ഇന്നലെ ജൂൺ 7നായിരുന്നു ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്തതും മലിനമായതുമായി ഭക്ഷണം കഴിക്കുന്നതിനെതിരായ ബോധവത്കരണത്തിനായാണ് ഈ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന്‍റെ ഉപഭോഗം കാരണം ലോകമെമ്പാടുമുള്ള ഏകദേശം 1.6 ദശലക്ഷം ആളുകൾ പ്രതിദിനം രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടർ സൈമ വസീദ് പറയുന്നു.

ഇത്തരത്തിൽ രോഗികളാകുന്നതിൽ 40 ശതമാനവും 5 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഇതിൽ മരണനിരക്കിന്‍റെ സാധ്യതളേറെയാണ്.

ആഫ്രിക്കയാണ് ഇത്തരം കേസുകൾ ഏറെയും നേരിടുന്നത്. മലിനമായ ഭക്ഷണം കാരണം പ്രതിവർഷം ഏകദേശം 150 ദശലക്ഷം പേർക്ക് രോഗങ്ങൾ ബാധിക്കുകയും 1,75,000 മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. പിന്നാലെ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയാണ്.

2019ലാണ് ലോക ഭക്ഷ്യസുരക്ഷാ ദിനം ആദ്യമായി ആചരിച്ചത്. സുരക്ഷിതമല്ലാത്ത ഭക്ഷണവുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുകയും തടയുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘അപ്രതീക്ഷിതമായ കാര്യങ്ങൾക്കായി തയാറെടുക്കുക’ എന്നതാണ് 2024-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്‍റെ സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്രതിരോധിക്കാന്‍ മാര്‍ഗരേഖ

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്രതിരോധിക്കാന്‍ മാര്‍ഗരേഖ

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ലോകമെമ്പാടും കോവിഡ്, ഇന്‍ഫ്ലുവന്‍സ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇവയെ മരുന്നുകള്‍ ഉപയോഗിക്കാതെതന്നെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം. കോവിഡടക്കം

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായെന്ന് മന്ത്രി വീണ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും

വവ്വാലുകളിലെ വൈറസ് സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

വവ്വാലുകളിലെ വൈറസ് സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

തിരുവനന്തപുരം: ‘നിപ’ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിന്‍റെ ഭാഗമായി വവ്വാലുകളിൽ സാമ്പ്ൾ പരിശോധനക്ക് തുടക്കം. കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പ്ൾ ശേഖരണം ആരംഭിച്ചത്. തലസ്ഥാന ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ്