അഞ്ചല്‍: അലയമണ്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പുത്തയം, മൂന്നാറ്റിൻമൂല, കുഴിയന്‍തടം എന്നിവിടങ്ങളിൽ കുട്ടികളുൾപ്പെടെ ഇരുപതിലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയാണ്. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികൾ വിലയിരുത്തി ശുചീകരണവും ബോധവത്കരണവും ഊര്‍ജിതമാക്കാനും തീരുമാനിച്ചു.

വരുംദിവസങ്ങളിൽ വീടുകളില്‍ ക്ലോറിനേഷന്‍, ലഘുലേഖ വിതരണം, സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ഉള്‍പ്പടെ നടത്തും. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ഛര്‍ദി ഉൾപ്പെടെ രോഗലക്ഷണമുള്ളവര്‍ സ്വയം ചികിത്സയും നാട്ടുചികിത്സയും പാടില്ലെന്നും ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രതിരോധപ്രവർത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി പ്രസിഡന്‍റ് എം. ജയശ്രീ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലശ്ശേരിയിൽ സിക വൈറസ്

തലശ്ശേരിയിൽ സിക വൈറസ്

തലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപരടക്കമുള്ളവർക്ക് അലർജി ഉൾപ്പെടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായത് സിക വൈറസ് കാരണമെന്ന് സ്ഥിരീകരണം. രോഗം ബാധിച്ചവരിൽനിന്ന് ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും പരിശോധനാഫലത്തിലാണ് എട്ട് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈഡിസ് കൊതുകിൽനിന്നാണ് രോഗം

വീണ്ടും കോവിഡ് ഭീഷണിയിൽ ഈ ജില്ല; ഇതുവരെ 146 കേസ്

വീണ്ടും കോവിഡ് ഭീഷണിയിൽ ജില്ല; ഇതുവരെ 146 കേസ്

പത്തനംതിട്ട: ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.

ഗര്‍ഭാശയ മുഴകള്‍ നിസ്സാരമാക്കരുത്

ഗര്‍ഭാശയ മുഴകള്‍ നിസ്സാരമാക്കരുത്

ഗര്‍ഭപാത്രത്തിന്‍റെ പേശികളില്‍ രൂപംകൊള്ളുന്ന മുഴകളാണ് ഫൈബ്രോയ്ഡുകള്‍ അല്ലെങ്കില്‍ ഗര്‍ഭാശയ മുഴകള്‍ എന്നറിയപ്പെടുന്നത്. സ്ത്രീകളില്‍ ആശങ്കക്ക് വഴിവെക്കുന്ന അവസ്ഥയാണിത്. ഫൈബ്രോയ്ഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ല, എന്നാൽ ഒരു ശതമാനത്തിൽ താഴെ സ്ത്രീകളിൽ ഇത് കാൻസറായി രൂപപ്പെടാറുണ്ട്. സാധാരണ 15നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ്