തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന് അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന് വിദഗ്ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ് അനോമിലി സ്കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ സ്കാനിങ്ങിലൂടെ കണ്ടെത്താനും കഴിയും.

നാഡീവ്യൂഹങ്ങള്‍, ചെറുനാഡികള്‍, എല്ലുകള്‍ എന്നിവയുടെ നിരീക്ഷണവും സാധിക്കും. കുഞ്ഞിന്റെ വളര്‍ച്ച അളവുകള്‍, അമ്നിയോട്ടിക് ഫ്ലൂയിഡിന്‍റെ അളവ്, പ്ലാസന്റയുടെ സ്ഥാനം എന്നിവയാണ് സാധാരണ അനോമിലി സ്‌കാനിങ് റിപ്പോര്‍ട്ടിലുണ്ടാവുക.

അതേസമയം, അനോമിലി സ്കാനിൽ കണ്ടെത്താനാവുന്നതും കഴിയാത്തതുമായ വൈകല്യങ്ങളുണ്ടെന്നാണ് റേഡിയോളജിസ്റ്റുകളുടെ പക്ഷം. സ്കാനിങ് മെഷീനിന്‍റെ ശേഷിയടക്കം ഇക്കാര്യത്തിൽ പ്രധാനമാണ്. ബ്ലാക്ക് ആൻഡ്വൈറ്റിൽ കാഴ്ച നൽകുന്ന ടു.ഡി സ്കാനിങ്ങാണ് ആദ്യമുണ്ടായിരുന്നത്. ഇപ്പോൾ, ചെലവേറിയ ത്രീഡിയും ഫോർ ഡി സ്കാനിങ്ങുമെല്ലാം വ്യാപകമാണ്.

സാധാരണക്കാർക്ക് അപ്രാപ്യമായതിനാൽ അധികയിടങ്ങളിലും ടുഡി സ്കാനിങ്ങിനെയാണ് ആശ്രയിക്കുന്നത്. സാധാരണ എല്ലാ കേസുകളിലും ത്രീഡിയുടെ ആവശ്യം വരാറില്ല. ടുഡിയിൽ സ്വാഭാവികമായും ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം.

എല്ലാ വൈകല്യങ്ങളും സ്കാനിങ്ങിലൂടെ കണ്ടെത്താനാവില്ലെന്നും അതേസമയം തിരിച്ചറിയാൻ സാധിക്കുന്ന വൈകല്യങ്ങളുമുണ്ടെന്നും റേഡിയോളജിസ്റ്റ് ഡോ. അരുൺ മോഹൻ വ്യക്തമാക്കി. മുറിച്ചുണ്ട്, കൈകാലുകളിലെ പോരായ്മ, കൈയിലെ എല്ലിന്‍റെ അഭാവം എന്നിവ കൃത്യമായും അറിയാൻ കഴിയും. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രി വികസിപ്പിച്ചു

റിയാദ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രി 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായി വിപുലീകരിച്ചു. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന

പകർച്ചവ്യാധികൾക്ക് കാരണമുണ്ട്; കാലാവസ്ഥ മാറ്റം മുതൽ കാഴ്ചപ്പാടിലെ മാറ്റം വരെ

ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ ചേർന്നതാണ് ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണം. മഞ്ഞപ്പിത്തം മിക്ക ജില്ലകളിലും വ്യാപകമാണ്. കാലാവസ്ഥ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്.

പനിച്ചൂടിലേക്ക് വീണ്ടും കേരളം

തിരുവനന്തപുരം: മഴ ശക്തമായതോടെ പനിയും പകർച്ചവ്യാധികളും വീണ്ടും സംസ്ഥാനത്ത് പിടിമുറുക്കുന്നു. പകർച്ചപ്പനിക്ക് പിന്നാലെ ഡെങ്കിയും എലിപ്പനിയും എച്ച്1എൻ1ഉം പടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഞ്ഞപ്പിത്തവും ആശങ്ക പരത്തുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം പകർച്ചപ്പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ വെള്ളിയാഴ്ച മാത്രം ചികിത്സ