കോഴിക്കോട് : ആശുപത്രി വികസനത്തിന് 44.15 കോടിരൂപഅനുവദിച്ച് നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്. പരിശോധന നടത്തിയ അഞ്ച് ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതി മുന്നോട്ട് പോയില്ലെന്ന് കണ്ടത്തി.

44.15കൂടി രൂപയുടെ നിർമാണത്തിന് അനുവദിച്ചുവെങ്കിലും രണ്ടു മുതൽ എട്ടുവർഷം വരെ കഴിഞ്ഞിട്ടും ആരംഭിച്ചില്ലെന്നാണ് കണ്ടെത്തിയത്. സൈറ്റ് ക്ലിയറൻസ്, പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന് കാലതാമസം, നിയമാനുസൃതമായി ക്ലിയറൻസ് ലഭിക്കുന്നതിലെ താമസം എന്നിവ കാരണമാണ് നിർമാണം നീണ്ടുപോകുന്നതെന്നും പരിശോധനയിൽ കണ്ടെത്തി.

മൂന്ന് ആശുപത്രികളിൽ 72.37 കോടിയുടെ സിവിൽ വർക്കുകളുടെ പുരോഗതി മന്ദഗതിയിലാണ്. ആസൂത്രണത്തിലെ അപാകത, ഫണ്ടിന്റെ ദൗർലഭ്യം എന്നീ കാരണങ്ങളാൽ എട്ടാം വർഷം നിർമാണം തുടർന്നുകൊണ്ടിരിക്കുകയാണ്. പരിശോധനയിൽ രണ്ട് ആശുപത്രികൾക്ക് അനുവദിച്ച രണ്ട് നിർമ്മാണം ഉപേക്ഷിച്ചതായി കണ്ടെത്തി.

തിരുവനന്തപുരത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ 1.26 കൂടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന് നിർമ്മാണം ഫണ്ടിന്റെ അഭാവും പ്ലാനിലെ മാറ്റവും കാരണം ഉപേക്ഷിച്ചു. ഈ നിർമാണത്തിന് ചെലവഴിച്ച 1.26 കോടി രൂപ ഉപയോഗശൂന്യമായി. നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് അനുവദിച്ച 3.46 കോടിയുടെ പദ്ധതി ആരംഭിക്കാത്തിനാൽ ഉപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വയറിളക്കം: സങ്കീര്‍ണതകള്‍ ഇല്ലാതാക്കാന്‍ അവബോധം വളരെ പ്രധാനമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാല്‍ ആരംഭത്തില്‍തന്നെ

പള്ളിക്കലിൽ നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പള്ളിക്കൽ: 141 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പള്ളിക്കലിൽ നാല് വിദ്യാർഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. സ്‌കൂള്‍ കിണറ്റിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ ഉയര്‍ന്ന അളവിലുള്ള സാന്നിധ്യവും കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ലാബില്‍നിന്നുള്ള പരിശോധന റിപ്പോര്‍ട്ടിലാണ് ഷിഗെല്ല

ഇനി അൽപം നിൽക്കാം

മണിക്കൂറുകളോളം ഒരേയിരുപ്പിൽ ജോലി ചെയ്യുന്നപോലെ വിശ്രമമില്ലാത്ത നിൽപ്പും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും കമ്പ്യൂട്ടറിനുമുന്നിൽ ഏറെ നേരം ഇരുന്ന് ജോലിചെയ്യേണ്ടി വരുന്നവരാണ് പലരും. മണിക്കൂറുകളോളം ഒരേ ഇരുപ്പിരുന്ന് ജോലിചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. രോഗങ്ങൾ ഒഴിവാക്കാനും ആരോഗ്യം നിലനിർത്താനും അതിനാൽ അൽപനേരം