കൊച്ചി: ഷവർമ അടക്കം ആഹാരസാധനങ്ങളുടെ പാക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. ഭക്ഷണവസ്തു തയാറാക്കിയതിന്റെ സമയമടക്കമാണ് രേഖപ്പെടുത്തേണ്ടത്.

2022 മേയ് ഒന്നിന് കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെതുടർന്ന് മാതാവ് നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശം. മകൾ മരിക്കാനിടയായത് ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവിന്‍റെ ഹരജി. തുടർന്നാണ് തീയതിയും സമയവും രേഖപ്പെടുത്തണമെന്ന ഉത്തരവ് കോടതി നേരത്തെ പുറപ്പെടുവിച്ചത്. ഇതിനായി ഹരജി നൽകിയതിനെ അഭിനന്ദിച്ച കോടതി, 25,000 രൂപ ഹരജിക്കാരിക്ക് കോടതി ചെലവായി നൽകാനും ഉത്തരവിട്ടു.

ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഹരജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷനൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണമെന്നും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശബരിമല തീർഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി വിന്യസിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂനിറ്റുകള്‍

മുണ്ടിനീര് വേണം പ്രതിരോധം

കോഴിക്കോട്: ജില്ലയിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംസ്) പടർന്നുപിടിക്കുന്നു. സ്കൂൾ-കോളജ് വിദ്യാർഥികളിലാണ് മുണ്ടിനീര് സാധാരണയായി കണ്ടുവരുന്നത്. ഇത് സ്കൂളുകളിൽ ഹാജർനില കുറയാൻ വരെ ഇടയാക്കുന്നുണ്ട്. ക്രിസ്മസ് പരീക്ഷക്കാലത്ത് രോഗം പടർന്നുപിടിക്കുന്നത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക വർധിപ്പിക്കുന്നു. മുൻ വർഷങ്ങളെക്കാൾ ഗണ്യമായ തോതിലാണ് രോഗം

നിങ്ങളുടെ ദഹന വ്യവസ്ഥ അപകടമുനമ്പിലോ? ഇക്കാര്യങ്ങളിലൂടെ അറിയാം

സമ്പൂർണ ആരോഗ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണത്. അത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം അപായ ചിഹ്നങ്ങൾ കാണിക്കും. ചില ലക്ഷണങ്ങൾ ഇതാ: വയർ തലച്ചോറിനെ മാറ്റിമറിക്കും. അപ്രതീക്ഷിതവും അസ്വാ ഭാവികവുമായ വൈകാരിക മാറ്റങ്ങൾ നിങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിൽ സംശയിക്കണം, ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച്.