ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) അറിയിച്ചു. ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുകയെന്നും കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകുമെന്നും എൻ.സി.ഡി.സി ഡയറക്ടർ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി. ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് എൻ.സി.ഡി.സി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ശൈത്യകാലമായതിനാൽ ഇന്ത്യയിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ കൂടുന്ന സീസണാണിത്. ആശുപത്രികളെല്ലാം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലദോഷവും കഫക്കെട്ടുമുള്ളവർ മറ്റുള്ളവരിൽനിന്ന് അകലം പാലിക്കണമെന്നും രോഗവ്യാപനത്തിന്റെ സാധ്യത ഇല്ലാതാക്കണമെന്നും എൻ.സി.ഡി.സി വ്യക്തമാക്കി.

അതേസമയം ചൈനയിൽ എച്ച്.എം.പി.വി വ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ ഫലപ്രദമായി നിയന്ത്രിക്കാം എന്നതില്‍ വ്യക്തത നേടാന്‍ കഴിയാത്തതും ആരോഗ്യപ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ആശങ്ക പരത്തുന്നു.

എന്താണ് എച്ച്.എം.പി.വി വൈറസ് ?

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. വൈറസ് ബാധിച്ചവരിൽ ഏറെപേരും രോഗം തിരിച്ചറിയുന്നില്ലെന്നും ടെസ്റ്റുകൾ ചെയ്യുന്നില്ലെന്നും ആരോഗ്യവിദഗ്ധർ ആശങ്കപ്പെടുന്നു.

വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

ചന്ദ്രനെവിടെയാ… അത്താഴം കഴിഞ്ഞ് അൽപനേരം ചന്ദ്രനെ നോക്കിയിരുന്നാൽ ചുണ്ടിൽ ഒരു കവിതയോ ഗാനമോ വരുമെന്നുറപ്പ്. ‘ചന്ദ്രനൊരു വിദ്വേഷവും മനസ്സിൽ വെക്കുന്നില്ലെ’ന്ന് ടി.എസ്. എലിയട്ട് കുറിച്ചിട്ടപോലെ നമ്മുടെ മനസ്സിലെ ഭാരങ്ങളും ഇറങ്ങിപ്പോകും. നഗരത്തിരക്കിൽ കഴിയുന്നവർക്ക് ഏറ്റവുമെളുപ്പം പ്രകൃതിയെ തൊടാനുള്ള ടിപ് കൂടിയാണിത്. ഒരു

രാജ്യത്തെ സ്ത്രീകളിൽ 50 ശതമാനവും അനീമിയ ബാധിതർ -ഷബാന ആസ്മി

ന്യൂഡൽഹി: വർഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ പൊതുആരോഗ്യാവസ്ഥ മെച്ചപ്പെടാതെ തുടരുകയാണെന്ന വിമർശനവുമായി നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മി. രാജ്യത്തെ പകുതിയിലധികം സ്ത്രീകളെയും ബാധിച്ചിരിക്കുന്ന അനീമിയ (വിളർച്ച) എന്ന രോഗാവസ്ഥ പോലും സാധാരണ ശ്രദ്ധിക്കപ്പെടാറ് ഗർഭധാരണ കാലത്ത് മാത്രമാണെന്നും അവർ പറയുന്നു. ഐക്യരാഷ്ട്ര

കുഷ്ഠരോഗം നാട്ടിലിപ്പോഴുമുണ്ട് വേണം, കരുതൽ

കൊച്ചി: നമ്മുടെ നാട്ടിലിപ്പോൾ കുഷ്ഠരോഗികളൊന്നുമുണ്ടാവില്ലെന്ന് ധരിച്ചിരിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ചിലയിടത്തെങ്കിലും ഈ രോഗം ഇപ്പോഴുമുണ്ടെന്നും കരുതൽ വേണമെന്നുമുള്ള ഓർമപ്പെടുത്തലാണ് ആരോഗ്യവകുപ്പ് നൽകുന്നത്.   നേരത്തേ കണ്ടുപിടിക്കാം, സുഖപ്പെടുത്താം വായുവിലൂടെ പകരുന്ന രോഗമായതിനാൽ സ്പർശനത്തിലൂടെ പകരില്ല. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗവുമല്ല. ശരീരത്തിലെ ചെറിയ