ദശലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് കാൻസർ രോഗികൾക്ക് ഗുണകരമായേക്കാമെന്ന് പഠനം. കാൻസർ ട്യൂമറുകൾ ചുരുക്കാനുള്ള കഴിവ് കോവിഡ് 19ന് ഉണ്ടെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ കാനിങ്ങിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് 19 ബാധിച്ച ചില കാൻസർ രോഗികളിൽ ട്യൂമർ ചുരുങ്ങുന്നതും ട്യൂമർ വളർച്ച മന്ദഗതിയിലാകുന്നും ശ്രദ്ധയിൽപെട്ടതാണ് ഡോക്ടർമാരെ ഇതുസംബന്ധിച്ച ഗവേഷണത്തിന് പ്രേരണയായത്. നന്നെ ക്ഷീണിതരായ കാൻസർ രോഗികളിൽ ചിലർക്ക് കോവിഡ് ബാധിച്ച​ശേഷം കാൻസറിന്റെ വളർച്ച കുറയുന്നത് ശ്രദ്ധയിൽപെട്ടതായി പഠനത്തിന് നേതൃത്വം നൽകിയ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ തൊറാസിക് സർജറി ചീഫ് ഡോ. അങ്കിത് ഭാരത് പറഞ്ഞു. കോവിഡ് രോഗപ്രതിരോധ ശേഷിയെ വർധിപ്പിച്ചതാണോ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ തുടങ്ങിയതാണോ എന്ന ഈ ജിജ്ഞാസയാണ് പഠനം നടത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാൻസർ ചികിത്സയിൽ ഇതിന്റെ സാധ്യത ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കാൻസർ ചികിത്സയ്ക്ക് ഒരു പുതിയ വഴിയാണ് ഇതിലൂടെ തുറന്നുകിട്ടുക. തങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡോ. ഭരത് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം:സമ്പർക്ക പട്ടികയിലുള്ളത് 702 പേർ.

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം:സമ്പർക്ക പട്ടികയിലുള്ളത് 702 പേർ.

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‌‍ക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

‘അൻമോൾ’ പദ്ധതി; നവജാത ശിശുക്കൾക്ക് സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: തലസ്ഥാനത്തെ ശിശുമരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ നവജാത ശിശുക്കൾക്കുമായി സൗജന്യ ജനിതക പരിശോധനയുമായി ഡൽഹി സർക്കാർ. ‘അൻമോൾ’ (ANMOL – Advanced Newborn Monitoring for Optimal Lifecare) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഡൽഹിയിലെ ആരോഗ്യമേഖലയിൽ

ജനനസമയത്തെ വിറ്റാമിൻ ഡിയുടെ കുറവ് ഭാവിയിൽ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉണ്ടാക്കുമെന്ന് പഠനം

ജനനസമയത്തെ വിറ്റാമിൻ ഡിയുടെ കുറവ് ഭാവിയിൽ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉണ്ടാക്കുമെന്ന് പഠനം

വിറ്റാമിൻ ഡി കുറവുള്ള നവജാതശിശുവിന് പിന്നീടുള്ള ജീവിതത്തിൽ ഓട്ടിസം, ശ്രദ്ധക്കുറവ്-ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡി.എച്ച്.ഡി), സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ക്വീൻസ്‌ലാൻഡ് സർവകലാശാലയാണ് പഠനം നടത്തിയത്. 71,000ത്തിലധികം വ്യക്തികളുടെ വിറ്റാമിൻ ഡി നില ഗവേഷകർ വിലയിരുത്തിയാണ് പഠനം