മണിക്കൂറുകളോളം ഒരേയിരുപ്പിൽ ജോലി ചെയ്യുന്നപോലെ വിശ്രമമില്ലാത്ത നിൽപ്പും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

കമ്പ്യൂട്ടറിനുമുന്നിൽ ഏറെ നേരം ഇരുന്ന് ജോലിചെയ്യേണ്ടി വരുന്നവരാണ് പലരും. മണിക്കൂറുകളോളം ഒരേ ഇരുപ്പിരുന്ന് ജോലിചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. രോഗങ്ങൾ ഒഴിവാക്കാനും ആരോഗ്യം നിലനിർത്താനും അതിനാൽ അൽപനേരം നിൽക്കേണ്ടതും ആവശ്യമാണ്.

എന്നാൽ, ഇതുരണ്ടും സന്തുലിതമായ രീതിയിൽ വേണമെന്നാണ് വിദഗ്ധർ പറയുന്നത്. മണിക്കൂറുകളോളം ഒരേ ഇരിപ്പിരിക്കുന്നത് അമിതവണ്ണം, ഹൃദയസംബന്ധമായ രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദം എന്നിവക്ക് കാരണമാകും. എന്നാൽ, നിൽക്കുന്നത് ഇവ കുറക്കാൻ സഹായിക്കും. പേശികൾക്കും രക്തചംക്രമണം മെച്ചപ്പെടുത്താനും കലോറി എരിച്ചുകളയാനും നിൽപ് സഹായകമാണ്.

എന്നാൽ ഒരാളുടെ പ്രായം, ഫിറ്റ്നസ് ലെവൽ, ജോലിയുടെ സ്വഭാവം, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിൽപ് സമയം തീരുമാനിക്കേണ്ടത്. വിശ്രമമില്ലാതെ ഏറെനേരം നിൽക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകും. ക്ഷീണം, പേശികൾക്കുള്ള ബുദ്ധിമുട്ട്, സന്ധിവേദന എന്നിവക്ക് അമിതമായ നിൽപ് കാരണമാകും. അതിനാൽ ഇടവേളയില്ലാതെ നിൽക്കുന്നതും അപകടം.

നിൽപിനുപുറമെ നടക്കൽ, സ്ട്രെച്ചിങ് ഉൾപ്പെടെയുള്ള വ്യായാമങ്ങളും ശീലമാക്കണം. ശരീരത്തിന് ശക്തിയും വഴക്കവുമുണ്ടാകാൻ ഇത് സഹായിക്കും. ഓരോ മണിക്കൂറിലും 3-5 മിനിറ്റുവരെ നിൽക്കുന്നതും അൽപനേരം നടക്കുന്നതും ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായകമാണ്; പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹരോഗികൾക്ക്. കൂടാതെ സന്തുലിതമായ ഭക്ഷണക്രമവും പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഉറക്കവും രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്ത്രീകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലോ?

സ്ത്രീകളും പുരുഷന്മാരും പല തരത്തിൽ സമാനമാണ്. എന്നാൽ, സ്‌ട്രോക്പരമായ അപകടസാധ്യതയും ലക്ഷണങ്ങളും വരുമ്പോൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായാണ് കാണുന്നത്. ഓരോ വർഷവും സ്തനാർബുദം വന്ന് മരണപ്പെടുന്നതിന്‍റെ ഇരട്ടി സ്ത്രീകൾ സ്ട്രോക്ക് വന്നുകൊണ്ട് മരണമടയുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൃദ്രോഗം, കാൻസർ, വിട്ടുമാറാത്ത

മുണ്ടിനീരിൽ നിന്ന് നമ്മുടെ മക്കളെ സുരക്ഷിതരാക്കാം

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് മുറിയിൽ യാദൃച്ഛികമായി കയറിച്ചെന്നതായിരുന്നു ഇന്നലെ. അവിടെ ഭംഗിയുള്ള ചെറിയ ബാഗും കൈയിലേന്തി പിങ്കുടുപ്പിട്ട ഒരു അഞ്ചുവയസ്സുകാരി ഊഴത്തിനായി കാത്തിരിപ്പാണ്. മുഖഭാവത്തിൽ പോലും ഒരു വ്യത്യാസവുമില്ലാതെ കുത്തിവെപ്പിനെ നേരിട്ടശേഷം അവൾ പറഞ്ഞു-കുറെ കുട്ടികൾക്ക് മുണ്ടിനീര് (Mumps) ആയതുകൊണ്ട് ഞങ്ങളുടെ

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതം

മലപ്പുറം: നിപ ബാധിച്ച് 14കാരൻ മരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. നിലവിൽ പുറത്തുവന്ന പരിശോധന ഫലങ്ങൾ നെഗറ്റിവ് ആയതോടെ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത തുടരണമെന്നുമാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ