ന്യൂഡൽഹി: ആരോഗ്യ സപ്ലിമെന്റുകളുടെ നിർമാണവും വിൽപനയും നിയന്ത്രിക്കുന്ന തരത്തിൽ നയങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രം. രോഗം ഭേദമാക്കുമെന്നോ ലഘൂകരിക്കുമെന്നോ അവകാശപ്പെടുന്ന സപ്ലിമെൻറുകൾ മരുന്നായി കണക്കാക്കണമെന്ന് വിഷയം പഠിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തു.

നിലവിൽ, ഇത്തരം ഉൽപന്നങ്ങളെല്ലാം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) പരിധിയിലാണ് വരുന്നത്. ഇവയെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്‌.സി.ഒ) പരിധിയിൽ കൊണ്ടുവരണമെന്നാണ് മുൻ ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചിരിക്കുന്നത്. ലൈസൻസ് നൽകുന്നതിനുമുമ്പ് ഉൽപന്നങ്ങളിൽ സൂക്ഷ്മപരിശോധന ഉറപ്പുവരുത്തുന്നതിനും തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും ഇതിലൂടെ സാധിക്കും.

നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്കാണ് (എൻ.പി.പി.എ) മരുന്നുകളുടെ വില നിയന്ത്രിക്കാനും മിതമായ നിരക്കിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുമുള്ള അധികാരം. എന്നാൽ, അതേ മരുന്ന് ഒരു ആരോഗ്യ സപ്ലിമെന്റായി വിപണിയിലിറങ്ങിയാൽ അതോറിറ്റിക്ക് നടപടിയെടുക്കാനാവില്ല. പ്രമുഖ കമ്പനികൾ പോലും ഉൽപന്നങ്ങൾ മരുന്ന് വിഭാഗത്തിൽ നിന്ന് സപ്ലിമെന്റ് വിഭാഗത്തിലേക്ക് മാറ്റുന്നത് വില നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വിദഗ്ധ സമിതി ശിപാർശ നടപ്പിലായാൽ ഇത്തരം മരുന്നുകളിൽ പലതിന്റെയും വില നിർണയത്തിലും അത് നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

ആരോഗ്യ സപ്ലിമെന്റുകളുടെ പരസ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സെൽ വേണമെന്നും നിർമാണത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും സമിതി ശിപാർശയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിൽ

ഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രയാസങ്ങളെയെല്ലാം നേരിട്ട് മാനസികവും ശാരീരീകവുമായ ശക്തി വീണ്ടെടുക്കുന്നതിനും, ഗർഭാശയ ശുദ്ധി വരുത്തുന്നതിനും, ഗർഭാശയത്തിന്‍റെയും മറ്റു അനുബന്ധ അവയവങ്ങളുടെ പൂർവാവസ്ഥ കൈവരിക്കുന്നതിനും, മുലപ്പാൽ ലഭിക്കുന്നതിനും, ദഹന ശക്തിയും രോഗ പ്രതിരോധ ശേഷി

മഞ്ചേരിയിൽ മങ്കി പോക്‌സ് ലക്ഷണമുള്ളയാൾ ചികിത്സയിൽ

മഞ്ചേരി: മങ്കി പോക്‌സ് ലക്ഷണത്തോടെ ഒരാളെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് നിരീക്ഷണത്തിലാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ഇയാൾ ത്വക്‌രോഗ വിഭാഗം ഒ.പിയിൽ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻപോക്‌സ് പോലെയുള്ള തടിപ്പുകളും കണ്ടതിനെ തുടർന്ന്

ഡിജിറ്റല്‍ ഡിറ്റോക്‌സ്; നിങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം

ഡിജിറ്റല്‍ ഡിറ്റോക്‌സ്; നിങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച സമ്മാനം

ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം വളരെ കൂടുതലുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്തിനും ഏതിനും ഫോണിന്‍റെയും സാങ്കേതികവിദ്യയുടെയും സഹായമില്ലാതെ പറ്റാതായി. ഇത് പലപ്പോഴും ആളുകളെ ഉള്‍വലിയുന്നതിനും സാമൂഹികബന്ധങ്ങള്‍ കുറയുന്നതിനും ഇടയാക്കുന്നു. ഡിജിറ്റല്‍ ഉപയോഗം കൂടുന്നത് ചിലരില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഡിജിറ്റല്‍