ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെ.എൻ 1 കേസാണിത്. പരിശോധനക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ ഒമിക്രോൺ വകഭേദവും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,093 ആയി ഉയർന്നു. ഇതിൽ 412 പേരിൽ ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിൽ 3128 പേർക്കും കർണാടകത്തിൽ 344 പേർക്കും മഹാരാഷ്ട്രയിൽ 50 പേർക്കും ഗോവയിൽ 37 പേർക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

109 പേരിൽ രാജ്യത്ത് ഒമിക്രോണിന്‍റെ ഉപ വകഭേദമായ ജെ.എൻ 1 കണ്ടെത്തി. ബുധനാഴ്ച ഗുജറാത്തിൽ 36ഉം കർണാടകയിൽ 34ഉം ഗോവയിൽ 14ഉം മഹാരാഷ്ട്രയിൽ 9ഉം കേരളത്തിൽ 6ഉം രാജസ്ഥാനിൽ 4ഉം തമിഴ്നാട്ടിൽ 4ഉം തെലങ്കാനയിൽ 2ഉം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റ ദിവസം 34 കേസുകൾ സ്ഥിരീകരിച്ച ഗോവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് കോവിഡ് രോഗത്തിൽ നിന്ന് സുഖം പ്രാവിച്ചവരുടെ ആകെ എണ്ണം 44,472,756 ആയി. 533340 ആണ് രാജ്യത്തെ ആകെ മരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം

മലപ്പുറം: വെസ്റ്റ് നൈൽ പനിയെന്ന് സ്ഥിരീകരിക്കാത്ത മൂന്നു കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആെക 10 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചുപേർ രോഗ മുക്തരായി. ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലാണ്. രോഗലക്ഷണം

സംസ്ഥാനത്ത് 59 പഞ്ചായത്തുകൾ ക്ഷയരോഗമുക്തം

തൃശൂർ: സംസ്ഥാനത്തെ 59 ഗ്രാമപഞ്ചായത്തുകളും ഒരു നഗരസഭയും സമ്പൂർണ ക്ഷയരോഗ മുക്തി നേടിയതായി സംസ്ഥാന ടി.ബി ഓഫിസർ ഡോ. രാജാറാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുമ്പാവൂരാണ് പരിപൂർണ രോഗമുക്തമായ ആദ്യ നഗരസഭ. കേരളത്തിൽ 2023ലെ കണക്കുപ്രകാരം 21,941 ക്ഷയ രോഗികളുണ്ട്. അധികവും പുരുഷന്മാരാണ്.

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

⊿ചിരിക്കാൻ തോന്നുന്നില്ലെങ്കിലും, മോണാലിസയുടേതു പോലെ ഒരു ചെറുപുഞ്ചിരിയെങ്കിലും മുഖത്തണിയുക. യഥാർഥ ചിരിയും വ്യാജ ചിരിയും തിരിച്ചറിയാൻ സ്വന്തം തലച്ചോറിനു പോലും എളുപ്പമല്ല. അതിനാൽ സ്വയം ആഹ്ലാദവാനെന്ന് തോന്നിച്ചാൽ അൽപം ആഹ്ലാദമൊക്കെയുണ്ടാകും. ⊿ഏതു രൂപത്തിലുള്ള വീടാകട്ടെ, അപ്പാർട്ട്മെന്റാകട്ടെ ദിവസം ഒരു നേരമെങ്കിലും ജനലെല്ലാം