Brianna Hayes (centre) with older sister Darci Hayes (left) and mother Sharon Hayes (right) in June 2019

വാഷിങ്ടൺ: വന്ധ്യത ചികിത്സക്കിടെ ഡോക്ടർ രഹസ്യമായി ബീജം തന്റെ ഗർഭപാത്രത്തിൽ കുത്തിവെച്ചുവെന്ന് പരാതിപ്പെട്ട് യു.എസ് യുവതി. 34 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോൾ 67 വയസുള്ള ഷാരോൺ ഹയസ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്​പൊകാനെ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ഷാരോൺ പരാതി നൽകിയത്.

വാഷിങ്ടണനിലെ സ്​പോകനിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. ഡേവിഡ് ആർ. ​ക്ലെപൂളിന്റെ അടുത്താണ് ഇവർ ചികിത്സ തേടിയിരുന്നത്. കുട്ടികളുണ്ടാവാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് ഷാരോണും ഭർത്താവും ചികിത്സക്കെത്തിയത്. അജ്ഞാതനായ ഒരാളായിരുന്ന ബീജം നൽകിയത്. ദാതാവിന്റെ കാര്യത്തിൽ മുടി, കണ്ണിന്റെ നിറം എന്നിവ അടിസ്ഥാനമാക്കി ചില നിർബന്ധങ്ങളും ഷാരോൺ മുന്നോട്ട് വെച്ചിരുന്നു. ജനിതക പരിശോധനക്ക് വിധേയമാക്കി മാത്രമേ ​ദാതാവിനെ തെരഞ്ഞെടുക്കുകയുള്ളൂ എന്ന് ഡോക്ടർ ഉറപ്പുനൽകിയെന്നും ഷാരോൺ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഓരോ ചികിത്സക്കും ഡോക്ടർ 100 ഡോളർ വെച്ചാണ് ഫീസ് വാങ്ങിയത്. ഈ പൈസ ബീജം ദാനം ചെയ്യുന്ന മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് നൽകാനാണെന്നാണ് ഡോക്ടർ പറഞ്ഞത്. 33 വർഷം വരെ ഡോക്ടർ തന്നെയാണ് ബീജദാതാവെന്ന കാര്യം ആരും അറിഞ്ഞില്ല.

വന്ധ്യത ചികിത്സ വഴി ജനിച്ച ഷാരോണിന്റെ മകൾ ​ബ്രിയന്ന ഹായസ്(33) ബയോളജിക്കൽ പിതാവിനെ കണ്ടെത്താൻ ഡി.എൻ.എ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വെബ്സൈറ്റിലാണ് ഡി.എൻ.എ ടെസ്റ്റിനായുള്ള വിവരങ്ങൾ നൽകിയത്. തുടർന്ന് ഡോക്ടർ ഡേവിഡ് ആർ. ​ക്ലെപൂൾ ആണ് പിതാവെന്ന് ബ്രിയന്ന മനസിലാക്കി. മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി ബ്രിയന്ന കണ്ടെത്തി. തനിക്ക് ചുരുങ്ങിയത് 16 അർധസഹോദരങ്ങൾ കൂടിയുണ്ടെന്നാണ് ബ്രിയന്ന മനസിലാക്കിയത്.

ചികിത്സ തേടിയ മറ്റേതെങ്കിലും സ്ത്രീകൾ ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. തീർച്ചയായും ഇത് ഒരു ഐഡന്റിറ്റി ക്രൈസിസ് ആണ്. എന്റെ ജീവിത കാലംമുഴുവൻ ഇക്കാര്യം എന്നിൽ നിന്ന് മറച്ചുവെക്കപ്പെട്ടു. എ​ന്റെ അമ്മയെ ഓർത്ത് എനിക്ക് വലിയ ആഘാതം വന്നു. ഞാൻ അയാളുടെ ചെയ്തികളുടെ അനന്തരഫലമാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടമായി.-എന്നാണ് ബ്രിയന്ന പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: പൗരന്‍മാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായി കേരള പൊതുജനാരോഗ്യ നിയമം, മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് നിയമം, കേരള സാംക്രമിക രോഗങ്ങള്‍ ആക്ട് എന്നിവ യാഥാര്‍ത്ഥ്യമാക്കി. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും

ആസ്​ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ നിന്നാണ് വൈറസ് ​ബാധയുണ്ടായതെന്ന് റിപ്പോർട്ട്

ആസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ഇന്ത്യയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്. ആസ്‌ട്രേലിയയിലെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്. വിക്ടോറിയ നഗരത്തിലാണ്

ബ്രെയിൻ ട്യൂമർ: രോഗകാരണങ്ങൾ, പ്രധാന ലക്ഷണങ്ങൾ അറിയാം

ബ്രെയിൻ ട്യൂമർ: രോഗകാരണങ്ങൾ, പ്രധാന ലക്ഷണങ്ങൾ അറിയാം

തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ബ്രെയിൻ ട്യൂമർ. മസ്തിഷ്‌ക കോശങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ട്യൂമറുകളിൽ പ്രധാനം പ്രൈമറി ബ്രെയിൻ ട്യൂമറാണ്. ഗ്ലയോമ, മെനിൻജിയോമ മെറ്റാസ്റ്റാറ്റിക്ക് ട്യൂമർ എന്നിവയാണ് ഇതിൽ പ്രധാനം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് മസ്‌തിഷ്‌കത്തിലേക്ക് എത്തിപ്പെടുന്ന ട്യൂമറുകളുമുണ്ട്. കോശങ്ങളിലെ