കൊച്ചി: പലതരം മയക്കുമരുന്നുകളുടെ ഒഴുക്ക് ജില്ലയിലേക്ക് വർധിക്കുമ്പോൾ ശാരീരിക, മാനസീകാരോഗ്യം തകർക്കപ്പെട്ട് ലഹരിക്കടിപ്പെട്ടവർ. മയക്കുമരുന്ന് കിട്ടാതെ ഉറക്കമില്ലായ്മ മുതൽ മാനസിക വിഭ്രാന്തി വരെ അനുഭവിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതാണ് കാഴ്ച. കൗൺസലിങ് സെന്‍ററുകളിലെത്തുന്നവരിൽ വലിയൊരു ശതമാനം യുവജനങ്ങളാണെന്ന് മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.

വിമുക്തി മിഷന് കീഴിലുള്ള ജില്ലയിലെ ഡീ അഡിക്ഷൻ സെന്‍ററിൽ സംസ്ഥാനത്താകെ 1,27,683 പേർ ഒ.പിയിലും 10,548 പേർ കിടത്തി ചികിത്സക്കും എത്തിയിട്ടുണ്ട്. ഇതിൽ വലിയൊരു ശതമാനം എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് വിമുക്തിയുടെ കൗൺസിലിങിന് വിധേയരായത് 9833 പേരാണ്. ഇതിന് പുറമെ മറ്റ് ആശുപത്രികളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സ തേടിയവരും നിരവധിയാണ്.

മദ്യത്തിലും പുകവലിയിലും തുടക്കം

കൗതുകത്തിന്‍റെ പേരിലും സുഹൃത്തുക്കളുടെയും മറ്റും നിർബന്ധത്തിന് വഴങ്ങിയും മദ്യത്തിലും പുകവലിയിലുമാണ് ഭൂരിഭാഗം ആളുകളുടെയും തുടക്കമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ക്രമേണ ലഹരി ആസക്തി വർധിക്കുകയും സിന്തറ്റിക് മയക്കുമരുന്ന് വരെ നീളുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഇവക്ക് അടിമപ്പെട്ട് ഒഴിവാക്കാനാകാത്ത സ്ഥിതിയിലേക്കെത്തുകയാണ്.

ഇതിലൂടെ ശാരീരിക, മാനസികാരോഗ്യം തകർക്കപ്പെടുകയും കുടുംബബന്ധങ്ങളിൽ ഉൾപ്പെടെ വിള്ളലുണ്ടാക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു. വിദ്യാർഥികളും യുവാക്കളും ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ട് കാരിയറുകളായി മാറുകയും കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യുന്നതുമൊക്കെയാണ് കാഴ്ചകളെന്ന് അവർ വിശദീകരിക്കുന്നു.

 

‘വിമുക്തി’ നേടി നിരവധിപേർ

ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ നിർബന്ധത്തെ തുടർന്ന് വിമുക്തി ഡി അഡിക്ഷൻ സെന്‍ററിൽ എത്തുന്നവരാണ് കൂടുതലും. സ്വന്തം താൽപര്യപ്രകാരം എത്തുന്നവരുമുണ്ട്. പൂർണലഹരിമുക്തിയോടെ ഇവർക്ക് മടങ്ങാനാകുന്നുവെന്നത് ശ്രദ്ധേയമായ നേട്ടമായി എക്സൈസ് വകുപ്പ് വിലയിരുത്തുന്നു.

ടെലിഫോണിലൂടെ കൗൺസലിങ് നേടുന്നവരും നിരവധിയുണ്ട്. ആറര വർഷത്തിനിടെ എറണാകുളത്ത് 1761 പേർ നേരിട്ടെത്തിയും 8072 പേർ ടെലിഫോൺ മുഖാന്തരവും കൗൺസിലിങ് നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വ്യത്യസ്ത തരത്തിലുള്ള നഖങ്ങളും ആരോഗ്യസ്ഥിതിയും..

വ്യത്യസ്ത തരത്തിലുള്ള നഖങ്ങളും ആരോഗ്യസ്ഥിതിയും..

നമ്മുടെ നഖത്തിലെ ചില ലക്ഷണങ്ങള്‍ നോക്കിയാല്‍ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപോവുകയോ ഒടിഞ്ഞുപോവുകയോ ചെയ്യുന്നുണ്ടോ? നഖങ്ങള്‍ തേഞ്ഞ് ആരോഗ്യമില്ലാതെയാകുന്നുണ്ടോ? നഖത്തില്‍ നിറവ്യത്യാസങ്ങളുണ്ടോ? ആകൃതിയില്‍ മാറ്റം ഉണ്ടോ? ഉണ്ടെങ്കില്‍ ഈ ലക്ഷണങ്ങളൊന്നും

അർബുദ ചികിത്സയിൽ പുതുവിപ്ലവം

അർബുദം എന്ന മാരകരോഗത്തെ വലിയ അളവിൽ തിരിച്ചറിഞ്ഞിട്ടുണ്ട് ശാസ്ത്രലോകം. വിവിധ അർബുദങ്ങൾക്ക് ഇന്ന് ഫലപ്രദമായ ചികിത്സയും ലഭ്യമാണ്. എന്നാൽ, ഒരിക്കൽ അർബുദത്തിൽനിന്ന് മുക്തിനേടിയ വ്യക്തിയിൽ വീണ്ടും രോഗം വരാനുള്ള സാധ്യത ഒട്ടും ചെറുതല്ല; രോഗത്തിന്റെ രണ്ടാം വരവ് എങ്ങനെ തിരിച്ചറിയാമെന്നതും പ്രതിരോധിക്കുമെന്നതും

പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി

പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ അനുമതി

തിരുവനന്തപുരം: പേവിഷ പ്രതിരോധ വാക്സിൻ വാങ്ങാൻ മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് മന്ത്രിസഭ യോഗം അനുമതി നല്‍കി. നേരത്തേ ടെൻഡർ ക്ഷണിച്ച് ഒരു വർഷത്തിനുശേഷം പർച്ചേഴ്സ് ഓർഡർ നൽകാനുള്ള തീരുമാനം മന്ത്രിസഭ മരവിപ്പിച്ചിരുന്നു. ഉയർന്ന വിലക്ക് വാക്സിൻ സംഭരിക്കേണ്ട സാഹചര്യം വ്യക്തമാക്കണമെന്ന ധനവകുപ്പിന്‍റെ