കോഴിക്കോട്: തലാസീമിയ രോഗികളുടെ ദുരിതത്തിന് സർക്കാർ ഇടപെടലിനു ശേഷവും പരിഹാരമായില്ല. രക്തം നൽകുമ്പോൾ ഉപയോഗിക്കേണ്ട ഫിൽട്ടർ സെറ്റ് ബാഗുകൾ ഇല്ലാത്തതാണ് സംസ്ഥാനത്തെ തലാസീമിയ രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുന്നത്.

ബാഗുകളുടെ അപര്യാപ്തത വാർത്തയായതോടെ, ഈ വർഷം അവസാനിക്കുന്നതുവരെ ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി വിതരണം ചെയ്യാൻ തലാസീമിയ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് സർക്കാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ആശുപത്രി ഭരണസമിതികൾ ഇതിന് വൈമനസ്യം കാണിക്കുകയാണ്. പല ആശുപത്രികളിലും ഇപ്പോഴും ബാഗുകൾ ലഭ്യമല്ല.

കഴിഞ്ഞ സെപ്റ്റംബർ 15നാണ് സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ തലാസീമിയ രോഗികളുടെ ചികിത്സ തുടരുന്ന ആശുപത്രികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി ചികിത്സ നടത്താൻ ഉത്തരവ് നൽകിയത്. ആശുപത്രി അധികൃതരുടെ അലംഭാവം മൂലം തലാസീമിയ രോഗികൾക്ക് രക്തം നൽകുമ്പോൾ അത്യാവശ്യമായ ഫിൽട്ടർ സെറ്റിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഫിൽട്ടർ സെറ്റ് ഇല്ലാതെ ജീവരക്തം സ്വീകരിക്കുകയെന്നത് രോഗികൾക്ക് പേടിസ്വപ്നമാണ്.

ഇതുകാരണം ചികിത്സക്ക് പോകാൻ രോഗികളും ചികിത്സ നൽകാൻ ആരോഗ്യ പ്രവർത്തകരും വൈമനസ്യം കാണിക്കുകയാണ്. ചികിത്സ മുടങ്ങുന്നത് കാരണം രോഗികളുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ നില അപകടകരമായി കുറയാനും കാരണമാകുന്നു.

ഹീമോഗ്ലോബിന്റെ മതിയായ അളവ് ശരീരത്തിൽ നിലനിർത്താൻ പലപ്പോഴും രണ്ട് യൂനിറ്റ് രക്തം വരെ രോഗികൾക്ക് ആവശ്യമായി വരും. എന്നാൽ, ഫിൽട്ടർ സെറ്റില്ലാതെ തുടർച്ചയായി രണ്ട് യൂനിറ്റ് രക്തം സ്വീകരിക്കാൻ രോഗികൾ ഭയപ്പെടുകയാണ്. പകരം ഒരു യൂനിറ്റ് രക്തം മാത്രം സ്വീകരിച്ചാണ് പലരും മടങ്ങുന്നത്. ഇത് ഹീമോഗ്ലോബിൻ നില ക്രമാതീതമായി താഴാനിടയാക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് രോഗികളെ കൊണ്ടെത്തിക്കുന്നത്. ഒരു വർഷത്തോളമായി തലാസീമിയ രോഗികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റും മരുന്നും മുടങ്ങിയിട്ട്. ഇത് ലഭ്യമാക്കാൻ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാവുന്നില്ല.

മരുന്ന് മുടങ്ങുന്നത് രോഗികളുടെ ഹൃദയത്തെയും കരളിനെയും മറ്റ് സുപ്രധാന ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. മരുന്നും ഫിൽട്ടർ സെറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രോഗികളുടെ സമരത്തെ പോലും സർക്കാർ അവഗണിക്കുകയാണ്. മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ്. എ. ബിജുനാഥ്

Leave a Reply

Your email address will not be published. Required fields are marked *

Explore More

പുളിമിഠായി കഴിച്ച കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

കൽപറ്റ: പുളി മിഠായി കഴിച്ച മൂന്ന് കുട്ടികൾക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയിൽനിന്ന് ഒരു കമ്പനിയുടെ പുളി മിഠായി വാങ്ങി കഴിച്ച മൂന്നു കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധ ഏറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഒരു കുടുംബത്തിലെ നാല് കുട്ടികളിൽ

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ചുചേർത്ത

ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്നത് അവകാശ ലംഘനം -ഉപഭോക്തൃ കമീഷൻ

ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്നത് അവകാശ ലംഘനം -ഉപഭോക്തൃ കമീഷൻ

കൊച്ചി: ചികിത്സാ രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. 24