അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും പഠനം ഊന്നി പറയുന്നു.

വയറിളക്കം സാധാരണയായി മൂന്ന് തരത്തിലാണ്. ആദ്യത്തേത് തീവ്രമായ വയറിളക്കമാണ്. ഇത് ഒരു ദിവസം കൊണ്ട് മാറുന്നതാണ്. രണ്ടാമത്തേത് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വയറിളക്കമാണ് മൂന്നാമത്തേത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ മൂന്നാമത്തെ പ്രധാന കാരണമാണ് വയറിളക്കം. പ്രതിവർഷം 4,43, 832 കുട്ടികളാണ് വയറിളക്കം മൂലം മരണമടയുന്നത്. പോഷകാഹാരക്കുറവുള്ള, പ്രതിരോധശേഷി കുറവുള്ള കുട്ടികൾ, എച്ച്.ഐ.വി ബാധിതരായ ആളുകൾ എന്നിവരിൽ വയറിളക്കം സാരമായി ബാധിച്ചേക്കാം.

വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. വയറിളക്കം ജലജന്യ രോഗങ്ങളില്‍പ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്നത്. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

⊿‘കിളിപ്പാട്ട് ’ കേൾക്കാം: പ്രകൃതിയിലെ ഏറ്റവും മനേഹരമായ ശബ്ദമേതാണെന്നറിയാമോ? അത് പക്ഷികളുടെ ശബ്ദമാണ്. രാവിലെ എണീറ്റ് പക്ഷികളുടെ ചിലമ്പൊലികൾ ശ്രവിക്കുന്നത് മനസ്സിനെ ഉണർത്തും. പോസിറ്റിവ് മൂഡ് സൃഷ്ടിക്കും. പക്ഷിനാദങ്ങൾക്ക് കാതോർത്തിരിക്കണമെന്നില്ല. അവയുടെ ശബ്ദസാന്നിധ്യം നമ്മുടെ പശ്ചാത്തലത്തിലുണ്ടായാൽ മാത്രം മതി. അതുതന്നെ നല്ല കാര്യമാണെന്ന്

കെട്ടിപ്പിടിത്തം മുതൽ ‘പുറംചൊറിയൽ’ വരെ

കെട്ടിപ്പിടിത്തം മുതൽ ‘പുറംചൊറിയൽ’ വരെ

ശരീരത്തെയും മനസ്സിനെയും പ്രചോദിപ്പിക്കാൻ പ്രകൃതിപരമായുള്ള മസ്തിഷ്‍ക കെമിക്കൽ സംവേദന ഹോർമോണാണല്ലോ ഡോപമിൻ. സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാനും സന്തോഷമായിരിക്കാനും ഈ ഹോർമോൺ പ്രചോദിപ്പിക്കും. ഡോപമിൻ സ്വാഭാവികമായി ശരീരത്തിൽ സൃഷ്ടിക്കപ്പെടാൻ സഹായിക്കുന്ന കുറേ കാര്യങ്ങളുണ്ട് നമ്മുടെ നിത്യജീവിതത്തിൽ. ഇങ്ങനെ വളരെ കുറഞ്ഞ സമയത്തിൽ, കുറഞ്ഞ

അർബുദ പരിശോധനാ ബസ് ആരംഭിച്ച് ഹൈദരാബാദ്

അർബുദ പരിശോധനാ ബസ് ആരംഭിച്ച് ഹൈദരാബാദ്

ഹൈദരാബാദ്: അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദിലെ ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രഫി, അൾട്രാ സൗണ്ട് മെഷീനുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതുതായി അവതരിപ്പിച്ച ബസിൽ സജ്ജീകരിച്ചിരിക്കുന്നത്.