മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്ഥിരീകരിച്ചത് എം പോക്സിന്റെ അതിവേഗം വ്യാപിക്കുന്ന ക്ലേഡ് വൺ ബി വകഭേദം. പശ്ചിമ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ വകഭേദം ഇന്ത്യയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാൻ ഇടയാക്കിയത് ഈ വകഭേദമാണ്. കഴിഞ്ഞ മാസം ഹരിയാനയിലെ ഹിസാർ സ്വദേശിയായ 26കാരന് പശ്ചിമാഫ്രിക്കൻ ക്ലേഡ് 2 വകഭേദം കണ്ടെത്തിയിരുന്നു.

ദുബൈയിൽനിന്ന് സെപ്റ്റംബർ 13ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ചാത്തല്ലൂർ സ്വദേശിയായ 38കാരനാണ് എംപോക്സ് ക്ലേഡ് വൺ ബി സ്ഥിരീകരിച്ചത്. പനിയുണ്ടായിരുന്ന ഇദ്ദേഹത്തെ 16നാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് എത്തുന്നവർ ഉൾപ്പെടെ രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഉറക്കമില്ലായ്മക്ക് ആയുർവേദത്തിലൂടെ ഉത്തമ പരിഹാരം…

ഉറക്കമില്ലായ്മക്ക് ആയുർവേദത്തിലൂടെ ഉത്തമ പരിഹാരം...

ശരീരത്തിനും (ശരീർ) മനസ്സിനും (മനുഷ്യൻ) മതിയായ വിശ്രമം നൽകുന്ന സ്വാഭാവിക പ്രതിഭാസമാണ് ഉറക്കം. അനിദ്ര (ഉറക്കമില്ലായ്മ) രോഗിക്ക് ശരിയായി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്, ഇത് അവന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അനുചിതമായ ഭക്ഷണക്രമവും ക്രമരഹിതമായ ജീവിതശൈലിയും (ആഹാറും വിഹാറും) സഞ്ചരിക്കുന്ന

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ
ബൂസ്റ്റർ ടിപ്സ്

ദൂരെ പാർക്ക് ചെയ്യാം സൂപ്പർമാർക്കറ്റിൽ പോയാൽ അതിന്റെ മുറ്റത്തു തന്നെ, കല്യാണത്തിനു പോയാൽ ചെക്കന്റെ കാറിനരികിൽ എന്നിങ്ങനെ തുടങ്ങി, നമ്മൾ കയറിപ്പോകേണ്ട ഇടത്തു തന്നെ വാഹനം പാർക്ക് ചെയ്യണമെന്ന നിർബന്ധം ഇടക്ക് ഒഴിവാക്കാം. അൽപം ദൂരെ നിർത്തിയിട്ട് കുറച്ച് നടന്ന് വന്ന്

സ്ട്രസ് കൂട്ടും, ഹൃദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

സ്ട്രസ് കൂട്ടും, ഹൃദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണമെന്ന എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ നിർദേശം വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ആളുകളുടെ ശാരീരിക-മാനസിക ആരോഗ്യം തകർക്കുന്ന നിർദേശമാണിതെന്നാണ് പരക്കെയുണ്ടായ വിമർശനം. ഒരു യന്ത്രംപോലെ പ്രവർത്തിക്കുന്ന ശരീരത്തിനും കൃത്യമായ വിശ്രമവും പരിചരണവും ആവശ്യമുണ്ടെന്നും പലരും