കൊച്ചി: മെബൈൽ ഫോണുകളുടെയും സമൂഹ മാധ്യമങ്ങളുടെയും അമിത ഉപയോഗം വരുത്തിവെച്ച ഡിജിറ്റൽ ആസക്തിയുടെ ഗുരുതര പ്രശ്നങ്ങളുമായി വനിതാ ശിശുവികസന വകുപ്പിന്‍റെ ജില്ലാ റിസോഴ്സ് കേന്ദ്രങ്ങളിൽ ചികിത്സ തേടിയത് 15,261 കുട്ടികൾ. ഡിജിറ്റൽ ആസക്തി കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്നു എന്നാണ് വകുപ്പിന് റിസോഴ്സ് കേന്ദ്രങ്ങളിലും പാരന്‍റിങ് ക്ലിനിക്കുകളിലും സ്കൂൾ കൗൺസലിങ് സംവിധാനങ്ങളിലും ഓരോ ദിവസവും എത്തുന്ന കേസുകൾ വ്യക്തമാക്കുന്നത്.കോവിഡ് കാലത്ത് തുടങ്ങിവെച്ച ഓൺലൈൻ ട്യൂഷൻ ക്ലാസുകളടക്കം പഠന സംവിധാനങ്ങൾ ഇപ്പോഴും ഒട്ടേറെ കുട്ടികൾ പിന്തുടരുന്നുണ്ട്. ഇതോടൊപ്പം സമൂഹ മാധ്യമങ്ങളുടെയും ഓൺലൈൻ ഗെയിമുകളുടെയും വർധിച്ച ഉപയോഗവും കുട്ടികളിൽ ഡിജിറ്റൽ ആസക്തിക്ക് കാരണമാകുന്നു.

ഈ സാഹചര്യത്തിലാണ് വനിത ശിശുവികസന വകുപ്പ് ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി), പാരന്‍റിങ് ഔട്ട്റീച്ച് ക്യാമ്പുകൾ എന്നിവ വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം ആരംഭിച്ചത്. കൗൺസലിങ് വഴി കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത്തരം പ്രവർത്തനങ്ങൾക്കിടെ കൗൺസിലർമാർക്ക് മുന്നിലെത്തിയ ഗുരുതര സ്വഭാവമുള്ള കേസുകളാണ് ജില്ലാ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തത്. ഇവിടെ കുട്ടികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സൈക്യാട്രിസ്റ്റിന്‍റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്‍റെയും നേതൃത്വത്തിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.

സമാന സേവനം മെഡിക്കൽ കോളജുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ബിഹേവിയറൽ പീഡിയാട്രിക് വിഭാഗത്തിൽ മൊബൈൽ ആസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി നിരവധി കുട്ടികളും രക്ഷിതാക്കളും എത്തുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് വാട്സാപ്പ് വഴി പഠനക്കുറിപ്പുകൾ അയക്കുന്നത് വിലക്കി കഴിഞ്ഞ നവംബറിൽ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ അയച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പാഠഭാഗങ്ങൾ നൽകുന്നത് ഗുണകരമല്ലെന്ന സംസ്ഥാന ബാലാവകാശ കമീഷന്‍റെ നിർദേശത്തെത്തുടർന്നായിരുന്നു വകുപ്പിന്‍റെ ഇടപെടൽ. എങ്കിലും, കുട്ടികൾക്കിടയിൽ മൊബൈൽ ഫോണിന്‍റെ അമിതോപയോഗം കാര്യമായി കുറക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ.�

ഡി-ഡാഡുമായി പൊലീസ്

കുട്ടികളുടെ ഡിജിറ്റൽ ആസക്തിയും അതുമായി ബന്പ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കാൻ കേരള പൊലീസ് ആരംഭിച്ച ഡിജിറ്റൽ ഡി-അഡിക്ഷൻ കേന്ദ്രമാണ് ഡി-ഡാഡ്. സൈക്കോളജിസ്റ്റ്, പ്രൊജക്ട് കോർഡനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. എറണാകുളം ജില്ലയിൽ ഇതിനകം 200ഓളം കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചിപ്പിച്ചതായി ഡി-ഡാഡ് അധികൃതർ വ്യക്തമാക്കി. (ഫോൺ: 9497975400)

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇരുന്നാലുള്ള കേട് നിന്നാൽ മാറില്ല

മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ കേട് മാറ്റാൻ ‘സ്റ്റാൻഡിങ് ഡെസ്കു’കളിലേക്ക് മാറിയവർ ശ്രദ്ധിക്കുക, ദീർഘനേരം നിന്ന് ജോലി ചെയ്യുന്നതും ഹാനികരം തന്നെ. ആധുനിക ഓഫിസുകൾ, റീട്ടെയിൽ സ്റ്റോറുകൾ സേവന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ജീവനക്കാർ സ്റ്റാൻഡിങ് ഡെസ്കുകളിൽ ചാരിനിന്ന് ജോലി ചെയ്യുന്നത്

എന്താണ് ഇമോഷണല്‍ ഇന്റലിജന്‍സ്? വര്‍ധിപ്പിക്കാന്‍ വഴികള്‍ ഇതാ

നമ്മുടെയും മറ്റുള്ളവരുടെയും ഇമോഷന്‍സ് തിരിച്ചറിയാനും മനസിലാക്കാനുമുള്ള കഴിവിനെയാണ് ഇമോഷണല്‍ ഇന്റലിജന്‍സ് എന്നു പറയുന്നത്. നമ്മുടെ പെരുമാറ്റവും സാമൂഹ്യബന്ധങ്ങളും വിവിധ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതുമെല്ലാം നമ്മുടെ ഇമോഷണല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഇമോഷണല്‍ ഇന്റലിജന്‍സ് അക്കാദമിക് ഇന്റലിജന്‍സുമായി വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇന്റലിജന്‍സ് ക്വാഷ്യന്റ് അഥവാ

നിസ്സാരമല്ല ലോ ബാക്ക് പെയിൻ; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പരിചരണ രീതികളും

ഇരിക്കുമ്പോഴോ എഴുന്നേൽക്കുമ്പോഴോ നടുവിന്റെ താഴ് ഭാഗത്തായി ശക്തമായ വേദന അനുഭവപ്പെടാറുണ്ടോ? കുനിയാനോ ഭാരം എടുക്കാനോ ഒട്ടും സാധിക്കാതെ വരുന്നുണ്ടോ? നിങ്ങൾക് ലോ ബാക്ക് പെയിനുണ്ട് എന്നതിന്റെ ലക്ഷങ്ങളാണിവ. കഠിനാധ്വാനം ചെയ്യുന്നവർക്കും കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർക്കുമൊക്കെ വരാൻ സാധ്യതയുള്ള അവസ്ഥയാണിത്. പലരും ഈ