കുവൈത്ത് സിറ്റി: രാജ്യത്ത് 81,072 പേര്‍ക്ക് ഡി അഡിക്‌ഷൻ കേന്ദ്രത്തില്‍ ചികിത്സാ സഹായം നല്‍കിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. എട്ട് വർഷത്തിനിടെയാണ് ഇത്രയും പേര്‍ ചികിത്സ തേടി ആശുപത്രികളെ സമീപിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പാര്‍ലമെന്റ് അംഗം ഡോ. മുഹമ്മദ് അൽ മഹന്‍റെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോകാരോഗ്യ സംഘടനയുടെ ചികിത്സാ നിർദേശങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഡി അഡിക്‌ഷൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അൽ അവാദി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കര്‍ശന നടപടികളാണ് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായി സുപ്രീം നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

2015 ന് ശേഷം മയക്കുമരുന്ന് മൂലം രാജ്യത്ത് 268 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 894 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി പറഞ്ഞു.

മയക്കുമരുന്നിന് അടിമപ്പെടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ചികിത്സകളും ക്യാമ്പുകളും ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. മയക്കുമരുന്ന് വിപണനം ചെയ്യുന്നവരെ പിടികൂടുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. മയക്കുമരുന്ന് നിയന്ത്രണം കർശനമാക്കാൻ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയതായും അൽ അവാദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പതിവായി ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എന്തു സംഭവിക്കും അറിയാം

പതിവായി ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എന്തു സംഭവിക്കും അറിയാം

ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ പതിവായി വൈകി എഴുന്നേൽക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എന്തുമാത്രം കേടുപാടുകളാണ് ഉണ്ടാക്കുന്നത് എന്നും അറിഞ്ഞിരിക്കണം. രാത്രി പുലരും വരെ മൊബൈൽ സ്ക്രോൾ ചെയ്ത് വൈകി ഉറങ്ങുന്നവരും രാത്രിസമയങ്ങളിലെ ജോലി ചെയ്യുന്നവരും മിക്കപ്പോഴും ഉറക്കമുണരുന്നത് ഉച്ചയാകുമ്പോഴായിരിക്കും. ഈയൊരു

കുട്ടിക്കളിയല്ല, കുട്ടികളിലെ പ്രമേഹം

പ്രായമായവരിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമാണ് പ്രമേഹം എന്നാണ് ധാരണയെങ്കിൽ തെറ്റി. കുട്ടികൾക്കുൾപ്പെടെ ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന രോഗമാണിത്. കുട്ടികളിലെ പ്രമേഹം അപൂർവമാണെങ്കിലും കണ്ടെത്തിയാൽ ഏറെ ശ്രദ്ധയും ജീവിതകാലം മുഴുവൻ ചികിത്സയും വേണ്ടിവരും. ടൈപ്പ്-1, ടൈപ്പ്-2 എന്നിങ്ങനെ രണ്ടു

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

റെഡ്ക്ലിഫ് ലാബ്സ് അടുത്തിടെ നടത്തിയ പഠനത്തിൽ നമ്മുടെ ശീലങ്ങളാണ് ഇത്തരം ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നു. 2.8 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിൽ 2 ഇന്ത്യക്കാരിൽ ഒരാൾക്കെങ്കിലും ജീവിത ശൈലി രോഗങ്ങൾ ഉള്ളതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രോഗബാധിതരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും റിപ്പോർട്ടിലുണ്ട്.