അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

ഹെനിപാവൈറസ് കുടുംബത്തിൻ്റെ ഭാഗമായ ക്യാമ്പ് ഹിൽ വൈറസ് വിചാരിച്ചതിലും കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ഉയർത്തുന്നു. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നിപ വൈറസ് പോലെ വവ്വാലുകളാണ് ക്യാമ്പ് ഹിൽ വൈറസിന്റെയും വാഹകർ. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും വൈറസ് പകരാനിടയുണ്ട്.

‘പാരാമിക്‌സോവൈറിഡേ’ എന്ന വൈറസ് കുടുംബത്തില്‍ വരുന്നതാണ് ക്യാംപ് ഹില്‍ വൈറസ്. നിപയേപ്പോലെതന്നെ നാഡികളെയും ശ്വാസകോശത്തെയും ഇത് ബാധിക്കും. കൂടാതെ രോഗിയുടെ മരണത്തിനും ഈ വൈറസ് കരമാകും.

തലവേദന, ക്ഷീണം, പനി, പേശിവേദന തുടങ്ങിയവയാണ് വൈറസ് ബാധയുടെ പൊതുവായ ലക്ഷണങ്ങള്‍. എന്നാല്‍ ചികിത്സിക്കാന്‍ വൈകിയാല്‍ മസ്തിഷ്‌കജ്വരത്തിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഒറ്റമൂലി ചികിത്സ കാൻസറിന് ഫലപ്രദമാണോ? അറിയാം, കാൻസറിനെപ്പറ്റി മലയാളികൾക്കിടയിൽ പ്രചരിക്കുന്ന മണ്ടത്തങ്ങൾ

ഇന്ത്യയിൽ കാൻസർ നിരക്കിൽ മുന്നിലാണ് കേരളം. ഒരുലക്ഷം പേരിൽ 169 പേർ കാൻസർ രോഗികളാണെന്നാണ് കണക്കുകൾ. ഹൃദയസംബന്ധിയായ അസുഖങ്ങളും ശ്വാസകോശ അസുഖങ്ങളും കഴിഞ്ഞാൽ കേരളത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ മരണകാരണവും കാൻസർ തന്നെയാണ്. ഒരുവർഷം ഏകദേശം 32,000ത്തോളം പേർ അർബുദം മൂലം മരണപ്പെടുന്നു

ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു – സർവെ

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു - സർവെ

ന്യൂഡൽഹി: രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതൽ പുരഷൻമാർ കൗൺസി​ലിങ് തേടുന്നുവെന്നു​മുള്ള നിർണായക വിവരങ്ങളും ‘സ്‌റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ട് 2024’