തിരുവനന്തപുരം: വേനൽ ചൂട് അനിയന്ത്രിതമായതോടെ, കേരളത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ ഏറുന്നു. ഇതുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടർന്ന് ഏപ്രിലിൽ ആയിരത്തോളം പേർ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടി. കേരളത്തെ ഉഷ്ണതരംഗം ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ഏപ്രിൽ 25 വരെ 850 പേർ ആശുപത്രികളിലെത്തിയതായാണ് കണക്ക്.

ഉഷ്ണ സംബന്ധിയായ രോഗ ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതത് പാലക്കാട് ജില്ലയിൽ നിന്നാണ്. താപനില ഏറെക്കാലമായി ഒന്നാമതുള്ളതും സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിൻ്റെ വെല്ലുവിളി ആദ്യമായി നേരിട്ടതും പാലക്കാടാണ്. പാലക്കാട് 256, എറണാകുളത്ത് 151, കോട്ടയത്ത് 139, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ 76 വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇവരിൽ 370 പേർ 21നും 50നും ഇടയിൽ പ്രായമുള്ളവരാണ്. തൊഴിൽപരമായ കാരണങ്ങളാൽ സൂര്യപ്രകാശം ഏൽക്കാനുള്ള സാധ്യതയുള്ളവരാണ് പ്രധാനമായും വേനൽ ചൂടിന്റെ പിടിയിലുള്ളത്. 51നും 70നും ഇടയിൽ പ്രായമുള്ള 289 പേരാണ് ആശുപത്രിയെ സമീപിച്ചത്. 70 വയസും അതിൽ കൂടുതലുമുള്ളവരിൽ 40 പേരും 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ 106 പേരുമാണുള്ളത്. എന്നാൽ, ഉഷ്ണതരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ വരും ദിനങ്ങളിൽ കൂടുതൽ പേർക്ക് ചൂട് പ്രശ്നമാകുമെന്നാണ് ആരോഗ്യരംഗത്തുള്ളവർ കണക്ക് കൂട്ടുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമാണ് സൂര്യാഘാതമേറ്റ് മരണം സ്ഥിരീകരിക്കുന്നത്. നിലവിൽ സൂര്യാഘാതം മൂലമുള്ള രണ്ട് മരണം മാത്രമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ സംശയാസ്പദമായി മരിച്ചവരുടെ റിപ്പോർട്ടുകൾക്കായി അധികൃതർ കാത്തിരിക്കുകയാണ്. ഉഷ്ണതരംഗം സ്ഥിരീകരിച്ചതിന് ശേഷം മെയ് മാസത്തിൽ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കായി ആരോഗ്യവിഭാഗം വിപുലമായ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചികിത്സ ലഭിക്കാതെ ദലിത് യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതായി പരാതി

'ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇത് പുറംലോകത്തെ അറിയിക്കണം'; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി, രോഗിയുടെ അവസാന ശബ്ദ സന്ദേശം പുറത്ത്

വേണു കരുനാഗപ്പള്ളി : ചികിത്സ ലഭിക്കാതെ ദലിത് യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതായി പരാതി. പന്മന ഇടപ്പള്ളികോട്ട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കൊല്ലം കരുനാഗപ്പള്ളി പന്മന മനയിൽ പൂജാ ഭവനിൽ വേണു (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ

സണ്ണി ഹാപ്പിയാണ്; ഉള്ളിൽ അനുജിത്തുണ്ട്

കൊച്ചി: കൊട്ടാരക്കര സ്വദേശി അനുജിത്തിന്‍റെ ഹൃദയം കൊണ്ട് എഴുതിച്ചേർത്തതാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിന്‍റെ ജീവിതം. ഇരു കുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തിന് ഇപ്പോൾ രക്തബന്ധത്തേക്കാൾ ഇഴയടുപ്പമുണ്ട്. കൈവിട്ടുപോകുമായിരുന്ന തന്‍റെ ജീവനെ താങ്ങിനിർത്തിയ ആ കാരുണ്യത്തെ കണ്ണീരോടെയല്ലാതെ സണ്ണിക്ക് ഓർക്കാനാവില്ല. കടംകൊണ്ട ഹൃദയത്തിന്‍റെ

പ്രതിരോധ കുത്തിവെപ്പ്;ജില്ലയിൽ ഒരുക്കം പൂർത്തിയായി

പ്രതിരോധ കുത്തിവെപ്പ്;ജില്ലയിൽ ഒരുക്കം പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് പൂർണത കൈവരിക്കുന്നതിനായി സംഘടിപ്പിക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0 സ്പെഷൽ ഡ്രൈവിനുള്ള ഒരുക്കം പൂർത്തിയായതായി മെഡിക്കൽ ഓഫിസർ ഡോ. കെ. രാജാറാം അറിയിച്ചു. ജില്ലയിൽ ആരോഗ്യസ്ഥാപനങ്ങൾ, സബ് സെന്ററുകൾ, അംഗൻവാടികൾ എന്നിവിടങ്ങളിലായി ഒരാഴ്ചക്കുള്ളിൽ 1100 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ്