പ്രമുഖ പോളോ താരവും നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂറിന്റെ മരണവാർത്ത ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ നിരവധി ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിൽ പോളോ മത്സരത്തിനിടെ തേനീച്ച വിഴുങ്ങിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമായതെന്ന്

ബിസിനസ് കൺസൾട്ടൻ്റ് സുഹേൽ സേത്ത് സ്ഥിരീകരിച്ചു. തേനീച്ചയുടെ കുത്തേറ്റതിനെത്തുടർന്നുണ്ടായ ഹൃദയാഘാതത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 2 ലക്ഷത്തിലധികം തിരച്ചിലുകളാണ് കഴിഞ്ഞ 14 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റിൽ രേഖപ്പെടുത്തിയത്.

തേനീച്ചയെ വിഴുങ്ങുന്നത് ശരിക്കും ഹൃദയാഘാതത്തിന് കാരണമാകുമോ?

തേനീച്ച കുത്തുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?

മെൽബൺ സർവകലാശാലയുടെ റിപ്പോർട്ട് അനുസരിച്ച് തേനീച്ചകൾക്ക് ഒരു വിഷ സഞ്ചിയും ഒരു കൊമ്പും ഉണ്ട്. തേനീച്ചയുടെ പ്രതിരോധ സംവിധാനങ്ങളായാണ് ഇത് പ്രവർത്തിക്കുന്നത്. തേനീച്ച കുത്തുമ്പോൾ നമ്മുടെ ചർമത്തിലേക്ക് വിഷം കടക്കുകയും കുത്തേറ്റ ഭാഗത്ത് പലപ്പോഴും കൊമ്പ് അവശേഷിക്കുകയും ചെയ്യുന്നു. മിക്ക ആളുകളിലും വേദന, വീക്കം, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകുന്ന പ്രോട്ടീനുകളുടെയും തന്മാത്രകളുടെയും ശക്തമായ മിശ്രിതമാണ് തേനീച്ചയുടെ വിഷം. ചില വ്യക്തികളിൽ വിഷം കടുത്ത അലർജി ഉണ്ടാക്കുന്നു. ഇത് ജീവന് ഭീഷണിയായേക്കാവുന്ന രോഗപ്രതിരോധ പ്രതികരണമായ അനാഫിലാക്സിസ് എന്ന അസ്ഥയിലേക്ക് വരെ നയിക്കുന്നു. വിഷം മാത്രമല്ല ശരീരത്തിൻ്റെ അമിതമായ അലർജിയും സാധാരണയായി ജീവൻ അപകടപ്പെടുത്തുന്ന പ്രശ്നങ്ങൾ, ആശുപത്രി പ്രവേശനം തുടങ്ങി ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

തേനീച്ചയെ വിഴുങ്ങിയാൽ ഹൃദയാഘാതം ഉണ്ടാകുമോ?

റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലെ മൈക്രോബയോളജിസ്റ്റും പാത്തോളജിസ്റ്റുമായ ഡോ. ബോബി പ്രിറ്റ് വിശദീകരിക്കുന്നത് മിക്ക പ്രാണികളെയും പ്രശ്നങ്ങളില്ലാതെ ദഹിപ്പിക്കാമെങ്കിലും തേനീച്ചകൾ, കടന്നലുകൾ, തീ ഉറുമ്പുകൾ, കുത്തുകയോ കടിക്കുകയോ ചെയ്യാൻ കഴിവുള്ള പ്രാണികൾ പോലുള്ളവ വിഴുങ്ങിയാൽ കാര്യമായ അപകടസാധ്യതയുണ്ടാകുമെന്നാണ്. അത്തരം പ്രാണികളെ വിഴുങ്ങുന്നത് ആന്തരിക അവയവങ്ങളിൽ കുത്തുകളേൽക്കാൻ കാരണമാകും. അലർജിയുള്ള വ്യക്തികൾക്ക് മുഖത്തും തൊണ്ടയിലും വീക്കം, ശ്വാസതടസ്സം, ഉടനടി ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകും. അത്തരം സന്ദർഭങ്ങളിൽ, എപിൻഫ്രിൻ കുത്തിവെപ്പ് പോലുള്ള അടിയന്തര ഇടപെടലിൻ്റെ അഭാവം അവസ്ഥ മാരകമാക്കുമെന്നും ഡോ. പ്രിറ്റ് മുന്നറിയിപ്പ് നൽകുന്നു.

തേനീച്ച കുത്തേറ്റാൽ ചെയ്യാവുന്ന പ്രഥമശുശ്രൂഷ

തേനീച്ച കുത്തുമ്പോൾ സാധാരണയായി അതിന്റെ കൊമ്പ് തേനീച്ചയിൽ നിന്ന് പുറത്തുവരും. വിഷബാധയുടെ തീവ്രത കുറക്കുന്നതിന് 30 സെക്കൻഡിനുള്ളിൽ കൊമ്പ് നീക്കം ചെയ്യണമെന്ന് മെൽബൺ സർവകലാശാലയുടെ റിപ്പോർട്ടുകൾ നിർദ്ദേശിക്കുന്നു. ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നഖം പോലുള്ള ഉറച്ച അഗ്രം ഉപയോഗിച്ച് അത് ചുരണ്ടുക എന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. തണുത്ത പായ്ക്ക് പ്രയോഗിക്കുന്നത് വേദനയും വീക്കവും ഒഴിവാക്കും. എന്നിരുന്നാലും, തൊണ്ടയ്ക്ക് സമീപം കുത്തുകയോ തലകറക്കം, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ ചെയ്താൽ, ഉടനടി വൈദ്യസഹായം ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ സംശയം;കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി; 75 പേരുടെ പ്രാഥമിക സമ്പർക്കപട്ടിക തയ്യാർ

നിപ സംശയം;കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി; 75 പേരുടെ പ്രാഥമിക സമ്പർക്കപട്ടിക തയ്യാർ

കോഴിക്കോട്: പേരാമ്പ്ര സ്വദേശികളുടെ അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ

ഹൃദയാരോഗ്യസംരക്ഷണത്തിനായി ആയുർവേദം

ആരോഗ്യകരമായ ഹൃദയം സമഗ്രമായ ആരോഗ്യത്തിനും ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, ഹൃദയസ്തംഭന മരണങ്ങളിൽ അനുദിനം ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും രുചിയ്ക്കുമാത്രം പ്രാധാന്യം നൽകുന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗവും, ആരോഗ്യപരമായ മറ്റ് കാരണങ്ങൾ

പകര്‍ച്ചവ്യാധി പ്രതിരോധം; ഉറവിട നശീകരണം ശക്തിപ്പെടുത്തും

പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി മേയ് ആറിന് ഉറവിട നശീകരണം നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ എന്നിവക്കുള്ള സാധ്യതയുള്ളതിനാല്‍ റെസിഡന്‍റ്സ് അസോസിയേഷൻ, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍