പുകവലി നിർത്തണമെന്ന് ആഗ്രഹമുണ്ടാകും. പക്ഷേ, ആ ശീലം പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയുന്നില്ല. ഇങ്ങനെ ആശയക്കുഴപ്പത്തിൽ കഴിയുന്നവർക്ക് പ്രശ്നം പരിഹരിക്കാൻ പുതിയൊരു മാർഗം തുറന്നിരിക്കുന്നു. ടെക്നോളജിയുടെ കാലമാണല്ലോ. ഇക്കാര്യത്തിലും അൽപം ടെക്നോളജിയാകാം. കൈയിൽ കെട്ടിയിരിക്കുന്ന സ്മാർട്ട് വാച്ചിലാണ് പരിഹാരം ഒളിച്ചിരിക്കുന്നത്!

ആലോചിച്ചുനോക്കൂ: പുകവലിക്കാനായി പോക്കറ്റിൽനിന്ന് സിഗരറ്റ് എടുക്കുമ്പോൾ ‘അരുതേ’ എന്ന് ഉപദേശിക്കുന്ന ഒരു സ്മാർട്ട് ഫോൺ. സംഗതി ഭാവനയല്ല; ഇങ്ങനെയുള്ള സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ ബ്രിറ്റ്സൽ സർവകലാശാലയിൽനിന്നാണ് വാർത്ത വന്നിരിക്കുന്നത്. പുകവലി ഉപേക്ഷിക്കുക എന്നത് ആളുകളെ സംബന്ധിച്ച് വലിയ പ്രയാസമാണ്.

നിക്കോട്ടിൻ അഡിക്ഷൻ എക്കാലവും നിലനിൽക്കാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടാണ്, ഒരിക്കൽ പുകവലി ഉപേക്ഷിച്ചവർ പിന്നെയും അത് തുടരുന്നത്. ഇങ്ങനെ മടങ്ങിപ്പോകുന്നവർ 75 ശതമാനം വരുമത്രെ. ഈ മടങ്ങിപ്പോക്ക് ഒഴിവാക്കാനാണ് സ്മാർട്ട് ഫോൺ. ഫോണിലെ പ്രത്യേക ആപ് ആണ് സഹായി. ഗവേഷകർ നമ്മുടെ കൈയിന്റെ ചലനങ്ങളെ തിരിച്ചറിയാൻ കഴിയുന്ന ഒരു ‘മോഷൻ സെൻസർ’ വികസിപ്പിച്ചു. ഒരാൾ പോക്കറ്റിൽനിന്ന് സിഗരറ്റ് എടുക്കുമ്പോഴും സിഗരറ്റ് കത്തിച്ച് ചുണ്ടിലേക്ക് വെക്കുമ്പോഴുമെല്ലാം സെൻസറിന് കാര്യങ്ങൾ തിരിച്ചറിയാനാകും.

അന്നേരം, സ്മാർട്ട് വാച്ചിൽ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കും. ആദ്യം വാച്ച് വൈബ്രേറ്റ് ചെയ്യും, അതോടൊപ്പം പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുന്നറിയിപ്പുകൾ സന്ദേശങ്ങളായും വിഡിയോകളായും പ്രത്യക്ഷപ്പെടും.

സ്മാർട്ട് വാച്ച് വികസിപ്പിച്ച ഗവേഷകർ ഇതൊക്കെ പ്രായോഗികമായി നടക്കുമോ എന്നറിയാൻ ചില പരീക്ഷണങ്ങൾ നടത്തിനോക്കി. സ്ഥിരം പുകവലിക്കാരായ 18 പേരെ തിരഞ്ഞെടുത്തു. അവർക്ക് സ്മാർട്ട് വാച്ചും നൽകി. രണ്ടാഴ്ചയോളം ഇവരെ നിരീക്ഷിച്ചപ്പോൾ സംഗതി സക്സസ്! സ്മാർട്ട് വാച്ച് കൃത്യമായ സമയത്തുതന്നെ ‘പുകവലിക്കരുതേ’ എന്ന് ഓർമപ്പെടുത്തുന്നുവെന്നും പുകവലിയിൽനിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്വയമറിയാൻ സ്വാവബോധം

സ്വാവബോധം അഥവാ സ്വയം അറിയുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ലൈഫ് സ്‌കില്ലാണ്. മറ്റുള്ളവര്‍ നമ്മെ അറിയുക എന്നതല്ല, നമ്മെ നമ്മള്‍ തന്നെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. അതാണ് ഏറ്റവും വലിയ അറിവ്. സോക്രട്ടീസിനോട് ശിഷ്യന്‍ ചോദിച്ചു, ‘ഗുരു, എന്താണ് ഏറ്റവും വലിയ

ഫ്രാൻസെസ്ക് മിറായെസ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്

ഫ്രാൻസെസ്ക് മിറായെസ് പറയുന്നു; നിർമിത ബുദ്ധി കാലത്ത് നിങ്ങളുടെ ഇക്കിഗായ്

നിർമിത ബുദ്ധിയുടെ ഇക്കാലത്ത് പരമ്പരാഗത ജോലികൾ ഇല്ലാതാകുന്ന യഥാർഥ്യത്തെ എങ്ങനെ നേരിടണമെന്നും ജീവിത ലക്ഷ്യങ്ങൾ എങ്ങനെ പുനർ നിർവചിക്കണമെന്നും ‘ഇക്കിഗായ്’ രചയിതാവ് പറയുന്നു ‘ജീവിതത്തിന്റെ ലക്ഷ്യമെന്ത്’ എന്ന ചോദ്യം പോലും ഇന്ന് കോർപറേറ്റുകൾ ഏറ്റെടുത്തിരിക്കുകയാണെന്നും ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന്

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ

മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും