കറികൾക്ക് രുചി നൽകാൻ മാത്രമല്ല, ചർമസംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും തക്കാളി നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. തക്കാളിയിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ ഉണ്ട്. കൂടാതെ ചർമത്തിലെ എണ്ണമയത്തിന്റെ ഉൽപാദനം സ്വാഭാവികമായ രീതിയിൽ കുറക്കുന്നതിന് തക്കാളി ഒരു പരിഹാരമായി പ്രവർത്തിക്കും. ഇപ്പോഴിതാ വിഷാദ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് നല്ല ചുവന്ന പഴുത്ത തക്കാളി ഡയറ്റിൽ ചേർക്കുന്നത് ഫലപ്രദമാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയാമിൻ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.

ഫുഡ് സയൻസ് ആന്‍റ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തക്കാളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റായ ‘ലൈക്കോപീൻ’ വിഷാദലക്ഷണങ്ങൾ ലഘൂകരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ലൈക്കോപീൻ പഴങ്ങള്‍ക്ക് ചുവന്ന നിറം നൽകുന്നു. തക്കാളിയിൽ മാത്രമല്ല, തണ്ണിമത്തനിലും മറ്റ് ചുവന്ന നിറമുള്ള പഴങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ആന്റി ഓക്സിഡന്റ് ആണ് ലൈക്കോപീൻ.

ലൈക്കോപീന്‍ രക്തക്കുഴലുകളെ ആന്തരിക പാളിയില്‍ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു. തക്കാളിയുടെ ചുവപ്പുനിറം കൂടുന്നതനുസരിച്ച് ലൈക്കോപീന്‍ അളവും അധികമായിരിക്കും എന്നാണ് കണക്ക്.

വിഷാദത്തിലാകുമ്പോൾ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുർബലമാകുന്നു. ഇത് തലച്ചോറിലെ വൈകാരിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു. ലൈക്കോപീൻ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുന്നു. തലച്ചോറിലെ കോശങ്ങളുടെ നിലനിൽപ്പിനും ആശയവിനിമയത്തിനും ലൈക്കോപീൻ ആവശ്യമാണെന്നും എന്നാല്‍ ഇതിൽ കൂടുതൽ പരീക്ഷണം നടത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

പെരുമ്പാവൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന വേങ്ങൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ ആശങ്കയില്‍. ദിവസംതോറും രോഗം പടര്‍ന്നുപിടിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ പാളുന്നതായി നാട്ടുകാര്‍. ഇതിനകം 200നടുത്ത് പേർക്കള രോഗം ബാധിച്ചിട്ടുണ്ട്. മലിനജലത്തില്‍നിന്ന് പകരുന്ന ഹൈപ്പറ്റൈറ്റിസ് എ രോഗബാധയാണ് പടര്‍ന്നുപിടിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ചികിത്സയിലിരുന്ന

ഉഷ്ണതരംഗം: ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഏറെ, കൂടുതൽ ദുരിതത്തിൽ പാലക്കാട്ടുകാർ

തിരുവനന്തപുരം: വേനൽ ചൂട് അനിയന്ത്രിതമായതോടെ, കേരളത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ ഏറുന്നു. ഇതുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടർന്ന് ഏപ്രിലിൽ ആയിരത്തോളം പേർ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടി. കേരളത്തെ ഉഷ്ണതരംഗം ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ഏപ്രിൽ 25 വരെ 850 പേർ

സോറിയാസിസ് ബോധവത്കരണവുമായി ആരോഗ്യ മന്ത്രാലയം

സോറിയാസിസ് ബോധവത്കരണവുമായി ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: സോറിയാസിസ് രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം ബോധവത്കരണം നടത്തി. ശനിയാഴ്ച അവന്യൂസ് മാളിലാണ് ബോധവത്കരണവും പ്രചാരണവും സംഘടിപ്പിച്ചത്. വിട്ടുമാറാത്ത രോഗത്തെ പരിചയപ്പെടുത്തുന്നതിനും ചികിത്സാരീതികളും പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ബോധവത്കരണവും നടന്നു. ഇവയെക്കുറിച്ചുള്ള ലഘുലേഖകളും വിവരണങ്ങളും വിതരണം ചെയ്തു. ഡോക്ടർമാർ, നഴ്സുമാർ,