ചെറുതോണി: ജില്ല ആസ്ഥാന മേഖലയിൽ വൈറൽ പനി പടരുന്നു. ദിനംപ്രതി നൂറു കണക്കിന് പേരാണ് പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നത്. മേഖലയിൽ ചില സ്ഥലങ്ങളിൽ ഡെങ്കിപ്പനിയും വ്യാപകമായതായാണ് സൂചന. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ശക്തമായ ജാഗ്രത നിർദേശം നൽകുമ്പോഴും സർക്കാർ മേഖല നിർജീവമാണ്. ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാനോ മുൻ കരുതലിന് പ്രാരംഭം കുറിക്കാനോ പോലും സർക്കാർ മേഖല തയാറാവാത്തത് ആശങ്ക വർധിപ്പിക്കുന്നു.

വാഴത്തോപ്പ്, തടിയംപാട്, കുതിരക്കല്ല്, വിമലഗിരി, മരിയാപുരം, മുളക് വള്ളി എന്നിവിടങ്ങളിലാണ് ഇപ്പോൾ പനി ബാധിതർ കൂടുതൽ. ചെറിയ ക്ലിനിക്കുകളിൽ പോലും ദിനംപ്രതി 50ൽ അധികം പേർ പനിയും ശരീര വേദനയും ബാധിച്ച് എത്തുന്നുണ്ട്. കടുത്ത ശരീര വേദനയും ചെറിയ പനിയുമാണ് പ്രധാന ലക്ഷണം. തൊണ്ടവേദനയും കഫക്കെട്ടും ഒപ്പമുണ്ടാകും. ഒരു രോഗിയിൽ നിന്ന് നിരവധി പേരിലേക്ക് വൈറൽപ്പനി പടരാൻ സാധ്യത ഏറെയാണ്. ഇതുകൊണ്ട് തന്നെ ഉറവിടം സ്ഥിരീകരിച്ച് മുൻ കരുതൽ നടപടി സ്വീകരിക്കേണ്ട അടിയന്തിര സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശബ്ദമലിനീകരണം ഹൃദയത്തിന് ഹാനികരം

ശബ്ദമലിനീകരണം ഹൃദയത്തിന് ഹാനികരം

ശബ്ദമലിനീകരണം ഹൃദയാഘാതം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ട്രാഫിക് ശബ്ദം 10 ഡസിബൽ വർധിക്കുമ്പോൾ ഹൃദയാഘാതം, പ്രമേഹം തുടങ്ങിയവയുടെ സാധ്യത 3.2 ശതമാനം കൂടുന്നുവെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ച് രാത്രി സമയങ്ങളിലെ ശബ്ദം മൂലം ഉറക്കം തടസ്സപ്പെടുന്നതും ഉറക്കം

കോഴിക്കോട് നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലക്കാരില്ല ; കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലക്കാരില്ല ; കൺട്രോൾ സെൽ പ്രവർത്തനം തുടങ്ങി

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ രോഗം സംശയിക്കുന്ന വ്യക്തി ചികിത്സയിലിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും

പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?

പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടോ?

പ്രമേഹമുള്ളവരിൽ ഉണ്ടാകാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാം എന്നതും വളരെ പ്രധാനമാണ്. പലർക്കും ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല, ജീവിതരീതിയെയും ബാധിക്കുന്നു. പ്രമേഹമുള്ളവരിൽ 30 മുതൽ 50