മുംബൈ: വയറ്റിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്ന (Fetus in fetu) അത്യപൂർവ രോഗാവസ്ഥയിൽ മഹാരാഷ്ട്രക്കാരിയായ യുവതി. ലോകത്താകമാനം ഇത്തരത്തിലുള്ള 200ഓളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ 20ൽ താഴെ കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഗവ. ആശുപത്രിയിൽ നടത്തിയ സോണോഗ്രാം പരിശോധനയിലാണ് ഒമ്പത് മാസം ഗർഭിണിയായ 32കാരിയുടെ വയറിനുള്ളിൽ വളരുന്ന ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം വളരുന്നത് കണ്ടെത്തിയത്. സോണോഗ്രാം റിപ്പോർട്ടിൽ ഭ്രൂണവളർച്ചയിൽ അപാകത കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത്തരത്തിലുള്ള അപൂർവ കേസാണെന്ന് കണ്ടെത്തിയതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു.

നേരത്തെയും നിരവധി പരിശോധനകൾ യുവതി നടത്തിയിട്ടുണ്ടെങ്കിലും അപൂർവമായ ഭ്രൂണവളർച്ചാ അപാകതയായതിനാൽ ശ്രദ്ധയിൽപെട്ടിരുന്നില്ല. നിലവിലെ സാഹചര്യം യുവതിയുടെ പ്രസവത്തിന് സങ്കീർണത സൃഷ്ടിക്കില്ലെങ്കിലും ജനിക്കുന്ന കുഞ്ഞിന് അടിയന്തര ചികിത്സകൾ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു.�

ഇത്തരമൊരു ഭ്രൂണവളർച്ചയുടെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും അജ്ഞാതമാണ്. അതേസമയം, ഇരട്ടക്കുഞ്ഞുങ്ങളായി ജനിക്കാനുള്ള ഭ്രൂണങ്ങളിൽ ഒന്നിലുണ്ടാകുന്ന അപാകതകളാണ് ഈ അവസ്ഥയുടെ കാരണങ്ങളിലൊന്നായി അനുമാനിക്കുന്നത്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണം- കെ.ജി.എം.ഒ.എ

മലപ്പുറം: ഡോക്ടറെ കൈയേറ്റം ചെയ്യാൻ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.ജി.എം.ഒ.എ. ജില്ലയിലെ തിരക്കേറിയ താലൂക്ക് ആശുപത്രികളിൽ ഒന്നായ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ജനുവരി എട്ടിനാണ് ഒരു വനിത ഡോക്ടർക്ക് നേരെയാണ് കൈയേറ്റം ചെയ്യാൻ ആഹ്വാനം നൽകിയ സംഭവം

ദേശീയ വിരവിമുക്ത ദിനം ഇന്ന്; വിരബാധ എങ്ങനെ തടയാം?

തൊടുപുഴ: കുട്ടികളുടെ വളര്‍ച്ചയെയും പൊതുവെയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ് വിരശല്യം. ഈ വര്‍ഷം വിര വിമുക്ത ദിനമായി ആചരിക്കുന്നത് നവംബര്‍ 26നാണ്. ആ ദിവസം വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വിദ്യാലയങ്ങളില്‍ എത്താത്ത ഒന്ന്

ഫോണിനും കംപ്യൂട്ടറിനും മുന്നിൽ കുത്തിയിരിക്കുന്നത് ‘ഡിജിറ്റൽ ഡിമെൻഷ്യ’ ഉണ്ടാക്കുമോ?, പരിഹാരമെന്ത്?

നിത്യജീവിതത്തിൽ സ്മാർട്ഫോണുകളും സ്മാർട് വാച്ചുകളുമടക്കം അടക്കം വെയറബിൾ ഉപകരണങ്ങളും അല്ലാത്തവയും ധാരാളം സമയം ഉപയോഗിക്കുന്നവരാണ് നമ്മൾ. ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മൂലമുണ്ടാകുന്ന ഓർമ്മ പ്രശ്നങ്ങളെയാണ് ഡിജിറ്റൽ ഡിമെൻഷ്യ എന്ന് വിളിക്കുന്നത്. ഡിജിറ്റൽ ഡിമെൻഷ്യയെ സാധൂകരിക്കുന്ന നിരവധി പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്.