പള്ളുരുത്തി: വേലിയേറ്റം ശക്തമായതോടെ കായൽ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. തീരത്തെ നൂറുകണക്കിന് വീടുകളിൽ ഒരാഴ്ചയായി വേലിയേറ്റ വേളകളിൽ വെള്ളം കയറുകയാണ്. പാചകമടക്കമുള്ള കാര്യങ്ങൾ മുടങ്ങുകയാണ്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനും ബുദ്ധിമുട്ടുകയാണ്.

പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ത്വഗ് രോഗവും ഉടലെടുത്തിട്ടുണ്ട്. പുലർച്ചെ തുടങ്ങുന്ന വേലിയേറ്റം ഉച്ചക്ക് ശേഷമാണ് കുറയുന്നത്. ഭൂമി നിരപ്പിൽ നിൽക്കുന്ന വീടുകളിലേക്കും റോഡിലേക്കും കായൽ വെള്ളം ഇരച്ചുകയറുകയാണ്.

ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി, കോണം, കുതിരക്കൂർ കരി, കോവളം, മുണ്ടംവേലി എന്നിവിടങ്ങളിലാണ് രൂക്ഷമായ വേലിയേറ്റം. എക്കലടിഞ്ഞ് വേമ്പനാട് കായലിന് ആഴം കുറഞ്ഞതാണ് വേലിയേറ്റം ഇത്രയും രൂക്ഷമാകാൻ കാരണമായത്. പെരുമ്പടപ്പ് കായലിനു നടുവിൽ 26 ഏക്കറിൽ സർക്കാർ ഫിഷ് ഫാം നിർമിച്ചതും വേലിയേറ്റം രൂക്ഷമാകുന്നതിന് വളമൊരുക്കിയിട്ടുണ്ട്.

ദീർഘവീക്ഷണമില്ലാതെയാണ് ഫിഷ് ഫാം കെട്ടിയതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഫാം കെട്ടിയതോടെ മേഖലയിൽ നീരൊഴുക്കില്ലാതെ എക്കലടിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഡ്രഡ്ജിങ് നടത്തി കായലിന്‍റെ ആഴം കുട്ടാതെ വേലിയേറ്റം തടയാൻ സാധിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.  

Leave a Reply

Your email address will not be published. Required fields are marked *

Explore More

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ

സിക വൈറസ്; ജാഗ്രത പുലർത്താൻ നിർദേശം

സിക വൈറസ്; ജാഗ്രത പുലർത്താൻ നിർദേശം

തലശ്ശേരി: തലശ്ശേരി ജില്ല കോടതി ജീവനക്കാരിൽ കണ്ടെത്തിയ ശാരീരിക പ്രശ്‌നത്തിന് കാരണം സിക വൈറസ് രോഗമാണെന്ന് കണ്ടെത്തിയതോടെ ജാഗ്രത പുലർത്താൻ നിർദേശം. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ സികയുടെ രോഗലക്ഷണം നീണ്ടുനിൽക്കും. രോഗം ബാധിച്ച ഈഡിസ് കൊതുകിന്റെ കടിയേറ്റ് പകരുന്ന

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ

കെ.ജി.എം.ഒ.എ ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി. ജോസഫ്, പ്രസിഡണ്ട് ഡോ. പി.കെ. സുനിൽ കുമരകം: ജനുവരി 18, 19 തിയതികളിൽ കുമരകത്ത് നടന്ന കേരള ഗവ. മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ ) 58ാം സംസ്ഥാന സമ്മേളനം – വന്ദനം-