കോഴിക്കോട്: തലാസീമിയ രോഗികളുടെ ദുരിതത്തിന് സർക്കാർ ഇടപെടലിനു ശേഷവും പരിഹാരമായില്ല. രക്തം നൽകുമ്പോൾ ഉപയോഗിക്കേണ്ട ഫിൽട്ടർ സെറ്റ് ബാഗുകൾ ഇല്ലാത്തതാണ് സംസ്ഥാനത്തെ തലാസീമിയ രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുന്നത്.

ബാഗുകളുടെ അപര്യാപ്തത വാർത്തയായതോടെ, ഈ വർഷം അവസാനിക്കുന്നതുവരെ ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി വിതരണം ചെയ്യാൻ തലാസീമിയ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് സർക്കാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ആശുപത്രി ഭരണസമിതികൾ ഇതിന് വൈമനസ്യം കാണിക്കുകയാണ്. പല ആശുപത്രികളിലും ഇപ്പോഴും ബാഗുകൾ ലഭ്യമല്ല.

കഴിഞ്ഞ സെപ്റ്റംബർ 15നാണ് സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ തലാസീമിയ രോഗികളുടെ ചികിത്സ തുടരുന്ന ആശുപത്രികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി ചികിത്സ നടത്താൻ ഉത്തരവ് നൽകിയത്. ആശുപത്രി അധികൃതരുടെ അലംഭാവം മൂലം തലാസീമിയ രോഗികൾക്ക് രക്തം നൽകുമ്പോൾ അത്യാവശ്യമായ ഫിൽട്ടർ സെറ്റിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഫിൽട്ടർ സെറ്റ് ഇല്ലാതെ ജീവരക്തം സ്വീകരിക്കുകയെന്നത് രോഗികൾക്ക് പേടിസ്വപ്നമാണ്.

ഇതുകാരണം ചികിത്സക്ക് പോകാൻ രോഗികളും ചികിത്സ നൽകാൻ ആരോഗ്യ പ്രവർത്തകരും വൈമനസ്യം കാണിക്കുകയാണ്. ചികിത്സ മുടങ്ങുന്നത് കാരണം രോഗികളുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ നില അപകടകരമായി കുറയാനും കാരണമാകുന്നു.

ഹീമോഗ്ലോബിന്റെ മതിയായ അളവ് ശരീരത്തിൽ നിലനിർത്താൻ പലപ്പോഴും രണ്ട് യൂനിറ്റ് രക്തം വരെ രോഗികൾക്ക് ആവശ്യമായി വരും. എന്നാൽ, ഫിൽട്ടർ സെറ്റില്ലാതെ തുടർച്ചയായി രണ്ട് യൂനിറ്റ് രക്തം സ്വീകരിക്കാൻ രോഗികൾ ഭയപ്പെടുകയാണ്. പകരം ഒരു യൂനിറ്റ് രക്തം മാത്രം സ്വീകരിച്ചാണ് പലരും മടങ്ങുന്നത്. ഇത് ഹീമോഗ്ലോബിൻ നില ക്രമാതീതമായി താഴാനിടയാക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് രോഗികളെ കൊണ്ടെത്തിക്കുന്നത്. ഒരു വർഷത്തോളമായി തലാസീമിയ രോഗികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റും മരുന്നും മുടങ്ങിയിട്ട്. ഇത് ലഭ്യമാക്കാൻ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാവുന്നില്ല.

മരുന്ന് മുടങ്ങുന്നത് രോഗികളുടെ ഹൃദയത്തെയും കരളിനെയും മറ്റ് സുപ്രധാന ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. മരുന്നും ഫിൽട്ടർ സെറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രോഗികളുടെ സമരത്തെ പോലും സർക്കാർ അവഗണിക്കുകയാണ്. മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ്. എ. ബിജുനാഥ്

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്ട്രസ് കൂട്ടും, ഹൃദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

സ്ട്രസ് കൂട്ടും, ഹൃദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണമെന്ന എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ നിർദേശം വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ആളുകളുടെ ശാരീരിക-മാനസിക ആരോഗ്യം തകർക്കുന്ന നിർദേശമാണിതെന്നാണ് പരക്കെയുണ്ടായ വിമർശനം. ഒരു യന്ത്രംപോലെ പ്രവർത്തിക്കുന്ന ശരീരത്തിനും കൃത്യമായ വിശ്രമവും പരിചരണവും ആവശ്യമുണ്ടെന്നും പലരും

ഫോണിനും കംപ്യൂട്ടറിനും മുന്നിൽ കുത്തിയിരിക്കുന്നത് ‘ഡിജിറ്റൽ ഡിമെൻഷ്യ’ ഉണ്ടാക്കുമോ?, പരിഹാരമെന്ത്?

നിത്യജീവിതത്തിൽ സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളുമടക്കം അടക്കം വെയറബിൾ ഉപകരണങ്ങളും അല്ലാത്തവയും ധാരാളം സമയം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഓർമ്മ പ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഡിജിറ്റൽ ഡിമെൻഷ്യയെ സാധൂകരിക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്.

ശിഫ അല്‍ജസീറ ആശുപത്രിയില്‍ അത്യപൂർവ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ

മനാമ: ശിഫ അല്‍ജസീറ ആശുപത്രിയിൽ അത്യാധുനിക ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി (പിത്തസഞ്ചി ശസ്ത്രക്രിയ) വിജയകരമായി നിർവഹിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായി 28കാരിയായ വിദേശ യുവതിയുടെ പിത്തസഞ്ചിയില്‍നിന്ന് നീക്കംചെയ്തത് അമ്പതിലേറെ കല്ലുകളാണ്. അസ്സഹനീയമായ വേദനയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു കെനിയക്കാരിയായ യുവതി. രോഗബാധിതമായ പിത്തസഞ്ചി നീക്കംചെയ്യാന്‍ ഉപയോഗിക്കുന്ന