ന്യൂഡൽഹി: ആരോഗ്യ സപ്ലിമെന്റുകളുടെ നിർമാണവും വിൽപനയും നിയന്ത്രിക്കുന്ന തരത്തിൽ നയങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രം. രോഗം ഭേദമാക്കുമെന്നോ ലഘൂകരിക്കുമെന്നോ അവകാശപ്പെടുന്ന സപ്ലിമെൻറുകൾ മരുന്നായി കണക്കാക്കണമെന്ന് വിഷയം പഠിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തു.

നിലവിൽ, ഇത്തരം ഉൽപന്നങ്ങളെല്ലാം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) പരിധിയിലാണ് വരുന്നത്. ഇവയെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്‌.സി.ഒ) പരിധിയിൽ കൊണ്ടുവരണമെന്നാണ് മുൻ ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചിരിക്കുന്നത്. ലൈസൻസ് നൽകുന്നതിനുമുമ്പ് ഉൽപന്നങ്ങളിൽ സൂക്ഷ്മപരിശോധന ഉറപ്പുവരുത്തുന്നതിനും തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും ഇതിലൂടെ സാധിക്കും.

നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്കാണ് (എൻ.പി.പി.എ) മരുന്നുകളുടെ വില നിയന്ത്രിക്കാനും മിതമായ നിരക്കിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുമുള്ള അധികാരം. എന്നാൽ, അതേ മരുന്ന് ഒരു ആരോഗ്യ സപ്ലിമെന്റായി വിപണിയിലിറങ്ങിയാൽ അതോറിറ്റിക്ക് നടപടിയെടുക്കാനാവില്ല. പ്രമുഖ കമ്പനികൾ പോലും ഉൽപന്നങ്ങൾ മരുന്ന് വിഭാഗത്തിൽ നിന്ന് സപ്ലിമെന്റ് വിഭാഗത്തിലേക്ക് മാറ്റുന്നത് വില നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വിദഗ്ധ സമിതി ശിപാർശ നടപ്പിലായാൽ ഇത്തരം മരുന്നുകളിൽ പലതിന്റെയും വില നിർണയത്തിലും അത് നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

ആരോഗ്യ സപ്ലിമെന്റുകളുടെ പരസ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സെൽ വേണമെന്നും നിർമാണത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും സമിതി ശിപാർശയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വേണം നല്ല ഭക്ഷണ ശീലം

ആരോഗ്യകരമായ ജീവിത ശൈലിക്ക് നല്ല ഭക്ഷണം, വിശ്രമം, വ്യായാമം എന്നിവ അനിവാര്യമാണ്. നല്ല ഭക്ഷണം എന്നത് ഇന്ന് എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ്. ഭക്ഷണത്തിലെ മായം തന്നെ കാരണം. മാത്രമല്ല, തിരക്കുള്ള ജീവിതരീതി കാരണം ആളുകൾക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സമയവും കുറഞ്ഞു.

ക്ഷയരോഗ നിർമാർജനം ഇനിയും അകലെ

ക്ഷയരോഗ നിർമാർജനം ഇനിയും അകലെ

2025ഓടെ രാജ്യം ക്ഷയരോഗ മുക്തമാകുമെന്നായിരുന്നു 2018ൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനം. ആഗോള തലത്തിൽ ക്ഷയരോഗത്തെ ഇല്ലാതാക്കുന്നതിന്റെ അഞ്ചു വർഷം മുമ്പ് ഇന്ത്യയിൽനിന്ന് രോഗം തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഈ ലക്ഷ്യം ഇനിയുമൊരു സ്വപ്നമായി അവശേഷിക്കുമെന്ന് 2024ലെ ‘ഇന്ത്യ ടി.ബി റിപ്പോർട്ട്’ വ്യക്തമാക്കുന്നു.

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

കാസർകോട്: ആശ്വാസം പകര്‍ന്ന് ജില്ല ആശുപത്രിയില്‍ ആരോഗ്യ മന്ത്രിയുടെ സന്ദർശനം

കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ രോഗികളുടെ സുഖവിവരങ്ങള്‍ തിരക്കാന്‍ മന്ത്രിയെത്തി. രോഗക്കിടക്കയില്‍ മന്ത്രിയെ കണ്ടപ്പോള്‍ രോഗികള്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ മന്ത്രിയോട് വിവരിച്ചു. ആദ്യം കാഷ്വാലിറ്റി സന്ദര്‍ശിച്ച മന്ത്രി അവിടെ ഉണ്ടായിരുന്ന രോഗികളെ കണ്ട് നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞു.