ആയഞ്ചേരി: നിപ മരണത്തെത്തുടർന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച രണ്ട്, മൂന്ന്, 12,13,14 വാർഡുകളിലെ വീടുകളിൽ കയറിയുള്ള വിവര ശേഖരണം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി ആരംഭിച്ചു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി അവരെ ഹോം ക്വാറന്റീനിലാക്കാനും ചുമ, പനി, ഛർദി, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി ആവശ്യമായ വൈദ്യസഹായം നൽകാനും നടപടിയെടുക്കും.

ഹോം ക്വാറന്‍റീനിൽ കഴിയുന്നവരുടെ സഹായത്തിന് വാർഡ് അംഗങ്ങളെയും ആരോഗ്യ പ്രവർത്തകരെയും സേവനം ആവശ്യപ്പെടാനും പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാനും നിർദേശിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ, വികസന സ്ഥിരം സമിതി അധ്യക്ഷൻ വെള്ളിലാട്ട് അഷറഫ്, വാർഡംഗം എ. സുരേന്ദ്രൻ, ഹെൽത്ത് ഇസ്പെക്ടർ സജീവൻ, ജെ.എച്ച്.ഐ സന്ദീപ് എന്നിവർ നേതൃത്വം നൽകി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Explore More

നടപടികൾ ഫലം കണ്ടു; മസ്കത്തിൽ ഡെങ്കിപ്പനി കേസുകൾ 93 ശതമാനം കുറഞ്ഞു

മസ്കത്ത്: ഡെങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ഈഡിസ് കൊതുകിന്‍റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്‌സിന്‍റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനായി മസ്‌കത്ത് മുനിസിപ്പാലിറ്റി ആസ്ഥാനത്ത് യോഗം ചേർന്നു. മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയർമാനും ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ ഹമീദിയുടെ അധ്യക്ഷതയിലായിരുന്നു

കരുതിയിരിക്കണം കള്ളനാണയങ്ങളെ

കരുതിയിരിക്കണം കള്ളനാണയങ്ങളെ

ഏതാനും ദിവസത്തെ ഉപയോഗം കൊണ്ട് സായിപ്പിനെപ്പോലെ വെളുപ്പിക്കുന്ന ക്രീം, കുടവയറും അമിതവണ്ണവും കുറച്ചുതരുന്ന ഓയിൽ, ആഴ്ചകൾകൊണ്ട് പ്രമേഹവും കൊളസ്ട്രോളും മാറ്റുന്ന അത്ഭുതമരുന്ന്… യൂട്യൂബും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പൊടിപൊടിക്കുന്ന കച്ചവടങ്ങളാണ് ഇതെല്ലാം. ഏതാനും ക്ലിക്കുകൾകൊണ്ട് പണമടച്ച് ബുക്ക് ചെയ്യുന്നത് മരുന്നുകളല്ല, മരണമാണ്.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം ? പകരുന്നത് എങ്ങനെ ?

വീണ്ടും അമീബിക് മസ്തിഷ്‍കജ്വരം; തിരുവനന്തപുരത്ത് 17കാരന് രോഗബാധ, ആക്കൂളം ടൂറിസ്റ്റ്‍ വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം സ്വദേശിയായ 17-കാരന് രോഗം സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം 66