കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആരോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 11നാണ് മരിച്ചത്.

കൊമ്മേരിയിൽ നേരത്തേ മറ്റൊരാൾക്കും ചെള്ളുപനി ബാധിച്ചിരുന്നു.

ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

വിറയലോടുകൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് രോഗം പരടർത്തുന്നത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍നിന്നാണ് പൊതുവെ ഈ രോഗം മനുഷ്യരിലേക്ക് പകരുക. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ള് കടിച്ച് 10 മുതല്‍ 12 വരെ ദിവസം കഴിയുമ്പോഴാണ് മനുഷ്യരിൽ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

ചെള്ള് കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ മടക്കുകൾ, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണുക. രോഗം ഗുരുതരമായാൽ തലച്ചോറിനെയും കരളിനെയും ബാധിക്കും. അതിനാല്‍, രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

തുടക്കത്തിൽ ചികിത്സ ആരംഭിച്ചാൽ രോഗമുക്തി എളുപ്പമാണ്. വ്യക്തി ശുചിത്വവും പുരിസര ശുചിത്വവുമാണ് പ്രതിരോധത്തിൽ പ്രധാനം. വീടിന് പരിസരത്ത് കുറ്റിച്ചെടികളിൽ ചെള്ളുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുറ്റിച്ചെടികളിലും പ്രാണികൾ അധിവസിക്കാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും വസ്ത്രം ഉണക്കാൻ ഇടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പ്രദേശത്ത് വെക്ടർ കൺട്രോൾ വിഭാഗം പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പുകവലി നിർത്തൂ; പാൻക്രിയാറ്റിക് കാൻസറിന്റെ സാധ്യതകൾ കുറക്കാം

പുകവലി നിർത്തൂ; പാൻക്രിയാറ്റിക് കാൻസറിന്റെ  സാധ്യതകൾ കുറക്കാം

താരതമ്യേന അപൂർവമായി കണ്ടുവരുന്നതും എന്നാൽ ഏറെ ഗുരുതരവുമായ കാൻസർ രോഗങ്ങളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. രോഗ നിർണയവും ചികിത്സയും സങ്കീർണമായതിനാൽ രോഗിക്ക് വളരെ അസഹ്യമായ വേദന അനുഭവിക്കേണ്ടി വന്നേക്കാം. ഇൻസുലിൻ ഉൾപ്പെടെ മനുഷ്യ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒരു കൂട്ടം ഹോർമോണുകളെ

പുതിയ ഹോമിയോ ഡിസ്പെന്‍സറികളിൽ ജോലിക്ക് ഡോക്ടർ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇവിടങ്ങളിൽ അനുവദിച്ചത് ഡോക്ടർമാരുടെ തസ്തിക മാത്രം. ഇവയിൽ 33 എണ്ണം ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തന സജ്ജമാകുമ്പോഴും ഡിസ്പെൻസറികൾ പ്രവർത്തിക്കാൻ അനിവാര്യമായും വേണ്ട മറ്റു തസ്തികകളുടെ കാര്യത്തിൽ സർക്കാർ ഉത്തരവിലും അവ്യക്തത.

പ്രോട്ടോകോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

പ്രോട്ടോകോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

തിരുവനന്തപുരം: നിപ കേസുകളിലെ ഗവേഷണ പ്രവർത്തനങ്ങളും സാമ്പിൾ പരിശോധനയും സർക്കാറിന്‍റെ പൂർണ നിയന്ത്രണത്തിലാക്കി നിപ പ്രോട്ടോകോൾ ഭേദഗതി ചെയ്തു. പുതിയ പ്രോട്ടോകോൾ പ്രകാരം നിപയെ കുറിച്ച് സംസ്ഥാനത്ത് ഏത് ഏജൻസി പഠനം നടത്തുന്നുവെങ്കിലും സർക്കാറുമായി സഹകരിച്ചേ പാടുള്ളൂ. ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള സാമ്പിൾ