തൊടുപുഴ: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ജില്ലയില്‍ ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നു. ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിരഗുളിക (ആല്‍ബന്‍ഡസോള്‍) നല്‍കി വിരരോഗ നിയന്ത്രണം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്‌കൂളുകളിലും അംഗൻവാടികളിലും കുട്ടികള്‍ക്ക് വിരഗുളിക നല്‍കും.

അന്നേദിവസം വിരക്കെതിരെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 15ന് മോപ് അപ് റൗണ്ടിലും ഗുളികകള്‍ ലഭ്യമാക്കും. കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയുംമൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. പഠനത്തില്‍ ശ്രദ്ധക്കുറവ്, പ്രായത്തിനനുസരിച്ച് ശരീരഭാരം വര്‍ധിക്കാതിരിക്കുക എന്നിവ വിരബാധയുടെ ലക്ഷണങ്ങളാണ്.പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പൈനാവ് മോഡല്‍ റെസിഡന്‍സ് സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു നിര്‍വഹിക്കും.

ലക്ഷണങ്ങള്‍ കുട്ടികളില്‍

വയറുവേദന, ഛര്‍ദി, വയറിളക്കം,മലദ്വാരത്തില്‍ ചൊറിച്ചില്‍,മലത്തില്‍ വിരകള്‍, വിളര്‍ച്ച,ഭാരക്കുറവ്

എങ്ങനെ തടയാം

1. മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.

2. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകുക.

3. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ കഴുകുക.

4. തുറസ്സായ സ്ഥലത്ത് മലവിസർജനം പാടില്ല.

5. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

6. ഭക്ഷണം അടച്ച് സൂക്ഷിക്കുക

7. നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക.

8. അടിവസ്ത്രം ദിവസവും മാറുക.

9. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യം ശരിയായി സംസ്‌കരിക്കുക.

10. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.

11. ആറു മാസത്തിലൊരിക്കൽ വിരബാധക്കെതിരെ ഗുളിക കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ജനിതക ചികിത്സയിൽ പുതിയ അധ്യായം തുറക്കുന്നു

രോഗഹേതുവായ ജീനിനെ ശരീരത്തിൽ വെച്ചു തന്നെ നിശബ്ദമാക്കാൻ പറ്റുന്ന ജനിതക സാങ്കേതികവിദ്യയാണ് ജീൻ സൈലൻസിങ്. ആർ.എൻ.എ ഇടപെടലുകൾ മൂലം ജീനിനെ നിശ്ശബ്ദമാക്കാം. ഈ രീതി വളരെ വിപുലമായ ഒരു മോളിക്യുലാർ ഗവേഷണ പദ്ധതിയാണ്. മനുഷ്യസമൂഹത്തിന്റെ മാനസിക സമ്മർദത്തെയും കാൻസർ, പാർക്കിൻസൺസ്, സ്മൃതിനാശം,

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

കാസർകോട്: സമ്പൂർണ എയ്ഡ്സ് മുക്തമാവാതെ കാസർകോട് ജില്ല. ജില്ലയിൽ 42പേരിൽ ഇപ്പോഴും രോഗമുണ്ട്. ഏപ്രിൽ 2022 മുതൽ മാർച്ച് 2023 വരെയുള്ള കാലയളവിൽ ജില്ലയിൽ 34697 പേർ എച്ച്.ഐ.വി. ടെസ്റ്റിന് വിധേയരാവുകയും അതിൽ 42 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തു. 2023

ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട

ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട

ന്യൂഡൽഹി: എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ. രാജ്യത്ത് ഇതുവരെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായല്ല എച്ച്.എം.പി.വി കേസുകൾ വരുന്നതെന്നും 2001 മുതലുള്ള വൈറസാണിതെന്നും സർക്കാർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ സംസ്ഥാന