പാലക്കാട്: ‘ഇൻസുലിൻ’ എന്ന പേരിൽ ഗുളികരൂപത്തിൽ ഇറക്കിയിരുന്ന ഹോമിയോ മരുന്നിന്റെ ലൈസൻസ് റദ്ദാക്കി. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇൻസുലിനായി തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി ഉയർന്ന ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും ലൈസൻസ് റദ്ദാക്കിയെന്നും രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് വഴി പരാതി നൽകിയ ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബുവിനെയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി 24നാണ് ഡോ. ബാബു ഡ്രഗ്സ് കൺട്രോളർ ജനറലിന് പരാതി നൽകിയത്. പരാതി അംഗീകരിച്ച ഡ്രഗ്സ് കൺട്രോൾ ജനറലും ആയുഷ് മന്ത്രാലയവും രാജസ്ഥാൻ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് കൺട്രോളറോട് നടപടിക്ക് നിർദേശിച്ചു. എന്നാൽ, നിർദേശം രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ തള്ളി. ജൂലൈ 23ന് ഡ്രഗ്സ് കൺട്രോൾ ജനറൽ വീണ്ടും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ ഡോ. ബാബു സെപ്റ്റംബർ 23ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ പരാതി നൽകി.

തുടർന്നാണ് ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കിയത്. ഇക്കാര്യം ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസ് ഡോ. ബാബുവിനെ അറിയിച്ചു. ഇൻസുലിൻ എന്ന പേരിലുള്ള ഗുളിക പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും ഇത് ഉപയോഗിക്കുന്നതിലൂടെ പ്രമേഹം മൂർച്ഛിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് ഡോ. കെ.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

മസ്‌തിഷ്കാഘാതം ശ്രദ്ധവേണം

മസ്‌തിഷ്‌കാഘാതം അഥവാ സ്ട്രോക് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ജീവൻ അപകടപ്പെടുത്തുകയും ചെയ്യുന്നു. ലോകമെമ്പാടും മരണത്തിന്റെ രണ്ടാമത്തെ കാരണമാണ് സ്ട്രോക്. സ്ട്രോക്കിന്റെ ഏറ്റവും പ്രധാനകാരണം രക്തം കട്ടപിടിക്കുന്നതാണ്. ലക്ഷണങ്ങൾ അറിയുക എന്നതാണ് സ്ട്രോക് പ്രതിരോധത്തിന്റെ ആദ്യപടി. ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം,

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

ചിത്രം- അജീബ് കൊമാച്ചി /2005 നഗരത്തിലെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകർക്ക് അനുവദിക്കപ്പെട്ട ഏതാനും മിനിറ്റുകളിൽ, മറിയയുടെ കുടുംബം അവരുടെ കട്ടിലിന് ചുറ്റും നിൽക്കുന്നു. 70 വയസ്സുള്ള ഈ റിട്ടയഡ് അധ്യാപിക അർബുദത്തിന്റെ അവസാനഘട്ടത്തിലെത്തി മരണത്തിന് സാവധാനം കീഴടങ്ങുകയാണ്. അവരുടെ ശോഷിച്ച

പിടിവിട്ട് പകർച്ചവ്യാധി മരണം

പിടിവിട്ട് പകർച്ചവ്യാധി മരണം

കോഴിക്കോട്: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം താളംതെറ്റുന്നുവെന്ന സൂചന നൽകി മരണം കുത്തനെ ഉയർന്നു. ആരോഗ്യ വകുപ്പ് വെബ്സൈറ്റ് പ്രകാരം മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) മരണം നാലിരട്ടിയായി. എലിപ്പനി മരണം കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനം കൂടി. 80 എലിപ്പനി മരണങ്ങളാണ് ഇത്തവണ