മുംബൈ: വയറ്റിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്ന (Fetus in fetu) അത്യപൂർവ രോഗാവസ്ഥയിൽ മഹാരാഷ്ട്രക്കാരിയായ യുവതി. ലോകത്താകമാനം ഇത്തരത്തിലുള്ള 200ഓളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ 20ൽ താഴെ കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഗവ. ആശുപത്രിയിൽ നടത്തിയ സോണോഗ്രാം പരിശോധനയിലാണ് ഒമ്പത് മാസം ഗർഭിണിയായ 32കാരിയുടെ വയറിനുള്ളിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. സോണോഗ്രാം റിപ്പോർട്ടിൽ ഭ്രൂണവളർച്ചയിൽ അപാകത കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള അപൂർവ കേസാണെന്ന് കണ്ടെത്തിയതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു.

നേരത്തെയും നിരവധി പരിശോധനകൾ യുവതി നടത്തിയിട്ടുണ്ടെങ്കിലും അപൂർവമായ ഭ്രൂണവളർച്ചാ അപാകതയായതിനാൽ ശ്രദ്ധയിൽപെട്ടിരുന്നില്ല. നിലവിലെ സാഹചര്യം യുവതിയുടെ പ്രസവത്തിന് സങ്കീർണത സൃഷ്ടിക്കില്ലെങ്കിലും ജനിക്കുന്ന കുഞ്ഞിന് അടിയന്തര ചികിത്സകൾ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.�

ഇത്തരമൊരു ഭ്രൂണവളർച്ചയുടെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും അജ്ഞാതമാണ്. അതേസമയം, ഇരട്ടക്കുഞ്ഞുങ്ങളായി ജനിക്കാനുള്ള ഭ്രൂണങ്ങളിൽ ഒന്നിലുണ്ടാകുന്ന അപാകതകളാണ് ഈ അവസ്ഥയുടെ കാരണങ്ങളിലൊന്നായി അനുമാനിക്കുന്നത്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

കഴുത്തിൽ അപൂർവ കാൻസറുമായി എട്ടുവയസ്സുള്ള യമൻ ബാലൻ; മുംബൈയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

മുംബൈ: കുട്ടികളിൽ അപൂർവമായ പാപ്പില്ലറി തൈറോയ്ഡ് കാൻസർ ബാധിച്ച എട്ട് വയസ്സുള്ള മസെൻ എന്ന യമൻ ബാലന് മുംബൈയിൽ ചികിത്സ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മുംബൈ ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ അറിയിച്ചു. ഇന്ത്യയിൽ ഈ ശസ്ത്രക്രിയ നടത്തിയ ഏറ്റവും പ്രായം

മുണ്ടിനീര്: ഭക്ഷണം എങ്ങനെ ക്രമീകരിക്കാം

മുണ്ടിനീര്: ഭക്ഷണം എങ്ങനെ ക്രമീകരിക്കാം

ഇപ്പോൾ വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്. രണ്ട് വയസ്സ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയും വാക്സിൻ എടുത്തിട്ടില്ലാത്ത കുട്ടികളെയുമാണ് സാധാരണയായി മുണ്ടിനീര്

സംസ്ഥാനത്ത് ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപിക്കുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപിക്കുന്നു. മുൻ വർഷത്തേക്കാൾ രോഗികളുടെ എണ്ണം വർധിച്ചെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം ഇതുവരെ 998 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും വൈറല്‍ പനിയും ബാധിച്ച് 13 മരണവും റിപ്പോര്‍ട്ട് ചെയ്തു.