ന്യൂഡൽഹി: എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ. രാജ്യത്ത് ഇതുവരെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായല്ല എച്ച്.എം.പി.വി കേസുകൾ വരുന്നതെന്നും 2001 മുതലുള്ള വൈറസാണിതെന്നും സർക്കാർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജും ഇക്കാര്യം പറയുന്നുണ്ട്.

പനി, ജലദോഷം എന്നിവയുമായെത്തുന്ന പല കുട്ടികളിലും നേരത്തെ തന്നെ ഈ വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. അതേസമയം ഗർഭിണികൾ, ശ്വാസകോശ രോഗമുള്ളവർ, പ്രായമായ ആളുകൾ എന്നിവരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. പനി വന്നാൽ ന്യുമോണിയ ആകാതെ സൂക്ഷിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്.

ചൈനയിൽ വൈറസ് വ്യാപനം രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ രാജ്യത്തെ ആശുപത്രികൾ സജ്ജമായിരിക്കാൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. മതിയായ അളവിൽ ഓക്സിജൻ ലഭ്യത ഉൾപ്പെടെ ഉറപ്പാക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ചൈനയിൽ വൈറസ് വ്യാപനമെന്ന തരത്തിൽ പ്രചരിക്കുന്നത് കോവിഡ് കാലത്തെ ദൃശ്യങ്ങളാണെന്നും വാദിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ചൈനയുടെ വാക്കുകൾ കേൾക്കാതെ കൃത്യമായ ഇടപെടൽ നടത്താൻ ലോകാരോഗ്യ സംഘടന തയാറാവണമെന്ന് ഇന്ത്യ നിർദേശിച്ചിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആറ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കർണാടക (രണ്ട്), തമിഴ്നാട് (ഒന്ന്), ഗുജറാത്ത് (ഒന്ന്), ബംഗാൾ (രണ്ട്) എന്നിവിടങ്ങളിലാണ് നിലവിൽ എച്ച്.എം.പി.വി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല എന്നത് ആശ്വാസകരമാണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യ വിഭവങ്ങളുമായി മില്ലറ്റ് കഫേകൾ

ആരോഗ്യ വിഭവങ്ങളുമായി മില്ലറ്റ് കഫേകൾ

ചെറുധാന്യ വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണത്തിനായികൃഷി വകുപ്പു മില്ലറ്റ് കഫേകൾ എന്ന പേരിൽഎല്ലാ ജില്ലകളിലും റസ്റ്റാറന്റ് തുടങ്ങുന്നു ജീവിതശൈലി രോഗങ്ങൾക്ക് പ്രധാന കാരണം അശാസ്ത്രീയമായ ആഹാരക്രമമാണെന്നുള്ള തിരിച്ചറിവ് ഇന്നത്തെ ജനതക്കുണ്ട്. സംസ്കരിച്ചതും ബേക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കി ആരോഗ്യദായകവും പോഷകദായകവുമായ ഭക്ഷണക്രമത്തിലേക്ക് ലോകം

പോളിയോ നിർമാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്‌ സംസ്ഥാനത്ത്‌ തുടക്കമായി

പോളിയോ തുള്ളി മരുന്ന് വിതരണത്തിന്‌ തുടക്കം

തിരുവനന്തപുരം: പോളിയോ നിർമാർജനം ലക്ഷ്യമിട്ടുള്ള പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്‌ സംസ്ഥാനത്ത്‌ തുടക്കമായി. ബസ്‌ സ്‌റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ, സ്‌കൂളുകൾ, വായനശാലകൾ, അംഗൻവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി വിവിധ സ്‌ഥലങ്ങളിലായി സജ്ജീകരിച്ച 22,383 ബൂത്തുകൾ വഴി അഞ്ചു വയസ്സിന് താഴെയുള്ള

തലവേദന ആത്മഹത്യക്ക് കാരണമാകുമോ? 25 വർഷം നീണ്ടുനിന്ന പഠന റിപ്പോർട്ട്

തലവേദന ആത്മഹത്യക്ക് കാരണമാകുമോ? 25 വർഷം നീണ്ടുനിന്ന പഠന റിപ്പോർട്ട്

തലവേദന സംബന്ധമായ അസുഖങ്ങൾ ആത്മഹത്യാശ്രമങ്ങൾക്ക് കാരണമാകുമോ? ഡെൻമാർക്കിലെ ആഹസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് , തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ‘തലവേദന കണ്ടെത്തിയവരിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള സാധ്യത’ എന്ന തലക്കെട്ടിൽ 25 വർഷത്തെ നീണ്ട