ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ് സംഭവം. നാല് മാസമായി ഇതാണ് സ്ഥിതിയെന്നാണ് പറയുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ ഫണ്ടിന്റെ അഭാവമാണ് കാരണമായി പറഞ്ഞത്.

അത്യാസന്ന നിലയിലുള്ള രോഗികളടക്കം കഴിയുന്ന ഐ.സി.യുവിൽ ടേബിൾ ഫാനിനെയാണ് രോഗികൾ ആശ്രയിക്കുന്നത്. പ്രശ്നം കഴിയുന്നതും വേഗത്തിൽ പരിഹരിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സ്ഥലം എം.എൽ.എ അഭിലാഷ് പാണ്ഡെ പറഞ്ഞു. അതേസമയം, മണ്ഡ്‍ല, ദിൻഡോരി അടക്കമുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാന സ്ഥിതിയാണെന്ന് ഹോസ്പിറ്റൽ സിവിൽ സർജൻ ഡോ. മനീഷ് മിശ്ര ചൂണ്ടിക്കാട്ടി.

അതേസമയം, ബി.ജെ.പി ഭരണത്തിലുള്ള മധ്യപ്രദേശിൽ ആരോഗ്യ രംഗത്തെ പരിതാപകരമായ സ്ഥിതി പരിഹരിക്കാൻ 30,000 ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ജില്ല ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഡോക്ടർമാരുടെയും പാരമെഡിക്കൽ സ്റ്റാഫിന്റെയും കുറവ് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആത്മാഭിമാനം കൊണ്ട് നേടാം ജീവിതവിജയം

സ്വയം വിലയിരുത്തലാണ് ആത്മാഭിമാനം അഥവാ സെല്‍ഫ് എസ്റ്റീം. ഉന്നത വിജയത്തിനും ആത്മവിശ്വാസത്തോടെയുള്ള പ്രവൃത്തിക്കും ജീവിതവിജയത്തിനും സന്തോഷത്തിനും സംതൃപ്തിക്കും ഒക്കെ അത്യാവശ്യമുള്ള ഒന്നാണിത്. ആത്മാഭിമാനം ഒരു വ്യക്തി ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വിജയം കൈവരിക്കും. ഉന്നതമായ ആത്മാഭിമാനം പലവിധത്തില്‍ വ്യക്തിക്ക് ഗുണകരമാകും. ആകര്‍ഷകമായ

രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് പുരസ്കാരത്തിളക്കം

പെരുമ്പാവൂര്‍: ആര്‍ദ്രകേരളം പുരസ്‌കാരം നേടിയ രായമംഗലം പഞ്ചായത്തിനുകീഴിലെ കുടുംബാരോഗ്യ കേന്ദ്രം കാഴ്ചവെച്ചത് വേറിട്ട പ്രവര്‍ത്തനങ്ങൾ. ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുകയുടെ നല്ലൊരുഭാഗം സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ് ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങൾ എന്നിവക്കായി വിനിയോഗിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ഭിന്നമായി ആളുകളുടെ

ഇന്ന് ഡ്രൈഡേ; ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിക്കും

പത്തനംതിട്ട: നഗരകേന്ദ്രത്തിലടക്കം കൊതുകുജന്യരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച ഡ്രൈഡേയായി ആചരിക്കാൻ കലക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഞായറാഴ്ച ജില്ലയിൽ ആരോഗ്യപ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുകുകൾ പെരുകുന്ന ഉറവിടം കണ്ടെത്തി നശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതല ആരോഗ്യ