തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ 69.35 കോടി രൂപയുടെ വാര്‍ഷിക പദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികള്‍ നടപ്പാക്കുന്നത്. ആശുപത്രികളില്‍ നിലവിൽ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ പദ്ധതികള്‍. 29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

പദ്ധതികൾ ഇങ്ങനെ

• കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളുള്ള മാതൃ-ശിശു മന്ദിരം -6.16 കോടി.

• കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വെയര്‍ഹൗസ് -4.70 കോടി വീതം.

• കാസർകോട് ടാറ്റ ആശുപത്രിയില്‍ പുതിയ ഒ.പി, ഐ.പി കെട്ടിടം -4.5 കോടി.

• മലപ്പുറം ജില്ലയില്‍ സ്‌കില്‍ ലാബ്, ട്രെയിനിങ് സെന്റര്‍-3.33 കോടി.

• എറണാകുളം ജില്ലയില്‍ പള്ളുരുത്തി താലൂക്കാശുപത്രിയില്‍ ഒ.പി ബ്ലോക്ക്, കാഷ്വൽറ്റി നവീകരണം -3.87 കോടി.

• പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയഗ്നോസ്റ്റിക് ബ്ലോക്ക് ശക്തിപ്പെടുത്താൽ -മൂന്നു കോടി.

• ഇടുക്കി ഇടമലക്കുടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് -1.70 കോടി.

• ഇടുക്കി ജില്ല ആശുപത്രി ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തൽ -മൂന്നു കോടി.

• മലപ്പുറം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പീഡിയാട്രിക് വാര്‍ഡ്, വയനാട് വൈത്തിരി ആശുപത്രിയില്‍ ഐ.പി ബ്ലോക്ക് ശക്തിപ്പെടുത്തൽ -1.50 കോടി.

• പഴയങ്ങാടി ആശുപത്രിയില്‍ കാഷ്വൽലിറ്റി ബ്ലോക്ക് -2.10 കോടി.

• കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഓപറേഷന്‍ തിയറ്റര്‍ നവീകരണം -3.11 കോടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്

എലിപ്പനിക്ക് സാധ്യത അതീവ ജാഗ്രതവേണമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വെള്ളം കയറിയ ഇടങ്ങളില്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തെപ്പറ്റി മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി അറിയിച്ചു. എലിപ്പനിക്ക് വളരെയേറെ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്കും

മഴക്കാല രോഗങ്ങൾ; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴക്കാല രോഗങ്ങൾ; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങള്‍. രോഗാണുക്കള്‍ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തില്‍ എത്തുമ്പോഴാണ് ഈ രോഗങ്ങള്‍

ലൈഫ് സ്‌കില്‍ -2; തീരുമാനമെടുക്കാനുള്ള കഴിവ്

ഓരോ ദിവസവും നമുക്ക് ചെറുതും വലുതുമായ നിരവധി തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നു. ഏതു വസ്ത്രം ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, ഏതു റൂട്ടില്‍ യാത്ര ചെയ്യണം എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ യാതൊരു പ്രയാസവുമില്ലാതെ നാം തീരിമാനിക്കാറുണ്ട്. എന്നാല്‍ അത്രമേല്‍ എളുപ്പത്തില്‍ ഏതു