തൊടുപുഴ: പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി കേസുകൾ ജില്ലയിൽ പലയിടങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. ഇതിനിടെ വേനൽമഴകൂടി എത്തിയതോടെ പകർച്ചവ്യാധികൾ വീണ്ടും പിടിമുറുക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധികൾ തടയാനുള്ള നടപടികളും പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണമടക്കം പുരോഗമിക്കുകയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ എൽ. മനോജ് പറഞ്ഞു.

ജില്ലയിൽ വിവിധ ഇടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേസുകൾ കൂടിയ പ്രദേശങ്ങളിൽ ഫോഗിങ്ങളും കുറഞ്ഞ ഇടങ്ങളിൽ സ്പ്രേയിങ്ങുമാണ് ഉദ്ദേശിക്കുന്നത്. വീടുകളിൽ ഡ്രൈഡേ ആചരിക്കാനും നിർദേശം നൽകി. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാനിടയുള്ള വസ്തുക്കൾ നീക്കംചെയ്യണം. വെള്ളം സൂക്ഷിച്ചുവെക്കുന്ന വീപ്പകൾ, ബക്കറ്റുകൾ എന്നിവ മൂടിവെക്കുകയോ ഉപയോഗിച്ച് തീർക്കുകയോ ചെയ്യണം. കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ഇത്തരം ഇടങ്ങളിൽ കൊതുകുകൾ പെറ്റുപെരുകിയതായി കണ്ടെത്തിയിട്ടുണ്ട്.

പകർച്ചവ്യാധി സാധ്യത കൂടിയ സ്ഥലങ്ങൾ, കുറഞ്ഞ സ്ഥലങ്ങൾ എന്നിങ്ങനെ തരംതിരിച്ചാകും പ്രവർത്തനങ്ങൾ നടത്തുക. മുൻകാലങ്ങളിൽ ജില്ലയുടെ വിവിധ മേഖലകളിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യം ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനാലാണ് പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രോഗസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളാക്കി തിരിച്ച് നടപടി കെക്കൊള്ളുന്നുണ്ട്. പഞ്ചായത്തുകൾ, ആരോഗ്യം, തദ്ദേശ വകുപ്പ്, കൃഷി വകുപ്പ്, സാമൂഹികനീതി വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സഹായത്തോടെയാകും പ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിയമലംഘനത്തിന് അറസ്റ്റ്: മലയാളികൾ ഉൾപ്പെടെ നഴ്സുമാരും ആരോഗ്യ ജീവനക്കാരും മോചിതരായി

നിയമലംഘനത്തിന് അറസ്റ്റ്: മലയാളികൾ ഉൾപ്പെടെ നഴ്സുമാരും ആരോഗ്യ ജീവനക്കാരും മോചിതരായി

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മോചിതരായി. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ 21 ദിവസമായി പൊലീസ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സുമാര്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 13ന് കുവൈത്ത് ആഭ്യന്തര,

രാത്രി ഏറെ വൈകിയാണോ ഉറക്കം? എങ്കിൽ കിട്ടും എട്ടിന്റെ പണി

രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ ഗ്രാഫ് കുത്തനെ ഉയർത്തി. എന്നാൽ, മൂങ്ങയുടെ സ്വഭാവം കാണിച്ച് പുലർച്ചെ ഒരു മണിക്ക് ശേഷം ഉറങ്ങാൻ പോവുന്നത്

ശാശ്വതമായ മാറ്റം എങ്ങനെ കൊണ്ടുവരാം

പോസിറ്റീവായ മാറ്റങ്ങള്‍ ജീവിതത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നവയാണ്. എന്നാല്‍, മാറ്റം എപ്പോഴും താല്‍ക്കാലികമാണെന്ന ധാരണയാണ് പൊതുവെയുള്ളത്. പക്ഷേ അങ്ങനെയല്ല. ശാശ്വതവും നിരന്തരവുമായ മാറ്റം നമുക്ക് കൊണ്ടുവരാന്‍ സാധിക്കും. അതിന് അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളും പരിശീലനവും മതിയാകും. നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് (നിലവാരം) ഉയര്‍ത്തുക ഓരോ