അർബുദം ബാധിച്ച് ലോകത്ത് നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി മരണപ്പെടുന്നത്. കീമോ, റേഡിയേഷൻ തുടങ്ങി പല തരത്തിലുള്ള ചികിത്സാരീതികൾ അർബുദ പ്രതിരോധത്തിനായി ഉണ്ടെങ്കിലും രോഗാരംഭത്തിൽ തിരിച്ചറിയാനാകാത്തതിനാലും മറ്റു കാരണങ്ങളാലും മരണനിരക്ക് ഇനിയും വേണ്ടത്ര പിടിച്ചുകെട്ടാനായിട്ടില്ല. അതുകൊണ്ടുതന്നെ, അർബുദരോഗ ഗവേഷണത്തെ ഏറെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ, പ്രതീക്ഷക്ക് വകനൽകുന്ന പുതിയൊരു ഗവേഷണ ഫലം പുറത്തുവന്നിരിക്കുന്നു.

ദ.കൊറിയയിലെ കെയ്സ്റ്റ് (കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നാളജി) ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ക്വാങ് ഹ്യൂൻ ഷൊയും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ. ലളിതമായി പറഞ്ഞാൽ, അർബുദ കോശങ്ങളെ റിപ്പയർ ചെയ്ത് പൂർവസ്ഥിതിയിലെത്തിക്കുന്ന വിദ്യയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

അസാധരണമായി വളരുന്ന അർബുദ കോശങ്ങളെ കരിയിച്ചു കളയുകയോ നീക്കം ചെയ്യുകയോ ആണല്ലൊ അർബുദ ചികിത്സയിൽ നടത്താറുള്ളത്. കോശങ്ങൾ അവ ഉൾക്കൊള്ളുന്ന അവയവം ആവശ്യപ്പെടുന്നതിനനുസരിച്ച് വളരുകയെന്നതാണ് (ട്രാജക്ടറി) സാധാരണ ക്രമം. അതിനു വിപരീതമായി അസാധാരണതലത്തിൽ വളരുന്നതാണ് അർബുദം.

ഇത്തരത്തിൽ അസാധാരണ വളർച്ചക്ക് നിദാനമാകുന്ന ജീനുകളുടെ ഡിജിറ്റൽ പകർപ്പുകൾ ഗവേഷകർ ലാബിൽ വികസിപ്പിച്ചു. ഈ പകർപ്പുകൾ ഉപയോഗിച്ചുതന്നെ അസാധാരണ വളർച്ച നിയന്ത്രിക്കുന്ന വിദ്യയാണിത്. വൻകുടൽ അർബുദ കോശങ്ങളിൽ ഇതു പരീക്ഷിച്ചപ്പോൾ വിജയിച്ചു. ആദ്യം ലാബിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിച്ചു വിജയിച്ചു. ഈ ചികിത്സക്ക് പാർശ്വഫലം കുറവാണെന്നും ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍; പരിഹാരമാര്‍ഗങ്ങള്‍

കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍; പരിഹാരമാര്‍ഗങ്ങള്‍

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വിനോദവും വിജ്ഞാനവും സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് മൊബൈല്‍ ഡിവൈസുകള്‍ നമ്മുടെ ജീവിതത്തിന്‍റെ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞു. എങ്കിലും, മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ അമിതമായി സമയം ചെലവഴിക്കുന്നത് കുട്ടികള്‍ക്കിടയിലെ മൊബൈല്‍ അഡിക്ഷന്‍ എന്ന വലിയൊരു ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഈ

രണ്ടാണ്, ജോലിയും ജീവിതവും

രണ്ടാണ്, ജോലിയും ജീവിതവും

ജോലിയും വ്യക്തിജീവിതവും അഥവാ കുടുംബജീവിതവും തമ്മിൽ ബാലൻസ് ചെയ്യൽ പലർക്കും വെല്ലുവിളിയാണ്. ജോലികൾ ചെയ്തുതീർക്കുന്നതിൽ കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം പലപ്പോഴും തടസ്സമാകുന്നുവെന്ന് പരാതിപ്പെടുന്നവർ നിരവധിയാണ്. എന്നാൽ, ജോലിയടക്കം എല്ലാ കാര്യങ്ങളിലും ഒരാളുടെ സപ്പോർട്ട് സിസ്റ്റമാണ് കുടുംബമെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. ‘‘എപ്പോഴും

രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വെക്കാൻ ആശുപത്രികൾക്ക് അധികാരമില്ല- വിവരാവകാശ കമീഷണർ

കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗികളിൽ നടത്തിയ പരിശോധനകൾ,ശസ്ത്രക്രിയകൾ, നല്കിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള