മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തില്‍ നടത്തിയ ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ വിജയം. ജന്മനാ ഹൃദയത്തിലുണ്ടാകുന്ന സുഷിരങ്ങളായ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്‌ട്, മുതിര്‍ന്നവരിലുള്ള വെന്‍ട്രികുലാര്‍ സെഫ്റ്റല്‍ ഡിഫക്ട്, ഹൃദയത്തിന്റെ അറകളിലുണ്ടാകുന്ന ഏട്രിയല്‍ സെപ്റ്റല്‍ അനൂറിസം, മുതിര്‍ന്നവരിൽ വാല്‍വ് ശസ്ത്രക്രിയാനന്തരം ഉണ്ടാകുന്ന പാരാ വാല്‍വുലാര്‍ ലീക്ക് എന്നിവക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി ഫലപ്രദമായ ചികിത്സ നല്‍കി രോഗമുക്തരായി. അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ഈ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തുന്നത്. 28 വയസ് മുതല്‍ 57 വയസ് വരെയുള്ള ആറു പേര്‍ക്കാണ് ശനിയാഴ്ച ശസ്ത്രക്രിയകള്‍ നടത്തിയത്. അതിസങ്കീര്‍ണത നിറഞ്ഞ ഈ ശസ്ത്രക്രിയകള്‍ക്ക് നാല് മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് സ്വകാര്യ ആശുപത്രികളില്‍ ചെലവ് വരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ പൂര്‍ണമായും സൗജന്യമായാണ് മെഡിക്കല്‍ കോളജില്‍ ഇത് നിര്‍വഹിച്ചത്.

കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്, പ്രൊഫസര്‍മാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. പ്രവീണ്‍ വേലപ്പന്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ശോഭ, ഡോ. അരുണ്‍, ഡോ. മിന്റു, ശ്രീചിത്രയിലെ കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ. കൃഷ്ണമൂര്‍ത്തി, ഡോ. ബിജുലാല്‍, ഡോ. ദീപ, ഡോ. അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. നഴ്‌സിങ് ഓഫീസര്‍മാരായ സൂസന്‍, ദിവ്യ, വിജി, കവിതാ കുമാരി, പ്രിയ രവീന്ദ്രന്‍, ആനന്ദ് എന്നിവരോടൊപ്പം കാര്‍ഡിയോ വാസ്‌ക്യുലാര്‍ ടെക്‌നോളജിസ്റ്റുകളായ പ്രജീഷ്, കിഷോര്‍, അസിം, അമല്‍, നേഹ, കൃഷ്ണപ്രിയ എന്നിവരും ശസ്ത്രക്രിയകളിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടവൽ അലക്കാതെ എത്ര നാൾ ഉപയോഗിക്കാം?

ടവൽ അലക്കാതെ എത്ര നാൾ ഉപയോഗിക്കാം?

നമ്മുടെ ടവലുകൾ ശരീരത്തിൽനിന്ന് വെള്ളം ഒപ്പിയെടുക്കുന്നതിനൊപ്പം ധാരാളം സൂക്ഷ്മാണുക്കളെയും ഒപ്പിയെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ടവലുകൾ വൃത്തിയാക്കൽ അതിപ്രധാനമാണ് വലിയ നൂലുകൾ പൊങ്ങിനിൽക്കുന്നതിനാൽ, ടവലുകളിലെ വൃത്തികേടുകൾ അധികമൊന്നും പുറത്തുകാണാറില്ല. അതിനാൽ, ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളുടെ വിളനിലമാണവ. മനുഷ്യന്റെ തൊലിയിൽ കാണപ്പെടുന്ന ബാക്ടീരിയ കാരണം ടവലുകൾ എളുപ്പത്തിൽ

ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനെ തളർത്തി കോളറയും; 388 മരണം

കൈറോ: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സുഡാനിൽ കോളറ പടർന്നുപിടിക്കുന്നു. രണ്ടു മാസത്തിനിടെ, 388 ഓളം പേർ കോളറ ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 13,000 ത്തോളം പേർ ചികിത്സയിലാണ്. ഞായറാഴ്ച മാത്രം ആറു പേർ മരണത്തിന് കീഴടങ്ങിയതായും 400 പേർ ചികിത്സയിലായതായും

താൻ ദിവസവും 35,000 ചുവടുകൾ നടന്നിട്ടുണ്ടെന്ന് ബോളിവുഡ് നടൻ ശക്തി കപൂർ

ആരോഗ്യ സംരക്ഷണത്തിന് നടത്തത്തിന്റെ സാധ്യതകൾ ഏറെ കൂടുതലാണ്. മിക്കവർക്കും ഇക്കാര്യത്തെ കുറിച്ച് പ്രാഥമിക ധാരണയും ഉണ്ടാവും. എന്നാൽ തന്റെ ആരോഗ്യ രഹസ്യം വ്യക്തമാക്കുകയാണ് ബോളിവുഡിൽ വില്ലനായും കൊമേഡിയനായും വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന താരം ശക്തി കപൂർ. താൻ പ്രതിദിനം 35,000 ചുവടുകൾ