
ക്ഷയരോഗ നിർമാർജനം ഇനിയും അകലെ
March 18, 20252025ഓടെ രാജ്യം ക്ഷയരോഗ മുക്തമാകുമെന്നായിരുന്നു 2018ൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനം. ആഗോള തലത്തിൽ ക്ഷയരോഗത്തെ ഇല്ലാതാക്കുന്നതിന്റെ അഞ്ചു വർഷം മുമ്പ് ഇന്ത്യയിൽനിന്ന് രോഗം തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ലക്ഷ്യം ഇനിയുമൊരു സ്വപ്നമായി അവശേഷിക്കുമെന്ന് 2024ലെ ‘ഇന്ത്യ ടി.ബി റിപ്പോർട്ട്’ വ്യക്തമാക്കുന്നു.
2016ൽ ലക്ഷം പേരിൽ 211 പേർക്ക് ടി.ബി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നായിരുന്നു കണക്ക്. 2022ൽ, അത് 199ലേക്ക് കുറക്കാനേ കഴിഞ്ഞിട്ടുള്ളൂ; 44ൽ എത്തുമ്പോഴേ ‘നിർമാർജന’മായി കണക്കാക്കൂ. അതുപോലെ, മരണനിരക്ക് ലക്ഷം പേരിൽ മൂന്നായി കുറക്കണം; അതിപ്പോൾ 22ലെത്തി നിൽക്കുന്നു.
സർക്കാറിന്റെ നോട്ടക്കുറവാണ് ടി.ബി നിർമാർജനം പരാജയപ്പെടാനുണ്ടായ കാരണം. വലിയ തുകയൊക്കെ ബജറ്റിൽ നീക്കിവെക്കുമെങ്കിലൂം അതിന്റെ 60 ശതമാനമൊക്കെയാണ് ചെലവഴിച്ചിരിക്കുന്നത്.