങ്കുണ്ട്. എന്നാൽ, ഇത്തരം ഇൻഫ്ലുവൻസർമാർ പലരും മുന്നോട്ടുവെക്കുന്ന അത്ര പ്രോട്ടീൻ ഒരു സാധാരണ മനുഷ്യൻ കഴിക്കേണ്ടതുണ്ടോ? വളർച്ചക്കും മസിലുകൾ നിലനിർത്താനും കേടുപാട് തീർക്കാനും

വ്യക്തിബന്ധങ്ങള്‍

ഒരു സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന് ഒറ്റക്ക് നിലനില്‍ക്കാന്‍ കഴിയില്ല. നിരവധി ബന്ധങ്ങളിലൂടെയാണ് മനുഷ്യന്‍ ഒരു ജീവിതായുസ്സ് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ നല്ലതും ചീത്തയുമായ ബന്ധങ്ങളുണ്ടാവാറുണ്ട്. പല തരത്തിലുള്ള, പല പേരുകളിലുള്ള ബന്ധങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജന്മനാ കിട്ടുന്ന ബന്ധങ്ങളും നാം കണ്ടെത്തുന്ന