കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനും മരുന്ന് ഉറപ്പുവരുത്തിനുമായി 30 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സ മെച്ചപ്പെടുത്താനായി 2024ൽ സംസ്ഥാന സർക്കാർ രൂപം നൽകിയ ‘കെയർ’ പദ്ധതിയുടെ ഭാഗമായാണ് പണം വകയിരുത്തിയത്.

സംസ്ഥാനത്ത് എസ്.എം.എ രോഗികളുടെ എണ്ണത്തിൽ കൂടുതലും കുരുന്നുകളാണ്. ചികിത്സക്കായി നേരത്തെ പണം കണ്ടെത്തിയിരുന്നത് ക്രൗഡ് ഫണ്ടിങ് വഴിയായിരുന്നു. മെഡിക്കൽ കമ്പനികളുമായി നേരിട്ട് സംസാരിച്ച് കുറഞ്ഞ വിലയിൽ മരുന്നെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നിരുന്നാലും സൗജ്യമായി മരുന്നുകൾ ലഭ്യമാക്കി കെയർ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ഇത്തരത്തിൽ ഫണ്ട് വകയിരുട്ടിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ അണുബാധ നിരക്ക് (എസ്.എസ്.ഐ) നിരക്ക് പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നിർണായക പഠനം. മൂന്ന് പ്രധാന ആശുപത്രികളിൽ നിന്നായി 3,090 രോഗികളെ ഉൾപ്പെടുത്തിയാണ് ഐ.സി.എം.ആർ പഠനം നടത്തിയത്.

നടപടികൾ ഫലം കണ്ടു; മസ്കത്തിൽ ഡെങ്കിപ്പനി കേസുകൾ 93 ശതമാനം കുറഞ്ഞു

മസ്കത്ത്: ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകിന്‍റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്‌സിന്‍റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി മസ്‌കത്ത് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് യോഗം ചേർന്നു. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹമീദിയുടെ അധ്യക്ഷതയിലായിരുന്നു

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ,