തൊടുപുഴ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ജില്ലയില്‍ ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരഗുളിക (ആല്‍ബന്‍ഡസോള്‍) നല്‍കി വിരരോഗ നിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളിലും അംഗൻവാടികളിലും കുട്ടികള്‍ക്ക് വിരഗുളിക നല്‍കും.

അന്നേദിവസം വിരക്കെതിരെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15ന് മോപ് അപ് റൗണ്ടിലും ഗുളികകള്‍ ലഭ്യമാക്കും. കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയുംമൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. പഠനത്തില്‍ ശ്രദ്ധക്കുറവ്, പ്രായത്തിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാതിരിക്കുക എന്നിവ വിരബാധയുടെ ലക്ഷണങ്ങളാണ്.പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍സ് സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിക്കും.

ലക്ഷണങ്ങള്‍ കുട്ടികളില്‍

വയറുവേദന, ഛര്‍ദി, വയറിളക്കം,മലദ്വാരത്തില്‍ ചൊറിച്ചില്‍,മലത്തില്‍ വിരകള്‍, വിളര്‍ച്ച,ഭാരക്കുറവ്

എങ്ങനെ തടയാം

1. മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.

2. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകുക.

3. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ കഴുകുക.

4. തുറസ്സായ സ്ഥലത്ത് മലവിസർജനം പാടില്ല.

5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

6. ഭക്ഷണം അടച്ച് സൂക്ഷിക്കുക

7. നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.

8. അടിവസ്ത്രം ദിവസവും മാറുക.

9. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യം ശരിയായി സംസ്‌കരിക്കുക.

10. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.

11. ആറു മാസത്തിലൊരിക്കൽ വിരബാധക്കെതിരെ ഗുളിക കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സംസ്ഥാനത്ത് 59 പഞ്ചായത്തുകൾ ക്ഷയരോഗമുക്തം

തൃശൂർ: സംസ്ഥാനത്തെ 59 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും സമ്പൂർണ ക്ഷയരോഗ മുക്തി നേടിയതായി സംസ്ഥാന ടി.ബി ഓഫിസർ ഡോ. രാജാറാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുമ്പാവൂരാണ് പരിപൂർണ രോഗമുക്തമായ ആദ്യ നഗരസഭ. കേരളത്തിൽ 2023ലെ കണക്കുപ്രകാരം 21,941 ക്ഷയ രോഗികളുണ്ട്. അധികവും പുരുഷന്മാരാണ്.

ജപ്പാനിൽ പകർച്ചപ്പനി; 4000ത്തോളം പേർ ചികിത്സയിൽ, സ്കൂളുകൾ അടച്ചു

ജപ്പാനിൽ പകർച്ചപ്പനി; 4000ത്തോളം പേർ ചികിത്സയിൽ, സ്കൂളുകൾ അടച്ചു

പ്രതീകാത്മക ചിത്രം ജപ്പാനിൽ ഗുരുതരമായ പകർച്ചപ്പനി വ്യാപകമാവുകയാണ്. സ്കൂളുകളും മറ്റുസ്ഥാപനങ്ങളും അടച്ചിടാൻ കാരണമായിരിക്കുകയാണ്. ആശുപത്രികളിലും വൻതിരക്കാണ്. വളരെ വേഗത്തിൽ വൈറസ് വ്യാപനമുള്ളതിനാൽതാമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രതിരോധ കുത്തിവെപ്പുകളും ശുചിത്വ നടപടികളും വർധിപ്പിക്കണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെടുന്നു.പ്രതീക്ഷിച്ചതിലും വളരെ നേരത്തേ രാജ്യത്ത് ഇൻഫ്ലുവൻസ കേസുകൾ വർധിച്ചതിനാൽ

കുവൈത്ത് സർവകലാശാല കെ.ഒ.സിയുമായി ധാരണപത്രം ഒപ്പുവെച്ചു

കുവൈത്ത് സർവകലാശാല കെ.ഒ.സിയുമായി ധാരണപത്രം ഒപ്പുവെച്ചു

കുവൈത്ത് സിറ്റി: ആരോഗ്യമേഖലയിലെ വൈദഗ്ധ്യം കൈമാറ്റംചെയ്യാനും പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ട് കുവൈത്ത് ഓയിൽ കമ്പനിയുമായി (കെ.ഒ.സി) കുവൈത്ത് സർവകലാശാലയുടെ മെഡിക്കൽ സയൻസസ് സെന്റർ ധാരണപത്രം ഒപ്പുവെച്ചു. ആരോഗ്യമേഖലയിലെ മെഡിക്കൽ, സേവന, ഗവേഷണമൂല്യങ്ങളുടെ താൽപര്യങ്ങളെ യൂനിവേഴ്സിറ്റി പിന്തുണക്കുന്നതായി ധാരണപത്രത്തിൽ ഒപ്പുവെച്ചതിനുശേഷം യൂനിവേഴ്സിറ്റി ആക്ടിങ്