കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയുമായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്.

പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിച്ചത് സദസ്സിന് പുതുമയായി. തണൽ ആത്മഹത്യാ പ്രതിരോധകേന്ദ്രം, ഐ.എം.എ കോഴിക്കോട്, കോമ്പോസിറ്റ് റീജ്യണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ്, ചേതന- സെന്റർ ഫോർ ന്യൂറോസൈക്യാട്രിക് റീഹാബിലിറ്റേഷൻ എന്നിവയുടെ ആഭിമുഖ്യത്തലായിരുന്നു സ്കീസോഫ്രീനിയ ദിനാചരണം.

ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. രമ എം.എൽ.എ മുഖ്യാതിഥിയായി. സെമിനാറിൽ ‘മലയാളിയും മാസുന്ന മനസ്സും’ എന്ന വിഷയത്തിൽ ചേതന- സെന്റർ ഫോർ ന്യൂറോസൈക്യാട്രിക് റീഹാബിലിറ്റേഷൻ ഡയറക്ടർ ഡോ. പി.എൻ. സുരേഷ് കുമാറും ‘സ്കീസോഫ്രീനിയക്കുള്ള മനഃശാസ്ത്ര ചികിത്സാ രീതികളെ’ക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബിനിതയും ക്ലാസെടുത്തു.

ഡോ. ശങ്കർ മഹാദേവൻ, ഡോ. എം.കെ. അബ്ദുൽ ഖാദർ, ഡോ. റോഷൻ ബിജിലി, ഡോ. ഷീബ ജോസഫ്, ഡോ. എം.ജി. വിജയകുമാർ, ബിനിത, നഗരസഭാംഗം ശോഭിത, അഡ്വ. പി.എ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പരപ്പനങ്ങാടിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻജ്വരം

പരപ്പനങ്ങാടി: നഗരസഭ പരിധിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. നെടുവ പൂവത്താൻകുന്നിലെ ദമ്പതികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചതായി പരിശോധന ഫലം വന്നത്. 10 ദിവസം മുമ്പേ പനി ബാധിച്ച് കുട്ടിയെ സ്വകാര്യ ആശുപത്രികളിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം; ഇന്നലെ 594 പേർ പോസിറ്റീവായി

ന്യൂ ഡൽഹി: വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

ചന്ദ്രനെവിടെയാ… അത്താഴം കഴിഞ്ഞ് അൽപനേരം ചന്ദ്രനെ നോക്കിയിരുന്നാൽ ചുണ്ടിൽ ഒരു കവിതയോ ഗാനമോ വരുമെന്നുറപ്പ്. ‘ചന്ദ്രനൊരു വിദ്വേഷവും മനസ്സിൽ വെക്കുന്നില്ലെ’ന്ന് ടി.എസ്. എലിയട്ട് കുറിച്ചിട്ടപോലെ നമ്മുടെ മനസ്സിലെ ഭാരങ്ങളും ഇറങ്ങിപ്പോകും. നഗരത്തിരക്കിൽ കഴിയുന്നവർക്ക് ഏറ്റവുമെളുപ്പം പ്രകൃതിയെ തൊടാനുള്ള ടിപ് കൂടിയാണിത്. ഒരു