പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മേയ് ആറിന് ഉറവിട നശീകരണം നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ എന്നിവക്കുള്ള സാധ്യതയുള്ളതിനാല്‍ റെസിഡന്‍റ്സ് അസോസിയേഷൻ, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉറവിട നശീകരണം നടത്തും.

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ ജാഗ്രതവേണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വെള്ളം സംഭരിച്ച് വെച്ചിരിക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, റബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷേഡ്, മഴവെള്ളപ്പാത്തികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടനല്‍കരുത്. ഞായറാഴ്ച വീടുകളിലും വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സഥാപനങ്ങളിലും ഉറവിട നശീകരണം നടത്തി കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.

ഡെങ്കിപ്പനി ലക്ഷണങ്ങള്‍

പനിയോടൊപ്പം തലവേദന, കണ്ണിനു പിറകില്‍ വേദന, പേശിവേദന, സന്ധിവേദന, ഛര്‍ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ചുവന്നുതടിച്ച പാടും കാണാം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയാന്‍ സാധ്യതയുള്ളതിനാല്‍ സ്വയംചികിത്സ ഒഴിവാക്കി ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടണം. രോഗം മാറിയാലും മൂന്നുനാല് ദിവസം സമ്പൂര്‍ണ വിശ്രമം വേണം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ അപകടമാണ്.

കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍ (വാര്‍ഡ് അടിസ്ഥാനത്തിൽ)

– മലയാലപ്പുഴ – 3, 5, 6 വാര്‍ഡുകള്‍

– കോന്നി – 7, 12

– പത്തനംതിട്ട മുനിസിപ്പാലിറ്റി -10 , 22

– പള്ളിക്കല്‍ – 12,15

– ചന്ദനപ്പള്ളി -10, 13

– കുന്നന്താനം -11, 12

– മല്ലപ്പള്ളി -9, 10.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശ്രദ്ധിക്കണം ഡയബറ്റിക് റെറ്റിനോപ്പതി – രോഗനിര്‍ണയവും ചികിത്സയും

ശ്രദ്ധിക്കണം ഡയബറ്റിക് റെറ്റിനോപ്പതി – രോഗനിര്‍ണയവും ചികിത്സയും

പ്രമേഹം ശരീരത്തിലെ ഓരോ കോശത്തെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ പല അവയവങ്ങളുടെയും ആരോഗ്യത്തെ ക്രമേണ ഇല്ലാതാക്കാന്‍ ഇതു കാരണമാകാറുണ്ട്. ഇത്തരത്തില്‍ പ്രമേഹം കണ്ണുകളെ ബാധിക്കുകയും കാഴ്ചശക്തി കുറയുന്നതുമായ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി. diabetic-retinopathy ഏറെ നാളായുള്ള പ്രമേഹംമൂലം കണ്ണുകളിലേക്കുള്ള രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുന്നതാണ്

പ്രോട്ടോകോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

പ്രോട്ടോകോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

തിരുവനന്തപുരം: നിപ കേസുകളിലെ ഗവേഷണ പ്രവർത്തനങ്ങളും സാമ്പിൾ പരിശോധനയും സർക്കാറിന്‍റെ പൂർണ നിയന്ത്രണത്തിലാക്കി നിപ പ്രോട്ടോകോൾ ഭേദഗതി ചെയ്തു. പുതിയ പ്രോട്ടോകോൾ പ്രകാരം നിപയെ കുറിച്ച് സംസ്ഥാനത്ത് ഏത് ഏജൻസി പഠനം നടത്തുന്നുവെങ്കിലും സർക്കാറുമായി സഹകരിച്ചേ പാടുള്ളൂ. ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള സാമ്പിൾ

ശിഫ അല്‍ജസീറ ആശുപത്രിയില്‍ അത്യപൂർവ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ

മനാമ: ശിഫ അല്‍ജസീറ ആശുപത്രിയിൽ അത്യാധുനിക ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി (പിത്തസഞ്ചി ശസ്ത്രക്രിയ) വിജയകരമായി നിർവഹിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായി 28കാരിയായ വിദേശ യുവതിയുടെ പിത്തസഞ്ചിയില്‍നിന്ന് നീക്കംചെയ്തത് അമ്പതിലേറെ കല്ലുകളാണ്. അസ്സഹനീയമായ വേദനയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു കെനിയക്കാരിയായ യുവതി. രോഗബാധിതമായ പിത്തസഞ്ചി നീക്കംചെയ്യാന്‍ ഉപയോഗിക്കുന്ന