ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങൾ നമ്മുടെ പ്രകൃതി വിഭവങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ് ‘ന്യൂട്രാസ്യൂട്ടിക്കൽസ്’ എന്ന പദം കൊണ്ട് അർഥമാക്കുന്നത്. പ്രത്യേക പോഷക ഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണ വസ്തുക്കളെക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങളുള്ളവയാണ്.

പ്രവർത്തനക്ഷമമായ ഭക്ഷണങ്ങൾ (പരമ്പരാഗത ഭക്ഷണങ്ങളോട് സാമ്യമുള്ളതും എന്നാൽ, നല്ല ശാരീരിക ഗുണങ്ങളുള്ളതുമായ ഉൽപന്നങ്ങൾ), ഭക്ഷണ സപ്ലിമെന്റുകൾ (പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ), പ്രകൃതിദത്ത ഉറവിടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന, രോഗ പ്രതിരോധകങ്ങളായ മിശ്രിതങ്ങൾ, ശുദ്ധമായ സംയുക്തങ്ങൾ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.

പാർശ്വഫലങ്ങൾ കുറവാണെന്നതിനാലും പ്രകൃതിജന്യവസ്തുക്കളിൽനിന്ന് വേർതിരിച്ചെടുക്കുന്നവയായതിനാലും പൊതുജനങ്ങൾക്കിടയിൽ ഇവയ്ക്ക് സ്വീകാര്യത ഏറെയാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറക്കുന്നതിലും, ന്യൂട്രാസ്യൂട്ടിക്കലുകൾക്ക് നിർണായക പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം

ഒരാൾക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത നേരത്തേ തിരിച്ചറിയാനാകുമോ? സാധിക്കുമെന്നാണ് ഉത്തരം, അത് അത്ര എളുപ്പമല്ലെങ്കിലും. നന്നേ ചുരുങ്ങിയത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനാകും. പ്രോഡോമൽ സിംപ്റ്റംസ് എന്നാണ് ഇതിനെ പറയുക. അഥവാ, ഹൃദയാഘാതത്തിന് ദിവസങ്ങൾക്ക് മുമ്പ് കണ്ടുവരുന്ന ചില ലക്ഷണങ്ങളാണിത്. നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള

വീടിന് ചുറ്റും പക്ഷികളുണ്ടോ? നിസ്സാരമാക്കരുത് ഈ രോഗവാഹകരെ

വീടിന് ചുറ്റും പക്ഷികളുണ്ടോ? നിസ്സാരമാക്കരുത് ഈ രോഗവാഹകരെ

വീടിനടുത്തുള്ള പക്ഷികളിൽ നിന്നും പ്രത്യേകിച്ച് പ്രാവുകൾ, താറാവുകൾ തുടങ്ങിയവയിൽ നിന്നും അവയുടെ കാഷ്ഠത്തിൽ നിന്നും മനുഷ്യർക്ക് പിടിപെടാൻ സാധ്യതയുള്ള ചില രോഗങ്ങളുണ്ട്. പക്ഷികൾ മനുഷ്യരെ ബാധിക്കുന്ന പലതരം അണുബാധകളെയും രോഗാണുക്കളെയും വഹിക്കുകയും അവ മനുഷ്യരിലേക്ക് പകർന്നു നൽകുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ

നിപക്കെതിരെ കരുതലോടെ: വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ

നിപക്കെതിരെ കരുതലോടെ: വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം –ഡി.എം.ഒ

കൽപറ്റ: കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടിലും പകര്‍ച്ചവ്യാധി നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.പി. ദിനീഷ് അറിയിച്ചു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യാജവാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം. വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ വിവരവിനിമയ കേന്ദ്രങ്ങളെ