ദുബൈ: രാജ്യത്ത് ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി.

എക്സ് അക്കൗണ്ടിലൂടെയാണ് കൊതുക് നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ കൊതുകുകളുടെ കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ എടുക്കേണ്ട നടപടികൾ തുടങ്ങിയ കാര്യങ്ങളാണ് മന്ത്രാലയം പങ്കുവെക്കുന്നത്.

രാജ്യത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയന്ത്രിക്കുന്നതിന് ദേശീയ തലത്തിൽ പ്രതിരോധ സേനയെ നിയോഗിച്ചിട്ടുണ്ട്. ഒമ്പത് ഡെങ്കി പ്രതിരോധ സേനയെയാണ് നിയമിച്ചിരിക്കുന്നത്. ഇതുവഴി 409 കൊതുക് വ്യാപന സാധ്യതയുള്ള ഇടങ്ങൾ ഇല്ലാതാക്കി. ഡെങ്കി രോഗികളെ ചികിത്സിക്കുന്നതിന് സൗകര്യമുള്ള 134 ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. 

രോഗലക്ഷണങ്ങൾ

40 ഡിഗ്രിക്ക് മുകളിൽ പനി

കടുത്ത തലവേദന

കണ്ണിന് പിന്നിലായി വേദന

മസിലുകളിലും

സന്ധികളിലും വേദന

ഛർദി

ഓക്കാനം

വീർത്ത ഗ്രന്ഥികൾ

ചുണങ്ങുകൾ പ്രത്യക്ഷപ്പെടുക

രോഗികൾക്കുള്ള നിർദേശം

രോഗബാധിതർ ശരീരത്തിന് വിശ്രമം നൽകുകയും ഹൈഡ്രേറ്റഡ് ആയി നിലനിൽക്കാൻ ആവശ്യമായ മരുന്ന് കഴിക്കുകയും വേണം

ഇബുപ്രോഫിൻ, ആസ്പിരിൻ തുടങ്ങി നോൺ സ്റ്റിറോയിഡലായ ആന്‍റി ഇൻഫ്ലമേറ്ററി മരുന്നുകൾ ഒഴിവാക്കണം

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം

മുൻകരുതൽ

വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ ഓവുചാലുകൾ വൃത്തിയാക്കുകയും പരിശോധിക്കുകയും ചെയ്യുക

കൊതുക് വ്യാപനം നിയന്ത്രിക്കുന്നതിന് കീടനാശിനി പ്രയോഗിക്കണം

വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ കണ്ടെയ്നറുകൾ അടച്ചിടുക

കൊതുക് മുട്ടയിടുന്ന കുഴികളും മറ്റും മൂടിയിടുക

കൊതുകുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ അധിവസിക്കുന്നവർ ഫുൾകൈയുള്ള വസ്ത്രങ്ങളും മറ്റും ഇടാൻ ശ്രമിക്കണം.



Leave a Reply

Your email address will not be published. Required fields are marked *

Explore More

2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു

2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു

അൽഖോബാർ: ദേശീയാരോഗ്യ സർവേ പ്രകാരം 2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു. സൗദി അറേബ്യയിലെ പുരുഷന്മാരിൽ പൊണ്ണത്തടി നിരക്ക് 23.9 ശതമാനവും സ്ത്രീകളിൽ 23.5 ശതമാനവും ഇരു വിഭാഗത്തിലുംകൂടി ശരാശരി പൊണ്ണത്തടി 23.7 ശതമാനവുമാണ് രേഖപ്പെടുത്തിയത്. സർവേ അനുസരിച്ച്

ജപ്പാനിൽ പകർച്ചപ്പനി; 4000ത്തോളം പേർ ചികിത്സയിൽ, സ്കൂളുകൾ അടച്ചു

ജപ്പാനിൽ പകർച്ചപ്പനി; 4000ത്തോളം പേർ ചികിത്സയിൽ, സ്കൂളുകൾ അടച്ചു

പ്രതീകാത്മക ചിത്രം ജപ്പാനിൽ ഗുരുതരമായ പകർച്ചപ്പനി വ്യാപകമാവുകയാണ്. സ്കൂളുകളും മറ്റുസ്ഥാപനങ്ങളും അടച്ചിടാൻ കാരണമായിരിക്കുകയാണ്. ആശുപത്രികളിലും വൻതിരക്കാണ്. വളരെ വേഗത്തിൽ വൈറസ് വ്യാപനമുള്ളതിനാൽതാമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രതിരോധ കുത്തിവെപ്പുകളും ശുചിത്വ നടപടികളും വർധിപ്പിക്കണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെടുന്നു.പ്രതീക്ഷിച്ചതിലും വളരെ നേരത്തേ രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ വർധിച്ചതിനാൽ

ആരോഗ്യമന്ത്രിയുടെ തട്ടകം: ‘രോഗം’ ആരോഗ്യ മേഖലക്ക്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ തട്ടകമായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ പുകയുന്നത് ആരോഗ്യമേഖലക്ക് നാണക്കേടാകുന്നു. ഡോക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ വഷളാകുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി. ഡോക്ടർമാരുടെ സ്ഥലംമാറ്റം, പരാതികളിൽ തീരുമാനമില്ലാത്തത്, എൻ.എച്ച്.എം ഡോക്ടർമാരുടെ വേതനം മുടങ്ങൽ, ആശുപത്രികളിലെ